Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ 7 ഫലസ്തീന്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: വെള്ളിയാഴ്ച നടന്ന ഫലസ്തീനികളുടെ അവകാശ പോരാട്ടത്തിനിടെ 7 പേര്‍ കൊല്ലപ്പെട്ടു. 252 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 18കാരനും 17കാരനും ഉള്‍പ്പെടും. പരുക്കേറ്റവരില്‍ 50 പേര്‍ കുട്ടികളാണ്. 10 പേര്‍ സ്ത്രീകളും രണ്ട് പേര്‍ പാരമെഡിക് വളന്റിയര്‍മാരും രണ്ട് പേര്‍ മാധ്യമപ്രവര്‍ത്തകരുമാണ്.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ ആരംഭിച്ചതു മുതല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 200 കവിഞ്ഞു. പരുക്കേറ്റവരുടെ എണ്ണ് 21500 കവിഞ്ഞു.
12 വര്‍ഷമായി തുടരുന്ന ഫലസ്തീനിലെ ഇസ്രായേല്‍ ഉപരോധത്തിനെതിരെ കഴിഞ്ഞ മാര്‍ച്ച് 30 മുതലാണ് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ ആരംഭിച്ചത്. എല്ലാ വെള്ളിയാഴ്ചയുമാണ് ഗസ്സ അതിര്‍ത്തിയില്‍ ഈ പ്രക്ഷോഭം അരങ്ങേറുന്നത്.

 

Related Articles