Current Date

Search
Close this search box.
Search
Close this search box.

സിറിയ: കുടിയൊഴിപ്പിക്കലിനിടെ നാല് കുട്ടികള്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: ഇദ്‌ലിബ് പ്രവിശ്യയുടെ തെക്ക് കാന്‍സ്ഫാറ ഗ്രാമം ലക്ഷ്യംവെച്ച് റഷ്യന്‍ പിന്തുണയുള്ള സര്‍ക്കാര്‍ സേനയുടെ ആക്രമണത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വിമതരുടെ ശക്തികേന്ദ്രത്തില്‍ തുടര്‍ച്ചയായിയുണ്ടായ ആക്രമണത്തിലാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്.

മറ്റൊരു വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സിവിലിയന്‍ കര്‍ഷക തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും, ഇദ്‌ലിബിന്റെ അതിര്‍ത്തിയായ പടിഞ്ഞാറന്‍ അലപ്പോ പ്രവിശ്യ ലക്ഷ്യംവെച്ചുള്ള പീരങ്കി ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കാന്‍സ്ഫാറയുടെ ആകാശത്ത് രാവിലെ അഞ്ച് മുതല്‍ റഷ്യന്‍ സൈനിക രഹസ്യാന്വേഷണ വിമാനമുണ്ടായിരുന്നു. അരമണക്കൂറിന് ശേഷം ആക്രമണം ആരംഭിക്കുകയും ചെയ്തു -ഗ്രാമത്തില്‍ താമസിക്കുന്ന അക്ടിവിസ്റ്റ് മുസ്തഫ അല്‍ ഹുസൈന്‍ അല്‍ജസീറയോട് പറഞ്ഞു.

Related Articles