Current Date

Search
Close this search box.
Search
Close this search box.

ദമസ്‌കസിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ റോക്കറ്റാക്രമണം; 35 മരണം

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ദമസ്‌കസിന്റെ കിഴക്കുഭാഗത്ത് ജരമന പ്രവിശ്യയിലെ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. സിറിയന്‍ ടെലിവിഷന്‍ ആണ് ചൊവ്വാഴ്ച വാര്‍ത്ത പുറത്തുവിട്ടത്. ആദ്യം 29 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. 2011ല്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതിനു ശേഷം തലസ്ഥാന നഗരിയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.

തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് സിറിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 23 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
വിമതരുടെ ശക്തികേന്ദ്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന തിരക്കേറിയ മാര്‍ക്കറ്റിലാണ് ആക്രമണം. കഴിഞ്ഞ മാസം വരെ ഇവിടെ സിറിയന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ശക്തമായ ബോംബിങ്ങ് നടന്നിരുന്നു.

ദമസ്‌കസിന്റെ പ്രാന്ത പ്രദേശങ്ങളിലും കിഴക്കന്‍ ഗൂതയിലും കഴിഞ്ഞ ഒരു മാസമായി സിറിയ-റഷ്യ സഖ്യസേന നടത്തിയ കൂട്ടക്കുരുതി ഇപ്പോഴും തുടരുകയാണ്. കിഴക്കന്‍ ഗൂതയിലെ വിമതരുടെ ശക്തികേന്ദ്രത്തിന്റെ 70 ശതമാനവും തങ്ങള്‍ തിരിച്ചുപിടിച്ചെന്ന് മാര്‍ച്ച് 16ന് സിറിയന്‍ സൈന്യം അറിയിച്ചിരുന്നു. 2012 മുതല്‍ പ്രദേശം വിമതരുടെ ശക്തി കേന്ദ്രമാണ്.

 

Related Articles