Current Date

Search
Close this search box.
Search
Close this search box.

ഓരോ 10 മിനിറ്റിനിടയിലും യെമനില്‍ ഒരു കുട്ടി മരിക്കുന്നു: യു.എന്‍

ന്യൂയോര്‍ക്ക്: യെമനില്‍ ആഭ്യന്തര സംഘര്‍ഷം മൂലം ഓരോ 10 മിനിറ്റിനിടയിലും ഒരോ കുട്ടി മരിച്ചു വീഴുന്നുവെന്ന് യു.എന്നിന്റെ റിപ്പോര്‍ട്ട്. യു.എന്‍ പൊതുസഭയുടെ ഉന്നത തല യോഗത്തില്‍ യു.എന്‍ മനുഷ്യാവകാശ കോര്‍ഡിനേറ്റര്‍ ലിസെ ഗ്രാന്‍ഡെയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പത്ത് മില്യണിലധികം ജനങ്ങള്‍ രാജ്യത്ത് പട്ടിണി മൂലം ദുരിതമനുഭവിക്കുന്നുണ്ടെന്നും ഈ വര്‍ഷാവസാനത്തിലും ഇക്കാര്യത്തില്‍ മാറ്റം വരില്ലെന്നും അവര്‍ പറഞ്ഞു.

യെമന്‍ ജനസംഖ്യയുടെ നാലില്‍ മൂന്ന് ഭാഗവും സംരക്ഷണവും പരിരക്ഷയും ആവശ്യമുള്ളവരാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു. യെമനുള്ള സഹായങ്ങളും പിന്തുണയും രാജ്യങ്ങളും സംഘടനകളും വര്‍ധിപ്പിക്കണമെന്നും ലോകത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയാണ് യെമന്‍ അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Related Articles