Current Date

Search
Close this search box.
Search
Close this search box.

‘ചരിത്രത്തിന്റെ തിരുത്ത്’; യുക്രെയ്ന്‍ അധിനിവേശത്തെ പ്രശംസിച്ച് സിറിയന്‍ പ്രസിഡന്റ്

ദമാസ്‌കസ്: യുക്രെയ്‌നിലേക്കുള്ള റഷ്യയുടെ സൈനിക അധിനിവേശത്തെ പ്രശംസിച്ച് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനുമായി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഫോണ്‍ സംഭാഷണം നടത്തുകയായിരുന്നു.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ശേഷം ലോകത്ത് നഷ്ടപ്പെട്ട സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കലും, ചരിത്രം ശരിപ്പെടുത്തലുമാണ് യുക്രയ്‌നില്‍ സംഭവിക്കുന്നത് അസദ് വെള്ളിയാഴ്ച ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായി ഔദ്യോഗിക എസ്.എ.എന്‍.എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സിറിയയുടെ നിലപാട് ശരിയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സിറിയ റഷ്യന്‍ ഫെഡറേഷനൊപ്പം നില്‍ക്കുന്നത്. കാരണം, നാറ്റോ വിപുലീകരണത്തെ പ്രതിരോധിക്കുന്നത് റഷ്യയുടെ അവകാശമാണെന്ന് അസ്ദ കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ പ്രധാന സഖ്യകക്ഷിയാണ് സിറിയ. 2015ലെ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ വിവിധ വിമത വഭാഗങ്ങള്‍ക്കെതിരെ അസദ് സൈന്യത്തെ പിന്തുണച്ചിരുന്നത് റഷ്യയായിരുന്നു. 63000ലധികം സൈനികരെയാണ് റഷ്യ സിറിയയിലേക്ക് വിന്യസിച്ചിട്ടുള്ളത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles