Current Date

Search
Close this search box.
Search
Close this search box.

കുസാറ്റിലെ എസ്.എഫ്.ഐ റാഗിംഗ് മനുഷ്യവകാശ കമ്മീഷന്‍ അന്വേഷിക്കണം: എസ്.ഐ.ഒ

കോഴിക്കോട്: എസ്.എഫ്.ഐ യുടെ ക്രൂരമായ റാഗിങ്ങിന് വിധേയമായി ആത്മഹത്യക്ക് ശ്രമിച്ച ഷെറിന്‍ എന്ന വിദ്യാര്‍ഥിയുടെ പരാതി മുന്‍നിര്‍ത്തി മനുഷ്യവകാശ കമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ട് കേസെടുക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കോളേജ് അധികൃതര്‍ ഉള്‍പ്പെടെ എസ്.എഫ്.ഐ യുടെ റാഗിങ്ങ് ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്നത് ഗൗരവപ്പെട്ട കാര്യമാണ്. കേരളത്തിലെ വിവിധ ക്യാമ്പസുകളിലായി എസ്.എഫ്.ഐ നടത്തിവരുന്ന പൊളിട്ടിക്കല്‍ പോലീസിങ്ങ് വിദ്യാര്‍ഥികളെ മാനസികമായി അസ്വസ്ഥതയിലാക്കുകയാണ്. കോളേജുകളിലെ വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് പാര്‍ട്ടിപരിപാടികളില്‍ പങ്കെടുപ്പിക്കാനുളള ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കാണ് എസ്. എഫ്. ഐ ഇപ്പോള്‍ ക്യാമ്പസുകളില്‍ പ്രാമുഖ്യം നല്‍കുന്നത്.
പൊളിട്ടിക്കല്‍ റാഗിംങ്ങിന്റെ പേരില്‍ മാനസ്സിക സമ്മര്‍ദ്ദത്തിന് വിദേയമായി ആത്മഹത്യക്ക് ശ്രമിക്കുന്ന അവസാനത്തെ വിദ്യാര്‍ഥി മാത്രമാണ് ഷെറിന്‍. എസ്.എഫ്.ഐ എന്ന സാമൂഹിക പ്രശ്‌നത്തെ ഗൗരവത്തോടെ ചികിത്സിക്കാന്‍ സര്‍ക്കാറും പോലീസും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോളിജില്‍ നടക്കുന്ന കാമ്പസ് പോലിസിംഗിനെതിരെ വിശാലമായ പൊതുജന വിദ്യാര്‍ഥി കൂട്ടായ്മ രൂപപ്പെട്ടുവരണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജെന. സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം, സെക്രട്ടറിമാരായ തൗഫീഖ് കെ.പി., ഷിയാസ് പെരുമാതുറ, ജുമൈല്‍ പി.പി., ആദില്‍ എ, ഷബീര്‍ കൊടുവള്ളി, അംജദ് അലി ഇ. എം, സജീര്‍ ടി.സി, എന്നിവര്‍ പങ്കെടുത്തു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ആദില്‍ എ, സംസ്ഥാന കമ്മിറ്റി അംഗം ഫാരിസ് ഒ.കെ, അഫീഫ് ഹമീദ്, ജമാഅത്തെ ഇസ്‌ലാമി നേതാക്കളായ പി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ആര്‍. മുഹമ്മദ് ഹാജി, മറ്റ് പ്രാദേശിക നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ കുറ്റിയാടിയിലെ ഷെറിന്റെ വീട് സന്ദര്‍ശിച്ചു.

Related Articles