Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായിക് സമാധാന ദൂതന്‍: കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്

പൂന: പ്രമുഖ ഇസ്‌ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായിക് സമാധാനത്തിന്റെ ദൂതനാണെന്നും ഇസ്‌ലാമിന്റെ യഥാര്‍ഥ ആശയവും ലക്ഷ്യങ്ങളുമാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ബി.ജെ.പി ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാകിര്‍ നായിക് തീവ്രവാദത്തിന് പ്രചോദനമാകുന്ന പ്രഭാഷണം നടത്തിയെന്ന് ആരോപിക്കുന്നവര്‍ എന്തുകൊണ്ടാണ് മതവികാരം വ്രണപ്പെടുത്തുന്ന സാക്ഷി മഹാരാജിനും യോഗി ആദിത്യനാഥിനും സാധ്വി പ്രാചിക്കുമെതിരെ നടപടിയെടുക്കാത്തെന്നും സിങ് ചോദിച്ചു.
2012ല്‍ നടന്ന സമാധാന സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട ഞാന്‍ ഡോ. നായികിനൊപ്പം വേദി പങ്കിട്ടുണ്ട്. അദ്ദേഹത്തിന്റെ സംസാരം മുഴുവന്‍ മതസൗഹാര്‍ദത്തിലും ഇസ്‌ലാം എങ്ങനെയാണ് ഭീകരതയെ എതിര്‍ക്കുന്നത് എന്നതിലും ഊന്നിയായിരുന്നു. ഇസ്‌ലാമിന്റെ യഥാര്‍ഥ ആശയവും ലക്ഷ്യവും പ്രചരിപ്പിക്കുന്നതിലൂടെ ഡോ. നായിക് സമാധാന ദൂതനായിട്ടാണ് വര്‍ത്തിക്കുന്നത്. എന്ന് ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
നായിക് ഇത്രത്തോളം അപകടകാരിയാണെങ്കില്‍ ഒരിക്കല്‍ ഇന്റലിജന്‍സ് മേധാവിയായിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ കുറിച്ച് അറിയില്ലായിരുന്നോ? അദ്ദേഹം അപകടകാരിയും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളതുമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത്? എന്നും അദ്ദേഹം ചോദിച്ചു. സിമിയെയും ബജ്‌റംഗ്ദളിനെയും നിരോധിക്കണമെന്നാവശ്യപ്പെട്ട ആദ്യ മന്ത്രി താനായിരുന്നു എന്നും എന്നാല്‍ സിമി മാത്രമാണ് നിരോധിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles