Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യന്‍ തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി

ട്രിപ്പോളി: തുനീഷ്യയുടെ തെക്കന്‍ കടല്‍ തീരത്ത് അഭയാര്‍ത്ഥികളുമായി യാത്ര ചെയ്ത ബോട്ട് മുങ്ങി 46 പേരെ കാണാതായി. നിരവധി പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. ഞായറാഴ്ചയാണ് സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് തുര്‍ക്കിയിലേക്കുള്ള കടല്‍പാതയില്‍ തകര്‍ന്നു മുങ്ങിയത്. ഞായറാഴ്ച രാത്രിയും കോസ്റ്റ്ഗാര്‍ഡും നേവിയും സൈനിക വിമാനമുപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്.

എഴുപതോളം ആളുകളാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന പറഞ്ഞു. എന്നാല്‍ എത്ര പേരെയാണ് കാണാതായതെന്ന് കൃത്യപ്പെടുത്തിയിട്ടില്ല. 180ഓളം ആളുകള്‍ ബോട്ടില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോട്ടിന്റെ ക്യാപ്റ്റന്‍ ഒരു മരത്തടിയില്‍ അഭയം തേടി രക്ഷപ്പെട്ടു. ഒന്‍പത് മണിക്കൂറോളം ഇതില്‍ പിടിച്ചു നിന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ഇദ്ദേഹത്തെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

 

 

Related Articles