Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിന്റെ ആയുധങ്ങളേക്കാള്‍ ശക്തമാണ് ഞങ്ങളുടെ വിശ്വാസം: ഖാലിദ് മിശ്അല്‍

ഗസ്സ: വിമോചിപ്പിക്കപ്പെട്ട ഫലസ്തീന്‍ തടവുകാരനും അല്‍ഖസ്സാം ബ്രിഗേഡുമായിരുന്ന മാസിന്‍ ഫുഖഹാഇന്റെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍. ഗസ്സയില്‍ ഹമാസ് സംഘടിപ്പിച്ച അനുശോചന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷം തുടരുമെന്ന സന്ദേശമാണ് ഫുഖഹാഇന്റെ കൊലപാതകത്തിലൂടെ ഇസ്രയേല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ കളിനിയമങ്ങള്‍ മാറ്റുകയാണെങ്കില്‍ ഹമാസ് നേതൃത്വം സൈനികവും രാഷ്ട്രീയവുമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ആ വെല്ലുവിളി സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ വിശ്വാസവും നിശ്ചയദാര്‍ഢ്യവും അവരുടെ ആയുധങ്ങളേക്കാള്‍ ശക്തമാണ്. യുദ്ധം തുടരും, ഞങ്ങള്‍ അവരെ വധിക്കും, അവര്‍ ഞങ്ങളെയും വധിക്കുന്നു. അന്തിമമായി ഞങ്ങള്‍ അവര്‍ക്കെതിരെ വിജയിക്കുക തന്നെ ചെയ്യും. എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഫുഖഹാഇന്റെ വധതത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹമാസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles