Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബ്: ചര്‍ച്ചയ്ക്കായി ഉര്‍ദുഗാന്‍ റഷ്യയിലേക്ക്

അങ്കാറ: സിറിയ-തുര്‍ക്കി സംഘര്‍ഷം വ്യാപിക്കുന്നതിനിടെ വടക്കുകിഴക്കന്‍ സിറിയയില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ചര്‍ച്ചക്കായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ റഷ്യയിലേക്ക്. വ്യാഴാഴ്ച റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഉര്‍ദുഗാന്‍ ചര്‍ച്ച നടത്തും. വിഷയത്തില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്താനാവുമെന്ന് ഉര്‍ദുഗാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

വെടിനിര്‍ത്തല്‍ പോലുള്ള ആവശ്യമായ നടപടികള്‍ അദ്ദേഹം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഈ വിഷയത്തില്‍ ഞങ്ങള്‍ പരിഹാരം കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നതായും ഉര്‍ദുഗാന്‍ പറഞ്ഞു. തിങ്കളാഴ് സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. സിറിയയില്‍ ബശ്ശാര്‍ അസദ് സര്‍ക്കാരിന്റെ സഖ്യകക്ഷിയാണ് റഷ്യ. റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷിയും തുര്‍ക്കി സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 34 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാര നടപടിയുടെ ഭാഗമായി വടക്കുപടിഞ്ഞാറന്‍ ഇദ്‌ലിബില്‍ ഞായറാഴ്ച തുര്‍ക്കി വ്യോമാക്രമണം നടത്തിയിരുന്നു. തുര്‍ക്കി തങ്ങളുടെ ലക്ഷ്യസ്ഥാനം സിറിയന്‍ സര്‍ക്കാര്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നതിനെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വ്യോമാതിര്‍ത്തി അടച്ചതായി സിറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles