Current Date

Search
Close this search box.
Search
Close this search box.

ജാമിഅ പ്രതിഷേധം: കേസ് ഫയല്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ട പൊലിസ് വിശദീകരണം നല്‍കണമെന്ന് കോടതി

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെ 2019ല്‍ ജാമിഅ മില്ലിയ്യയില്‍ നടന്ന പ്രതിഷേധത്തിനെതിരെ കേസെടുത്ത പൊലിസ് കേസ് ഫയല്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനെ വിമര്‍ശിച്ച് കോടതി. മതിയായ വിശദീകരണം നല്‍കണമെന്നാണ് കോടതി പൊലിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറിന് മുന്‍പാകെ കേസ് ഫയല്‍ ഹാജരാക്കാന്‍ പൊലിസിന് സാധിച്ചിരുന്നില്ല.

ജാമിഅ മില്ലിയ്യ ഇസ്ലാമിയയില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടതിനാണ് ഡല്‍ഹി കോടതി ഡിസിപി ക്രൈംബ്രാഞ്ചിനോട് വിശദീകരണം തേടിയത്.

‘ഈ വിഷയം 2019 മുതല്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു എന്നത് ശ്രദ്ധേയമാണ്, കൂടാതെ എല്‍.ഡി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി 26.07.2021 മുതല്‍ നിയമിക്കപ്പെട്ടു, എന്നാല്‍ ഐഒ/എസിപിയും ഡിസിപിയും ഇക്കാര്യം എല്‍.ഡിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. സ്‌പെഷ്യല്‍ പി.പി തുമൂലം വാദങ്ങള്‍ കേള്‍ക്കാനും കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും”കോടതി ഉത്തരവിട്ടതായി ലൈവ് ലോ ഉദ്ധരിക്കുന്നു.

ഈ ഉത്തരവിന്റെ പകര്‍പ്പ് ബന്ധപ്പെട്ട ഡിസിപി ക്രൈം ബ്രാഞ്ചിന് അയച്ച് ഫയല്‍ എല്‍ഡിയുടെ ശ്രദ്ധയില്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നും ഉത്തരവിലുണ്ട്.

വിദ്യാര്‍ത്ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, സഫൂറ സര്‍ഗര്‍, മുഹമ്മദ് ഇല്യാസ്, ബെലാല്‍ നദീം, ഷഹസര്‍ റസാ ഖാന്‍, മഹ്‌മൂദ് അന്‍വര്‍, മുഹമ്മദ് കാസിം, ഉമൈര്‍ അഹമ്മദ്, ചന്ദാ യാദവ്, അബുസാര്‍ എന്നിവരാണ് എഫ്ഐആറില്‍ പ്രതികളായി ചേര്‍ത്തിട്ടുള്ളത്.

 

Related Articles