Current Date

Search
Close this search box.
Search
Close this search box.

ഗ്രേറ്റ് മാര്‍ച്ച്: 13കാരന്‍ കൊല്ലപ്പെട്ടു, 300 പേര്‍ക്ക് പരുക്ക്

ഗസ്സ സിറ്റി: ഇസ്രായേല്‍- ഗസ്സ അതിര്‍ത്തിയില്‍ എല്ലാ വെള്ളിയാഴ്ചയും ഫലസ്തീനികള്‍ നടത്തിവരാറുള്ള ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ 14ാം വാരത്തിലേക്ക് കടന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മാര്‍ച്ചിനിടെ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് പതിമൂന്നുകാരന്‍ മരിച്ചു. തെക്കന്‍ ഗസ്സ മുനമ്പിലെ കിഴക്കന്‍ ഖാന്‍ യൂനുസിലാണ് കഴിഞ്ഞ ദിവസം മാര്‍ച്ച് നടന്നത്.

തലക്കേറ്റ വെടിയേറ്റാണ് 13കാരന്‍ കൊല്ലപ്പെട്ടത്. മരിച്ചത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ സമരക്കാര്‍ക്കു നേരെ നിറയൊഴിച്ചത്. 300ല്‍ അധികം പേര്‍ക്ക് വെടിവെപ്പില്‍ പരുക്കേറ്റിട്ടുണ്ട്.

ടിയര്‍ ഗ്യാസ് വാതകം ശ്വസിച്ചാണ് കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത്. 310 പേരെ ടിയര്‍ ഗ്യാസ് പ്രയോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ ഖിദ്‌റ പറഞ്ഞു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചാണ് ഫലസ്തീനികള്‍ ഇസ്രായേല്‍ സൈന്യത്തെ നേരിടുന്നത്.

 

Related Articles