Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സില്‍ ഇസ്രയേല്‍ വെടിയേറ്റ് ഫലസ്തീന്‍ വനിത കൊല്ലപ്പെട്ടു

ഖുദ്‌സ്: അധിനിവിഷ്ട ഖുദ്‌സിലെ ബാബുല്‍ ആമൂദിനടുത്ത് (ദമസ്‌കസ് ഗേറ്റ്) വെച്ച് ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഫലസ്തീന്‍ വനിത രക്തസാക്ഷിയായി. സൈനികരിലൊരാളെ കത്തിയുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് അവരെ കൊലപ്പെടുത്തിയത്. സിഹാം റാതിബ് നിംറ് എന്ന 49കാരിയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ തോക്കിനിരയാക്കപ്പെട്ടത്. ഓള്‍ഡ് സിറ്റിയില്‍ നിന്നും വന്ന അവര്‍ പോലീസിന്റെയും ബോര്‍ഡര്‍ സെക്യൂരിറ്റി വിഭാഗത്തിന്റെയും പോസ്റ്റില്‍ എത്തി അവരില്‍ ഒരാളെ കുത്താന്‍ കത്തി പുറത്തെടുക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ പോലീസിന്റെ ഭാഷ്യം. എന്നാല്‍ മുന്‍കരുതലോടെയിരുന്ന സൈനികര്‍ക്ക് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
എന്നാല്‍ പോലീസ് വിശദീകരണത്തിന് വിരുദ്ധമായിട്ടാണ് ദൃക്‌സാക്ഷികള്‍ സംഭവത്തെ കുറിച്ച് വിവരിക്കുന്നത്. സൈനികരില്‍ ഒരാള്‍ അവരെ പ്രകോപനപരമായ രീതിയില്‍ പരിശോധിക്കാന്‍ ശ്രമിച്ചെന്നും അതിനെ തുടര്‍ന്ന് അവര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ അവള്‍ക്ക് നേരെ സൈനികന്‍ വെടിവെക്കുകയായിരുന്നു എന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശഅ്ഫാത്ത് ക്യാമ്പിനടത്ത ചെക്‌പോസ്റ്റില്‍ വെച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ രക്തസാക്ഷിയായ ഫലസ്തീന്‍ യുവാവ് മുസ്തഫ നിംറിന്റെ മാതാവാണ് സിഹാം.

Related Articles