Current Date

Search
Close this search box.
Search
Close this search box.

യുദ്ധ വിമാനം വാങ്ങുന്നതില്‍ യു.എസ് ഉയര്‍ത്തിയ ഭീഷണി തുര്‍ക്കി തള്ളി

അങ്കാറ: റഷ്യയില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെതിരെ അമേരിക്ക ഉയര്‍ത്തിയ ഭീഷണി തുര്‍ക്കി തള്ളിക്കളഞ്ഞു. റഷ്യയില്‍ നിന്നും എസ്-400 മിസൈലുകള്‍ വാങ്ങാനാണ് തുര്‍ക്കി പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. അമേരിക്കയുടെ ഭീഷണി മൂലം മിസൈല്‍ വാങ്ങുന്നതില്‍ നിന്നും പിന്‍വാങ്ങുകയില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവ്‌സോഗ്ലു പറഞ്ഞു.

തുര്‍ക്കി മിസൈലുകള്‍ വാങ്ങുകയാണെങ്കില്‍ ഞങ്ങള്‍ ഉപരോധമേര്‍പ്പെടുത്തുമെന്നാണ് യു.എസ് അറിയിച്ചിരുന്നത്. ഇത് തുര്‍ക്കിയെ ബാധിക്കില്ല, ഞങ്ങള്‍ ഇത് കാര്യമായെടുക്കുന്നില്ലെന്നും ഭാവിയില്‍ നമുക്ക് ഒരുമിച്ച് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ചര്‍ച്ച ചെയ്യാമെന്നും കാവ്‌സോഗ്ലു അമേരിക്കയുടെ വിദേശകാര്യ വക്താവ് മൈക് പോംപിയോയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു.

നാറ്റോയുടെ യോഗത്തിനു ശേഷമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. തുര്‍ക്കി എസ് 400 മിസൈലുകള്‍ വാങ്ങുന്നതില്‍ പോംപിയോ നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. നേരത്തെ അമേരിക്കയുടെ നാറ്റോയിലെ ദൂതനായ ബെയ്‌ലി ഹച്ചിന്‍സണ്‍ തുര്‍ക്കി കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles