Current Date

Search
Close this search box.
Search
Close this search box.

രണ്ടു വയസ്സുകാരിയുടെ മൃഗീയ കൊല: പ്രതിഷേധം കനക്കുന്നു

അലീഗഢ്: ഉത്തര്‍ പ്രദേശിലെ അലീഗഢില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി കണ്ണ് ചൂഴ്‌ന്നെടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. പെണ്‍കുട്ടിയുടെ അഛന്‍ കടം വാങ്ങിയ പതിനായിരം രൂപ തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്നാണ് സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മൃതദേഹം ചവറ്റുകൂനയില്‍ നായ്ക്കള്‍ കടിച്ചുപറിക്കുന്നത് കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

യു.പിയിലെ അലിഗഢ് ജില്ലയിലുള്ള തപല്‍ എന്ന സ്ഥലത്താണ് സംഭവം. അച്ഛന്‍ കടം വാങ്ങിയ പണം തിരികെ കൊടുക്കാനാവാതെ വന്നതോടെ മൂന്ന് വയസുകാരിയായ മകളെ തട്ടിക്കൊണ്ട് പോയി കണ്ണ് ചൂഴ്‌ന്നെടുത്ത് വീടിനടുത്തുള്ള ചവറില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പതിവു പോലെ യു.പി പൊലീസ് അലംഭാവം കാണിച്ചുവെന്നാണ് വ്യാപക വിമര്‍ശനം.

സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയകളിലടക്കം വ്യാപകമായ ഹാഷ്ടാഗ് ക്യാംപയിനുകളാണ് നടക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തു വന്നു. സംഭവത്തില്‍ അഞ്ച് പോലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് സഹീദ്, അസ്ലം എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.

പെണ്‍കുട്ടിയുടെ പിതാവ് സഹീദില്‍ നിന്ന് 40,000 രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ പതിനായിരം രൂപ കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നു. ഇത് നല്‍കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അറസ്റ്റിലായവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Related Articles