Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസ് ഗുണ്ടകളുടെ ആക്രമണത്തിനിരയായ യുവതിയുടെ ഗര്‍ഭമലസി

ന്യൂഡല്‍ഹി: എട്ട് മാസം ഗര്‍ഭിണിയായ യുവതിക്കുനേരെ സംഘ്പരിവാര്‍ ഗുണ്ടകള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ക്രിസ്ത്യന്‍ സ്ത്രീയുടെ ഗര്‍ഭമലസി. മധ്യപ്രദേശിലെ ഭര്‍വാനി ജില്ലയിലെ ദിവാദ ഗ്രാമത്തിലാണ് ലീല ഭായി എന്ന സ്ത്രീക്കു നേരെ സംഘ്പരിവാര്‍ ഗുണ്ടകള്‍ ആക്രമണമഴിച്ചുവിട്ടത്. ജനുവരി ആദ്യത്തില്‍ പുതുവത്സാരാഘോഷത്തിന് തയാറെടുക്കവെയാണ് ഗ്രാമത്തിലെ ഗോത്രവിഭാഗ ക്രിസ്ത്യന്‍ മതവിഭാഗത്തിലെ ഏതാനും സ്ത്രീകള്‍ക്കു നേരെ ഹിന്ദുത്വ ഗുണ്ടകള്‍ ആക്രമണം നടത്തിയത്. ഇതിനിടെ ലീല ഭായിയുടെ അടിവയറ്റില്‍ ആക്രമികള്‍ ചവിട്ടുകയായിരുന്നു. തുടര്‍ന്ന് നിലത്തുവീണ ഇവര്‍ വേദനകൊണ്ട് പുളയുകയും ബോധരഹിതയാവുകയും ചെയ്തു.

പിന്നീട് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗര്‍ഭമലസിയത്. ഇവര്‍ക്ക് വേണ്ട ചികിത്സ നല്‍കാന്‍ അധികൃതര്‍ തയാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. അബോധാവസ്ഥയിലാകുന്നത് വരെ തന്നെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ബോധം പോയതിനു ശേഷം എത്രനേരം മര്‍ദിച്ചുവെന്ന് അറിയില്ലെന്നും ലീല ഭായി പറഞ്ഞു.

ഗുണ്ടകള്‍ ഞങ്ങളിലെ മുഴിവന്‍ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും ആക്രമിച്ചു. ആക്രമികള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും ഇവര്‍ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നും ഗോത്ര സമുദായക്കാര്‍ ആരോപിച്ചു. ആക്രമികള്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കുകയോ അറസ്‌ററ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

Related Articles