Current Date

Search
Close this search box.
Search
Close this search box.

യമനിലെ എംബസിയും റഷ്യ അടച്ചു പൂട്ടുന്നു

സന്‍ആ: യമനില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിച്ചതിനു പിന്നാലെ യമന്‍ എംബസിയും ഉദ്യോഗസ്ഥരും യമന്‍ വിടാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസമാണ് റഷ്യ തങ്ങളുടെ സൈന്യത്തെ യമനില്‍ നിന്നും പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നത്. യമനില്‍ ഭീകരരെ പൂര്‍ണമായും തുടച്ചു നീക്കിയതിനു ശേഷമാണ് പിന്മാറ്റമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പറഞ്ഞിരുന്നു.

സൗദിയുമായി ചേര്‍ന്ന് യമനുമായുള്ള യുദ്ധ മുന്നണിയില്‍ നിന്നും താല്‍ക്കാലികമായി പിന്‍വാങ്ങുന്നതായും യമനിലെ നയതന്ത്ര സാന്നിധ്യം അവസാനിപ്പിക്കുന്നതായും റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിയുടെ തലസ്ഥാനമായ റിയാദിലേക്കാണ് റഷ്യ എംബസി മാറ്റുന്നതെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇതിനോടകം യമനില്‍ നിന്നും തിരിച്ചതായും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താന് മരിയ സാകറോവ പറഞ്ഞു.

കഴിഞ്ഞ നാലാം തീയതി യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് ഹൂതികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ വിമത സംഘമായ ഹൂതി അന്‍സാറുള്ളയുമായി പരസ്യമായി നടന്ന വിയോജിപ്പിനു ശേഷമായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.

ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് സൗദി സഖ്യത്തിലുള്ള യമന്‍ സര്‍ക്കാരും ഹൂതികളും തമ്മില്‍ നടന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 2015ലാണ് യമനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നത്. ലോകത്തെ ഏറ്റവും ദുര്‍ബലമായ പ്രതിസന്ധിയാണ് ഇവിടെ നേരിടുന്നതെന്നാണ് യു.എന്‍ വിശേഷിപ്പിച്ചിരുന്നത്. റഷ്യന്‍ സൈന്യത്തിന്റെ പിന്മാറ്റത്തോടെ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് തെല്ലെങ്കിലും അയവ് വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

 

Related Articles