Current Date

Search
Close this search box.
Search
Close this search box.

ഉത്തര്‍പ്രദേശ് സമാജ്‌വാദിയെയും കോണ്‍ഗ്രസിനെയും മുത്വലാഖ് ചൊല്ലും: ഉവൈസി

ലഖ്‌നോ: ഉത്തര്‍പ്രദേശ് സമാജ്‌വാദി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും ബി.എസ്.പിയെയും മുത്വലാഖ് ചൊല്ലുമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. മോദിയും അഖിലേഷ് യാദവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മോദിയും അഖിലേഷും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇരുവരും വികസനത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ഒരു വാര്‍ത്താചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
മുലായമിനെയും അഖിലേഷിനെയും രാജീവ് ഗാന്ധിയെയും മുസ്‌ലിംകള്‍ അവരുടെ നേതാക്കളായി സ്വീകരിച്ചിരുന്നു. എന്നാല്‍ അവര്‍ സമുദായത്തെ വഞ്ചിച്ചു. അവരുടെ ഭീരുത്വവും അനീതിയും അവഗണനയുമാണ് ഞാനിന്ന് നിങ്ങളുടെ മുന്നില്‍ തുറന്നുവെക്കുന്നത്. ഭീകരകേസുകള്‍ ചുമത്തപ്പെട്ട് ജയിലുകളില്‍ കിടക്കുന്ന മുസ്‌ലിം യുവാക്കളെ മോചിപ്പിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്തിനാണ് മോദി സര്‍ക്കാര്‍ ‘മുത്വലാഖ്’ വിഷയത്തില്‍ കടിച്ചു തൂങ്ങുന്നത്? സകിയ ജഫ്രിയെയും ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ മാതാവിനെയും കുറിച്ച് എന്താണവര്‍ സംസാരിക്കാത്തത്? ഈ സര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക് പുറകെയാണ് പോകുന്നത്. എന്നും ഉവൈസി കൂട്ടിചേര്‍ത്തു.

Related Articles