Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിയെന്ന് തെറ്റിധരിച്ച് ഇസ്രയേല്‍ സൈന്യം കുടിയേറ്റക്കാരെ കൊലപ്പെടുത്തി

തെല്‍അവീവ്: കത്തിയുപയോഗിച്ച് ആക്രമണം നടത്താന്‍ ഉദ്ദേശ്യമുള്ള ഫലസ്തീനിയാണെന്ന് തെറ്റിധരിച്ച് ഇസ്രേയല്‍ സൈനികര്‍ ജൂതകുടിയേറ്റക്കാരനെ കൊലപ്പെടുത്തി. ചൊവ്വാഴ്ച്ച വടക്കന്‍ ഖുദ്‌സിലെ ഹസ്മ ചെക്ക്‌പോയന്റിലാണ് സംഭവം. സംഭവത്തിന് തൊട്ടുടനെ കൊല്ലപ്പെട്ട യുവാവിന്റെ സ്വത്വത്തെ സംബന്ധിച്ച് വ്യത്യസ്തമായ റിപോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീട് ‘പിസ്ഗാത് സീവ്’ കുടിയേറ്റ കേന്ദ്രത്തിലെ ഇസ്രേയല്‍ കുടിയേറ്റക്കാരനാണ് യുവാവെന്ന് സ്ഥിരീകരിക്കപ്പെട്ടു.
സുരക്ഷാ ജീവനക്കാരനെ കുത്താന്‍ ശ്രമിച്ച ഫലസ്തീനിയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ഇസ്രേയല്‍ സൈന്യത്തിന്റെ ആദ്യ വിശദീകരണം. എന്നാല്‍ പിന്നീട് അദ്ദേഹം ജൂതവിശ്വാസിയാണെന്ന് വ്യക്തമായതായി സൈന്യം വിശദീകരിച്ചു. കുടിയേറ്റക്കാരാന്‍ സൈനികര്‍ക്ക് നേരെ ഭീതിയുണ്ടാക്കും വിധം ഓടിയടുക്കുകയായിരുന്നു എന്നും അദ്ദേഹം കത്തി കൈവശം വെച്ചിരുന്നതായി വ്യക്തമായിട്ടുണ്ടെന്നുമാണ് പ്രാഥമിക അന്വേഷണം വെളിപ്പെടുത്തുന്നത്. 19കാരനായ യുവാവ് ചെക്ക്‌പോയന്റിലുണ്ടായിരുന്ന പോലീസിനെ സൈനികനെ കുത്താന്‍ ശ്രമിച്ചിരുന്നു എന്നും ഇസ്രയേല്‍ പോലീസ് വക്താവ് ലൂബ അല്‍സംരി പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles