Current Date

Search
Close this search box.
Search
Close this search box.

ഉത്തരാഖണ്ഡില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിനെ തീ കത്തിച്ച വടി കൊണ്ട് മര്‍ദിച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ക്ഷേത്രത്തില്‍ കയറിയ ദളിത് യുവാവിനെ അഞ്ച് ഉയര്‍ന്ന ജാതിക്കാര്‍ ക്രൂരമായി ആക്രമിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, ജനുവരി 9നാണ് 22 കാരനായ ആയുഷ് എന്നയാള്‍ ജില്ലയിലെ മോറി ഏരിയയിലെ സല്‍റ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ പോയത്. ഈ സമയത്താണ് ഉന്നത ജാതിക്കാര്‍ തീ കത്തിച്ച വടിയെടുത്ത് മര്‍ദിച്ച സംഭവം നടന്നത്.

പ്രതികള്‍ തന്നെ കെട്ടിയിട്ട ശേഷം വടികള്‍ കത്തിച്ച് അതുപയോഗിച്ച് പാട്ടുപാടിക്കുകയായിരുന്നുവെന്നും ആയുഷ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തിന് ശേഷം അദ്ദേഹത്തിന് പൊള്ളലേറ്റുവെന്നും ബോധരഹിതനായെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദളിതനായ താന്‍ ക്ഷേത്രത്തില്‍ കയറിയതില്‍ പ്രതികള്‍ രോഷാകുലരാണെന്ന് ആയുഷ് പരാതിയില്‍ പറഞ്ഞു.

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും കലാപം, സ്വമേധയാ ഉപദ്രവിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും കേസെടുത്തതായി ഉത്തരാഖണ്ഡ് പൊലിസ് അറയിച്ചു.

Related Articles