Current Date

Search
Close this search box.
Search
Close this search box.

യു.പിയില്‍ ദലിത് യുവാവ് മേല്‍ജാതിക്കാരുടെ ബോംബേറില്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നും ദാരുണമായ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ദലിത് യുവാവ് മേല്‍ജാതിക്കാരുടെ ബോംബേറില്‍ കൊല്ലപ്പെട്ടു. ഗുരുതര പരുക്കേറ്റ 18കാരനായ യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭൂമി തര്‍ക്കത്തിന്റെ പേരില്‍ സവര്‍ണ സമുദായമായ ഹിന്ദു ഠാക്കൂറുകളാണ് ദളിത് യുവാവിന് നേരെ ബോംബെറിഞ്ഞത്. വീടിന് മുറ്റത്തെ കട്ടിലിനടിയില്‍ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ലഖ്‌നൗവിലെ ഗോപ്രമൗ പഞ്ചായത്തിലെ റാണിമാഉ ഗ്രാമത്തിലാണ് സംഭവം. ജൂണ്‍ 22ന് രാത്രി നടന്ന സംഭവത്തില്‍ താക്കൂര്‍ സമുദായാംഗങ്ങള്‍ക്കെതിരെ കേസെടുത്തെങ്കിലും അഞ്ച് ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

‘ഒരു വലിയ സ്ഫോടനത്തിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. വീടിന് പുറത്ത് വന്നപ്പോള്‍ പുക കാരണം ഒന്നും കാണാന്‍ കഴിഞ്ഞില്ല. മേല്‍ക്കൂര കത്തുന്ന നിലയിലായിരുന്നു. വീടിന് പുറത്ത് കട്ടിലില്‍ ഉറങ്ങുന്ന മകനെ ഞാന്‍ അന്വേഷിച്ചു. എന്റെ മകന്‍ കട്ടിലില്‍ നിന്ന് 10 മീറ്റര്‍ അകലെ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു,’ പിതാവ് മേവാലാല്‍ റാവത്ത് പറഞ്ഞതായി ദി മൂക്‌നായക് റിപ്പോര്‍ട്ട് ചെയ്തു.

Related Articles