Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ മനഃപൂര്‍വം ചികിത്സ വൈകിപ്പിച്ചു; അബൂ മഹാമീദിന് ജീവന്‍ നഷ്ടമായി

ജറൂസലം: ഇസ്രായേല്‍ അധികൃതര്‍ ചികിത്സ തടഞ്ഞതിനാല്‍ ഫലസ്തീന്‍ തടവുകാരനായ മൂസാ അബൂ മഹാമീദ് മരിച്ചു. ഫലസ്തീനിയന്‍ പ്രിസണര്‍ ക്ലബിനെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പില്‍ രോഗികള്‍ക്ക് ഇസ്രായേല്‍ അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാല് ഫലസ്തീനികള്‍ മരിച്ചതായി ഫലസ്തീന്‍ മനുഷ്യാവകാശ സംഘടന നേരത്തെ അറിയിച്ചിരുന്നു. ഇസ്രായേല്‍ ഫലസ്തീന്‍ തടവുകാരോട് മനുഷത്വരഹിതമായാണ് പെരുമാറുന്നതെന്ന് വിവിധ സംഘടനകള്‍ വിമര്‍ശിച്ചു.

1949ലെ നാലാം ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ആരോഗ്യപരിരക്ഷ അധികൃതരുടെ ബാധ്യതയായതിനാല്‍ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് അല്‍മീസാന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ സമീര്‍ സഖൂത്ത് വ്യക്തമാക്കിയിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles