Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയെ നേരിടാന്‍ സിറിയന്‍ സൈന്യം അഫ്രിനില്‍ പ്രവേശിക്കുന്നു

ദമസ്‌കസ്: സിറിയന്‍ സര്‍ക്കാരും സിറിയയിലെ കുര്‍ദിഷ് സൈന്യവും തമ്മില്‍ നടന്ന ധാരണപ്രകാരം സിറിയന്‍ സൈന്യം അഫ്രിനില്‍ പ്രവേശിക്കുന്നു. തുര്‍ക്കിയുടെ അധിനിവേശത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് സിറിയ അഫ്രിനില്‍ സൈനിക നടപടിക്കൊരുങ്ങുന്നത്. കുര്‍ദ് വൃത്തങ്ങളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

സിറിയന്‍ സൈന്യത്തെ അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിക്കാനും വരും ദിവസങ്ങളില്‍ അഫ്രിന്‍ മേഖലയിലേക്ക് പ്രവേശിക്കാനും തീരുമാനിച്ചതായി മുതിര്‍ന്ന കുര്‍ദ് വക്താവ് ബദ്‌റന്‍ ജിയ കുര്‍ദ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ സിറിയയെ രൂക്ഷമായ യുദ്ധക്കളമാക്കുന്നതിനിടയാക്കുന്നതാണ് പുതിയ പ്രഖ്യാപനം.

കുര്‍ദുകള്‍ക്കെതിരായ പോരാട്ടങ്ങള്‍ അവസാനിപ്പിക്കാനുള്ള സൈനിക നീക്കമാണ് പുതിയ സഖ്യം. സിറിയന്‍ സര്‍ക്കാരും വിമതരും തുര്‍ക്കിയും റഷ്യയും അമേരിക്കയും തുടങ്ങി നിരവധി പേരാണ് അഫ്രിനില്‍ യുദ്ധമുന്നണിയിലുള്ളത്. ദമസ്‌കസ് സര്‍ക്കാരും സിറിയയിലെ കുര്‍ദിഷ് സൈന്യവും തമ്മില്‍ സങ്കീര്‍ണ്ണമായ ഒരു ബന്ധമാണുള്ളത്. യുദ്ധത്തില്‍ ഇരു വിഭാഗവും കൂടുതല്‍ പ്രദേശങ്ങള്‍ കൈയേറാന്‍ ശ്രമിക്കുകയും തങ്ങളുടെ ഭാഗം മറച്ചുപിടിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.

കഴിഞ്ഞ ജനുവരി 20നാണ് തുര്‍ക്കി സൈന്യം ഫ്രീ സിറിയന്‍ ആര്‍മിയുമായി ചേര്‍ന്ന് അഫ്രിനില്‍ സൈനിക നടപടി ആരംഭിച്ചത്. അഫ്രിനില്‍ താവളമാക്കിയ ഐ.എസ് തീവ്രവാദികളെയും അമേരിക്കയുടെ പിന്തുണയുള്ള ഭീകര സംഘടനകളായ പി.കെ.കെ,വൈ.പി.ജി എന്നീ സംഘടനകള്‍ക്കും നേരെയാണ് തുര്‍ക്കിയുടെ യുദ്ധം. മേഖലയില്‍ നിന്നും ഭീകരരെ പൂര്‍ണമായും ഉന്മൂലനം ചെയ്യുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം.

ഫെബ്രുവരി ഏഴിന് യു.എസിന്റെ നേതൃത്വത്തില്‍ ഐ.എസിനെതിരെയെന്ന പേരിലുള്ള സഖ്യം സിറിയയില്‍ വ്യോമാക്രമണം ശക്തമാക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

 

 

Related Articles