Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീകളുടെ ചില അവകാശങ്ങളെ കുറിച്ച് മാത്രമാണ് ബി.ജെ.പി സംസാരിക്കുന്നത്: ഉവൈസി

ഹൈദരാബാദ്: മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ അവയില്‍ ചില കാര്യങ്ങളെ കുറിച്ച് മാത്രമാണ് പറയുന്നതെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി. മുത്വലാഖ് ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കുന്നില്ലെന്ന കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത ആളികത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബി.ജെ.പി മുത്വലാഖ് പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ഉവൈസി ആരോപിച്ചു.
മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ എന്തുകൊണ്ടാണ് നായിഡു അല്‍വാറില്‍ ഗോരക്ഷകരാല്‍ കൊല്ലപ്പെട്ട പെഹ്‌ലു ഖാന്റെ അന്ധയായ മാതാവിനെ കുറിച്ച് സംസാരിക്കാത്തത്? എന്തുകൊണ്ട് സകിയ ജഫ്രിയെ (2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി. ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ) കുറിച്ച് നായിഡു പറയുന്നില്ല? ഇങ്ങനെ അവകാശങ്ങളില്‍ ചിലത് മാത്രം എടുത്തു പറഞ്ഞ് സംസാരിക്കുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles