Current Date

Search
Close this search box.
Search
Close this search box.

ഖത്തറുമായുള്ള സല്‍വ അതിര്‍ത്തിയില്‍ സൗദി സൈനിക കേന്ദ്രം സ്ഥാപിക്കുന്നു

റിയാദ്: ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന സല്‍വ കനാലിനടുത്ത് സൗദി സൈനിക കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കുറച്ചു ദിവസം മുന്‍പ് സല്‍വ അതിര്‍ത്തിയില്‍ നിന്നും പാസ്‌പോര്‍ട്,കസ്റ്റംസ് ഓഫിസുകള്‍ മാറ്റിസ്ഥാപിച്ചിരുന്നു. പകരം ഇവിടെ സൈനിക കേന്ദ്രം ആരംഭിക്കാനാണ് ധാരണ. സൗദി അതിര്‍ത്തി സൈന്യമാണ് ഇവിടെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്.

ഇവിടെ കനാല്‍ പ്രൊജക്റ്റും നടക്കുന്നുണ്ട്. സൗദിയും യു.എ.ഇയും ചേര്‍ന്നാണ് കനാല്‍ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്നത്. സ്വകാര്യ മേഖലയിലാണ് കനാല്‍ നിര്‍മിക്കുന്നത്. ഈജിപ്ഷ്യന്‍ ഡ്രില്ലിങ് കമ്പനിയാണ് കനാല്‍ നിര്‍മിക്കുന്നത്. തിങ്കളാഴ്ച സൗദി പത്രമായ അല്‍-റിയാദ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സല്‍വ മറൈന്‍ കനാലിന്റെ ഭാഗമായി ദ്വീപിനു സമീപമാകും മിലിട്ടറി ബേസ് നിര്‍മിക്കുക. മേഖലയില്‍ നയതന്ത്രം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൈനിക കേന്ദ്രം സ്ഥാപിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഖത്തറിന്റെ ഭൂപ്രദേശവും ഉള്‍ക്കൊള്ളുന്നതാണ് സല്‍വ ദ്വീപ്.

 

Related Articles