Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധത്തിനുള്ള പിന്തുണ ഈജിപ്തും ബഹ്‌റൈനും പുതുക്കി

കെയ്‌റോ: ഖത്തര്‍ ഉപരോധത്തിനുള്ള പിന്തുണ ഈജിപ്തും ബഹ്‌റൈനും പുതുക്കി. 2017 ജൂണില്‍ ഖത്തറിനെതിരെ നാല് അറബ് രാജ്യങ്ങള്‍ ആരംഭിച്ച ഉപരോധ നടപടികളില്‍ തങ്ങള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും ഖത്തറിനെതിരെ ഉയര്‍ത്തിയ 13 ഡിമാന്റുകളിലും മാറ്റമില്ലെന്നും ഇരു രാജ്യങ്ങളും അറിയിച്ചു. ഈജിപ്തിനും ബഹ്‌റൈനിനും പുറമെ സൗദിയുടെയും യു.എ.ഇയുടെയും നേതൃത്വത്തിലായിരുന്നു ഖത്തറിനെതിരെയുള്ള നയതന്ത്ര ബന്ധങ്ങള്‍ വിഛേദിച്ചത്.

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ,ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ഷൗകരി എന്നിവര്‍ മനാമയില്‍ വെച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും തീവ്രവാദത്തിന് ഫണ്ട് അനുവദിക്കുന്നെന്നും പറഞ്ഞാണ് ഉപരോധം ആരംഭിച്ചത്. എന്നാല്‍, ഖത്തര്‍ ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള മറ്റു രാജ്യങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നായിരുന്നു ഖത്തറിന്റെ ആരോപണം.

Related Articles