Current Date

Search
Close this search box.
Search
Close this search box.

ചാരപ്രവര്‍ത്തനത്തിന് യു.എ.ഇ ജയിലിലടച്ച ബ്രിട്ടീഷ് വിദ്യാര്‍ത്ഥിക്ക് ജാമ്യം

അബൂദബി: ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്നാരോപിച്ച് യു.എ.ഇ ജയിലിലടച്ച ബ്രിട്ടീഷ് വിദ്യാര്‍ത്ഥിക്കു ജാമ്യം. കേസില്‍ നവംബറില്‍ വാദം കേള്‍ക്കും.
ബ്രിട്ടീഷ് ഗവേഷക വിദ്യാര്‍ത്ഥിയായ മാത്യു ഹെഡ്ജസിനെതിരെയാണ് യു.എ.ഇ പൊലിസ് കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നത്. മാത്യു ഹെഡ്ജസിന്റെ ഭാര്യ വാര്‍ത്ത സ്ഥിരീകരിച്ചു. അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും പൊലിസിന്റെ ശക്തമായ നിരീക്ഷണമുണ്ടാകും. നവംബര്‍ 21ന് വീണ്ടും വിചാരണക്കായി ഹാജരാകണമെന്നും കോടതി അറിയിച്ചു.

ഫീല്‍ഡ് ട്രിപ്പിനായി യു.എ.ഇയിലെത്തിയ വേളയിലാണ് മാത്യുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. വിദേശ രാജ്യത്തിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നും രാജ്യത്തിന്റെ സാമ്പത്തിക,രാഷ്ട്രീയ,സൈനിക സുരക്ഷക്ക് ഭീഷണിയുയര്‍ത്തിയെന്നും കാണിച്ചാണ് കേസ്.

ബ്രിട്ടനിലെ ദര്‍ഹാം സര്‍വകലാശാലയിലെ പി.എച്ച്.ഡി ഗവേഷക വിദ്യാര്‍ത്ഥിയാണ് 31കാരനായ മാത്യു. 2011ലെ അറബ് വസന്തത്തിനു ശേഷം യു.എ.ഇയുടെ ആഭ്യന്തര -വിദേശ സുരക്ഷ നയനിലപാടുകളെക്കുറിച്ചാണ് ഇദ്ദേഹം ഗവേഷണം നടത്തിയിരുന്നത്. കഴിഞ്ഞ മെയ് അഞ്ചിനാണ് ദുബൈ വിമാനത്താവളത്തില്‍ വെച്ച് ഇദ്ദേഹത്തെ യു.എ.ഇ പൊലിസ് അറസ്റ്റു ചെയ്തത്.

Related Articles