Current Date

Search
Close this search box.
Search
Close this search box.

ഉപരോധം ജി.സി.സിയെ മുറിവേല്‍പ്പിച്ചു: ഖത്തര്‍ വിദേശകാര്യ മന്ത്രി

ദോഹ: മൂന്ന് വര്‍ഷം നീണ്ടുനിന്ന ഖത്തറിനെതിരായ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഉപരോധം ഗള്‍ഫ് സഹകരണ കൗണ്‍സിലിനെ (ജി.സി.സി) മുറിവേല്‍പ്പിച്ചെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി. എന്നാല്‍ ജി.സി.സിയുടെ ആറ് രാഷ്ട്രതലവന്മാര്‍ ഇത് വീണ്ടും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി പറഞ്ഞു. ദോഹയില്‍ വെച്ച് നടന്ന ആഗോള സുരക്ഷ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധ നയതന്ത്രത്തിനുള്ള മാര്‍ഗ്ഗങ്ങള്‍’ കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ രാജ്യങ്ങള്‍ വീണ്ടും ഇത്തരം പ്രതിസന്ധിയില്‍ അകപ്പെടുന്നത് തടയാനുള്ള ഒരു വഴി കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ ‘നമ്മുടെ പ്രദേശത്തിന്റെ ഭാഗമായി’ കണക്കാക്കണം. ഇറാനുമായി മറ്റു ജി.സി.സി രാജ്യങ്ങള്‍ ഇടപഴകണം. ജി.സി.സിയും ഇറാനും തമ്മിലുള്ള പ്രാദേശിക സുരക്ഷാ ധാരണ ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജിസിസി രാജ്യങ്ങള്‍ എന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും ഇറാനുമായുള്ള ഇടപഴകല്‍ പ്രധാനമാണ്, ഇറാന്‍ നമ്മുടെ അയല്‍ക്കാരനാണ്, നമ്മുടെ പ്രദേശത്തെ പ്രധാന ഘടകമാണ്, നമുക്ക് ഈ ഭൂമിശാസ്ത്രം മാറ്റാന്‍ കഴിയില്ല. ഞങ്ങളുടെ വിയോജിപ്പുകള്‍ ഒരു മേശയ്ക്ക് ചുറ്റും പരിഹരിക്കാന്‍ കഴിയും, ഏറ്റുമുട്ടലിലൂടെ അവ പരിഹരിക്കാനാവില്ല-അല്‍താനി കൂട്ടിച്ചേര്‍ത്തു.

ലോകശക്തികളുമായുള്ള ഇറാന്റെ ആണവ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഖത്തര്‍ സാധ്യമായ പങ്ക് നിര്‍വഹിക്കും. നമ്മുടെ മേഖലയില്‍ ഒരു ആണവ മല്‍സരത്തിന്റെ അപകടസാധ്യതയില്ലെന്ന് കാണണമെന്നും അദ്ദേഹം പറഞ്ഞു.

വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles