Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ ആമസോണിനെതിരെ ബഹിഷ്‌കരണ ക്യാംപയിന്‍

റിയാദ്: ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിന്റെ ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന ആരോപണം പുറത്തുവന്നതിനു പിന്നാലെ സൗദിയില്‍ ആമസോണ്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ നിറയുകയാണ്. സൗദിയില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ഇപ്പോള്‍ ഇതാണ് ട്രെന്റിങ്. ഹാഷ്ടാഗ് ക്യാംപയിനിങ്ങും നടക്കുന്നുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആമസോണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ആദ്യത്തെ പോസ്റ്റ് പുറത്തുവന്നത്. പിന്നാലെ ജെഫ് ബെസോസിന്റെ ചിത്രവും ആമസോണ്‍ ലോഗോയുമുപയോഗിച്ച് പോസ്റ്റുകള്‍ പ്രചരിക്കുകയായിരുന്നു. ആമസോണിനെതിരെ ഏകോപിപിച്ചുള്ള ബഹിഷ്‌കരണ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് സോഷ്യല്‍ മീഡിയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2018ലാണ് ഫോണ്‍ ഹാക്കിങ് നടന്നതെന്ന് ‘ദി ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന വാര്‍ത്തകളും ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണ്‍ ഹാക്കിങ്ങും തമ്മില്‍ ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജമാല്‍ ഖഷോഗി ജോലി ചെയ്ത വാഷിങ്ടണ്‍ പോസ്റ്റിന്റെ ഉടമസ്ഥന്‍ കൂടിയാണ് ബെസേസ്.

Related Articles