Current Date

Search
Close this search box.
Search
Close this search box.

ആക്രമണത്തിന് ശേഷം ഗസ്സയിലേക്ക് കെട്ടിട സാമഗ്രികള്‍ക്ക് അനുമതി

ഗസ്സ മുനമ്പ്: മെയ് മാസത്തിലെ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലേക്ക് നിര്‍മാണ സാമഗ്രികള്‍ക്ക് ഇസ്രായേല്‍ അനുമതി നല്‍കി. 11 ദിവസത്തെ ആക്രമണത്തിന് ശേഷം കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിച്ച ഇസ്രായേല്‍ ഉപരോധിക്കപ്പെട്ട പ്രദേശങ്ങളില്‍ 14 വര്‍ഷത്തെ ഉപരോധത്തില്‍ നേരിയ തോതില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. ഇസ്രായേല്‍ അതിര്‍ത്തി വേലിയില്‍ ഫലസ്തീനികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇറക്കുമതിക്ക് ഇസ്രായേല്‍ അനുമതി നല്‍കുന്നത്.

ശക്തമായ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയുടെ പുനര്‍നിര്‍മാണം ലഭ്യമാക്കുന്നതിനും ഉപരോധം നീക്കുന്നതിനും ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി അതിര്‍ത്തി വേലിക്ക് സമീപം നൂറുകണക്കിന് ഫലസ്തീനികള്‍ പ്രതിഷേധിച്ചിരുന്നു. ഇസ്രായേല്‍ ദക്ഷിണ ഭാഗത്ത് ഫലസ്തീനികള്‍ നേരത്തെ അഗ്നി ബലൂണുകള്‍ വിക്ഷേപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച ഇസ്രായേലിന്റെ വെടിയേറ്റ് 12 വയസ്സുള്ള കുട്ടിയുള്‍പ്പെടെ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും, ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Related Articles