Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തും യു.എ.ഇയും ഖത്തറിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു

ദോഹ: മൂന്നര വര്‍ഷത്തിനു ശേഷം ഖത്തറില്‍ നിന്നും ഈജിപ്ത്, യു.എ.ഇ രാഷ്ട്രങ്ങളിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കമായി. തിങ്കളാഴ്ച ഖത്തറില്‍ നിന്നും ഈജിപ്തിലേക്ക് ഈജിപ്ത് എയര്‍വേയ്‌സിന്റെ വിമാനം കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഇതിനു പിന്നാലെ യു.എ.ഇയില്‍ നിന്നുള്ള ആദ്യത്തെ യാത്രാ വിമാനം ദോഹയിലും ലാന്റ് ചെയ്തു. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനമാണ് ദോഹയില്‍ എത്തിയത്.

മൂന്ന് ലക്ഷത്തോളം ഈജിപ്തുകാര്‍ ഖത്തറില്‍ താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഖത്തര്‍ ഉപരോധം നിലവില്‍ വന്നതോടെ നിരവധി പേര്‍ സ്വന്തം നാട്ടിലേക്ക് പോകാനാവാതെ പ്രയാസത്തിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസും കൈറോവിലേക്ക് സര്‍വീസ് നടത്തി. ഖത്തറില്‍ നിന്നും സൗദിയിലേക്കുള്ള കര-വ്യോമ ഗതാഗത സര്‍വീസ് ജനുവരി 11 മുതല്‍ പുനരാരംഭിച്ചിരുന്നു.

ജനുവരി ആദ്യത്തില്‍ സൗദിയില്‍ വെച്ച് നടന്ന ജി.സി.സി ഉച്ചകോടിയിലാണ് ഖത്തറിനെതിരെ നാല് അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ ധാരണയായത്.

Related Articles