Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ അഫ്രിനില്‍ ബോംബാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

അഫ്രിന്‍: വടക്കന്‍ സിറിയയിലെ അഫ്രിനില്‍ നടന്ന ബോംബാക്രമണത്തില്‍ 11 കുട്ടികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു. ഓയില്‍ ടാങ്കറില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നില്‍ സിറിയന്‍ കുര്‍ദുകളായ വൈ.പി.ജി സൈന്യമാണെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അഫ്രിനില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് ബോംബാക്രമണം നടന്നത്. പ്രദേശത്ത് നിന്നും കറുത്ത പുക ഉയരുന്നതിന്റെയും പൊലിസിന്റെയും ആംബുലന്‍സിന്റെയും വീഡിയോ മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. വടക്കന്‍ സിറിയയില്‍ കുര്‍ദ് തീവ്രവാദികള്‍ നിരന്തരം ആക്രമണങ്ങള്‍ നടത്താറുണ്ട്. ഇവിടെ തുര്‍ക്കി സൈന്യത്തിന്റെ ഇടപെടല്‍ ഉണ്ട്. സിറിയന്‍ വിമതര്‍ക്കാണ് തുര്‍ക്കി പിന്തുണ നല്‍കുന്നത്.

Related Articles