Current Date

Search
Close this search box.
Search
Close this search box.

അഫ്രിന്‍ പുതിയ സര്‍ക്കാരിന് കൈമാറുമെന്ന് തുര്‍ക്കി

അഫ്രിന്‍: കുര്‍ദ് തീവ്രവാദികളെ തുരത്താനായി തുര്‍ക്കി സൈനിക നടപടി ആരംഭിച്ച അഫ്രിന്‍ സിറിയന്‍ തെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാരിന് കൈമാറുമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തെരഞ്ഞെടുപ്പ് വരെ തുര്‍ക്കി സൈന്യം അഫ്രിനില്‍ തുടരുമെന്നും അതിനു ശേഷം പുതിയ സര്‍ക്കാരിനു കൈമാറുമെന്നും പ്രതിരോധ മന്ത്രാലയം വക്താവ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചു. മേഖലയില്‍ നിന്നും തീവ്രവാദികളെ പൂര്‍ണമായും തുടച്ചുനീക്കും വരെ സൈന്യം തുടരും.

കഴിഞ്ഞ ജനുവരി 20നാണ് തുര്‍ക്കി ഇവിടെ സൈനിക നീക്കം ആരംഭിച്ചത്. ഓപറേഷന്‍ ഒലീവ് ബ്രാഞ്ച് എന്നു പേരിട്ട സൈനിക നടപടിയില്‍ ഇതിനോടകം 4000ത്തിനടുത്ത് തീവ്രവാദികളെ അഫ്രിനില്‍ നിന്ന് ഉന്മൂലനം ചെയ്തതായാണ് തുര്‍ക്കി അവകാശപ്പെടുന്നത്.

29 ഗ്രാമങ്ങള്‍ സൈന്യം തീവ്രവാദികളില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ടെന്നും തുര്‍ക്കി അറിയിച്ചു.
യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ പിന്തുണയുള്ള പി.കെ.കെ-വൈ.പി.ജി തീവ്രവാദ സംഘങ്ങള്‍ക്കു നേരെയാണ് തുര്‍ക്കി സൈനിക നടപടി ആരംഭിച്ചത്.

 

 

 

 

Related Articles