Current Date

Search
Close this search box.
Search
Close this search box.

ദൂമയുടെ നിയന്ത്രണവും തിരിച്ചുപിടിച്ചതായി സിറിയ

ദമസ്‌കസ്: കിഴക്കന്‍ ഗൂതക്കു പിന്നാലെ സമീപത്തെ വിമത നഗരമായ ദൂമയും തിരിച്ചു പിടിച്ചതായി സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ദൂമയില്‍ സര്‍ക്കാര്‍ പതാകയുയര്‍ത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ദൂമ നഗരം പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായതായി റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ഗൂതയിലെ വിമതരുടെ ഏറ്റവും വലിയ നഗരമാണ് ദൂമ.

മേഖലയിലെ വിമത സംഘമായ ജയ്ഷുല്‍ ഇസ്ലാം പോരാളികള്‍ തങ്ങളുടെ ആയുധങ്ങള്‍ റഷ്യന്‍ സൈന്യത്തിന് കൈമാറിയെന്നും ഇതോടെ കിഴക്കന്‍ ഗൂതയിലെ അവസാന വിമത നഗരവും കൈയടിക്കിയെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികളുമായുണ്ടാക്കിയ ധാരണപ്രകാരം വിമത സംഘം ദൂമ വിട്ടുപോകാന്‍ ധാരണയിലെത്തിയതായി നേരത്തെ വാര്‍ത്ത വന്നിരുന്നു.

സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശത്ത് വിമതര്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ പൂര്‍ണമായും തിരിച്ചു പിടിക്കും വരെ യുദ്ധം ചെയ്യുമെന്നാണ് സിറിയന്‍ സഖ്യസേനയുടെ പ്രഖ്യാപനം. മേഖല തിരിച്ച് വീണ്ടും പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

പതിനായിരക്കണക്കിന് സാധാരണക്കാരാണ് ദൂമയില്‍ ഉള്ളത്. വളരെ അപകടാവസ്ഥയിലൂടെയാണ് മേഖല കടന്നുപോകുന്നതെന്നും ഗുരുതര പ്രശ്നമാണ് ഇവിടെ നേരിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പതിനായിരക്കണക്കിന് പേര്‍ ഇവിടെ നിന്നും പലായനം ചെയ്തതായും വാര്‍ത്തകളുണ്ട്.

 

Related Articles