Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

ഗസ്സ: ഗസ്സ നഗരത്തിന്റെ വടക്കു ഭാഗത്തെ മൂന്ന് പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ബുധനാഴ്ച്ച രാത്രി ഇസ്രയേല്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി അശ്ശിഫാ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം മേധാവി അയ്മന്‍ സഹ്ബാനി പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്തും സമീപത്തുമുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഫലസ്തീന്‍ സുരക്ഷാവൃത്തങ്ങള്‍ വ്യക്തമാക്കി. വടക്കന്‍ ഗസ്സയിലെ കൃഷിയിടം ലക്ഷ്യമാക്കി ഇസ്രയേല്‍ ഹെലികോപ്റ്ററില്‍ നിന്നും മിസൈലാക്രമണം ഉണ്ടായിട്ടുണ്ടെന്നും പരിസരത്തെ വീടുകള്‍ക്ക് അത് കേടുപാടുകള്‍ വരുത്തിയിട്ടുണ്ടെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.
ഗസ്സയിലെ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാമിന്റെ പരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം എന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആക്രമണം നടക്കുമ്പോള്‍ പ്രസ്തുത കേന്ദ്രങ്ങളില്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. ഗസ്സയുടെ ഭാഗത്തു നിന്നും ഇസ്രയേലിലെ അസ്‌കലാന്‍ പ്രദേശത്തേക്ക് റോക്കറ്റ് വന്ന് പതിച്ചതായി ചൊവ്വാഴ്ച്ച വൈകിയിട്ട് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. തുറന്ന സ്ഥലത്ത് പതിച്ച പ്രസ്തുത റോക്കറ്റിന്റെ ഉത്തരവാദിത്വം ഫലസ്തീന്‍ ഗ്രൂപ്പുകളൊന്നും ഏറ്റെടുത്തിട്ടില്ല.

Related Articles