Current Date

Search
Close this search box.
Search
Close this search box.

വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലെത്തിയത് 280,000 ഫലസ്തീനികള്‍

ജറൂസലേം: റമദാനിലെ അവസാന വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയില്‍ ജുമുഅക്കായി ഒത്തുകൂടിയത് മൂന്നു ലക്ഷത്തിനടുത്ത് ഫലസ്തീനികള്‍. തുടര്‍ച്ചയായി നാലാം വാരവും ഇസ്രായേലിന്റെ കര്‍ശന ഉപാധികള്‍ നിലനില്‍ക്കേയാണ് ഇത്രയും പേര്‍ ജുമുഅക്കായി പുണ്യ നഗരിയില്‍ എത്തിയത്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ നിന്നും ജറൂസലേമിലേക്ക് പ്രവേശിക്കുന്നതിന് 40 വയസ്സിനു താഴെയുള്ള പുരുഷന്മാര്‍ക്ക് ഇസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗസ്സ മുനമ്പില്‍ നിന്നുള്ള ഫലസ്തീനികള്‍ക്കും അല്‍ അഖ്‌സയിലേക്കുള്ള പ്രവേശനത്തിന് അനുമതി നല്‍കിയിരുന്നില്ല.

ജറൂസലേമിലുടനീളം ഇസ്രായേല്‍ അധിനിവേശ സൈന്യത്തെ വിന്യസിച്ചിരുന്നു. പ്രത്യേകിച്ച് പഴയ നഗരത്തിനു സമീപത്താണ് കൂടുതല്‍ പട്ടാളക്കാരെ വിന്യസിച്ചത്. ഇസ്രായേലിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് ഫലസ്തീനിലെ വിശ്വാസികള്‍ റമദാനിലെ അവസാന ജുമുഅ പ്രാര്‍ത്ഥന നിര്‍വഹിച്ചത്.

 

Related Articles