Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയും സൗദിയും തെരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിച്ചതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: 2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ക്യാംപയിന് പിന്തുണ തേടി സൗദിയുമായും യു.എ.ഇയുമായും യു.എസ് ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ട്രംപിന്റെ മൂത്ത മകന്‍ ട്രംപ് ജൂനിയറാണ് യു.എ.ഇ,സൗദി കിരീടാവകാശികളുമായി തെരഞ്ഞെടുപ്പിന് മുന്നോടിയായി ചര്‍ച്ച നടത്തിയത്. ശനിയാഴ്ച ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ പ്രതിനിധിയുമായും ട്രംപ് ജൂനിയര്‍ ഇതേയവസരത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

2016 ഓഗസ്റ്റ് മൂന്നിനാണ് ഇതു സംബന്ധിച്ച കൂടിക്കാഴ്ച നടന്നിരുന്നത്. യു.എസ് പ്രൈവറ്റ് മിലിട്ടറി കോണ്‍ട്രാക്ടര്‍ എറിക് പ്രിന്‍സ് ആണ് കൂടിക്കാഴ്ച ഒരുക്കിയത്. ട്രംപിനെ അനുകൂലിച്ച് ക്യാംപയിന്‍ നടത്താനും ഓണ്‍ലൈന്‍ പിന്തുണ തേടിയുമായിരുന്ന ചര്‍ച്ച. ഇസ്രായേല്‍ കണ്‍സള്‍ട്ടിങ് കമ്പനിയുടെ സഹസ്ഥാപകനായ ജോയല്‍ സാമുവേലാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. ഇദ്ദേഹത്തിന്റെ കമ്പനിയുമായി ഓണ്‍ലൈന്‍ ക്യാംപയിനു വേണ്ടി മള്‍ട്ടി മില്യണ്‍ ഡോളറിന്റെ കരാറിലാണൊപ്പിട്ടത്.

ആയിരണക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയ വഴി ട്രംപിനനുകൂലമായി ക്യാംപയിന്‍ നടത്താനായിരുന്നു ഇത്. റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയിലെയും യു.എ.ഇയിലെയും കിരീടാവകാശികള്‍ തന്റെ പിതാവിന്റെ വിജയത്തിനായി വളരെ സഹായിച്ചിട്ടുണ്ടെന്ന് ട്രംപ് ജൂനിയര്‍ പറഞ്ഞതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

Related Articles