Current Date

Search
Close this search box.
Search
Close this search box.

പ്രതിരോധമില്ലാത്തവര്‍ കൊല്ലപ്പെടുന്നു; ഇസ്രായേലിനെതിരെ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: കഴിഞ്ഞ ദിവസം ഇസ്രായേല്‍- ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തിയ ഫല്‌സ്തീനികള്‍ക്കു നേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ച് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞ ദിവസം ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് വിശ്വാസികളെ അഭിസംബോധനം ചെയ്യവേയാണ് മാര്‍പാപ ഇസ്രായേലിനെതിരെ രംഗത്തു വരികയും പുണ്യഭൂമിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തത്. പുണ്യഭൂമിയെക്കുറിച്ച് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തണമെന്നും മേഖലയില്‍ നിര്‍ഭയര്‍ക്കും പ്രതിരോധമില്ലാത്തവര്‍ക്കും നേരെ അക്രമമഴിച്ചുവിടുകയാണെന്നും പോപ് പറഞ്ഞു.

ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വെച്ചു നടന്ന ഈസ്റ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആഹ്വാനം ചെയ്തത്. പതിനായിരങ്ങളാണ് പോപിന്റെ സന്ദേശം കേള്‍ക്കാന്‍ ഇവിടെ ഒരുമിച്ചു കൂടിയിരുന്നത്. ലോകത്തിനുള്ള ഈസ്റ്റര്‍ സന്ദേശവും അദ്ദേഹം നല്‍കി.

വെള്ളിയാഴ്്ച ഫലസ്തീനിലെ നിരായുധരായ പ്രതിഷേധക്കാര്‍ക്കു ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.1400ഓളം പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തിരുന്നു.ലാന്‍ഡ് ഡേ (ഭൂ ദിനം)യോടനുബന്ധിച്ച് ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചിനു നേരെയാണ് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണവും ഷെല്ലാക്രമണവും നടത്തിയത്.

 

 

Related Articles