Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ അതിര്‍ത്തിയില്‍ ഇറാഖ് പുതിയ സുരക്ഷ വേലി സ്ഥാപിക്കുന്നു

ദമസ്‌കസ്: സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഇറാഖ് പുതിയ സുരക്ഷ വേലി സ്ഥാപിക്കുന്നു. ഐ.എസിന്റെ ആക്രമണം തടയാനെന്ന പേരിലാണ് ഇറാഖ് 20 കിലോമീറ്റര്‍ നീളമുള്ള പുതിയ സുരക്ഷ വേലി നിര്‍മിക്കുന്നത്. ഐ.എസ് തീവ്രവാദികള്‍ സിറിയയില്‍ നിന്നും ഇറാഖിലേക്ക് പ്രവേശിക്കുന്നത് തടയാനും വേണ്ടിയാണ് വാച്ച് ടവറും വേലിയും നിര്‍മിക്കുന്നത്.   

പത്ത് ദിവസം മുന്‍പ് ഇതിന്റെ നിര്‍മാണം ആരംഭിച്ചതായി ഇറാഖ് അതിര്‍ത്തി സേന വക്താവ് അന്‍വര്‍ ഹാമിദ് നായിഫ് അറിയിച്ചു. ആറു മീറ്റര്‍ വീതിയുള്ള കിടങ്ങും തെര്‍മല്‍ ക്യാമറയും ഡ്രോണുകളുമെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ഐ.എസിനെ രാജ്യത്തു നിന്നും പൂര്‍ണമായും തുരത്തിയെന്ന് ഇറാഖ് പ്രഖ്യാപനം നടത്തിയിരുന്നു.

എന്നാല്‍ ഇറാഖിന്റെ മുക്കിലും മൂലയിലും ചിലയിടങ്ങളിലുമെല്ലാം ഐ.എസിന്റെ സാന്നിധ്യം ഇപ്പോഴുമുണ്ട്. കിഴക്കന്‍ സിറിയയുടെ വിശാലമായ മരുഭൂ പ്രദേശത്തും ഐ.എസ് സാന്നിധ്യമുണ്ടെന്നും ഇതുവഴി ഇറാഖിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ വേണ്ടി കൂടിയാണ് മേഖലയില്‍ ഇറാഖ് സുരക്ഷ ശക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

 

Related Articles