Current Date

Search
Close this search box.
Search
Close this search box.

അഫ്രിനില്‍ 260ഓളം കുര്‍ദ് ഭീകരരെ വധിച്ചതായി തുര്‍ക്കി സൈന്യം

ഇസ്താംബൂള്‍: സിറിയയിലെ അഫ്രിനില്‍ 260ഓളം ഖുര്‍ദ്, വൈ.പി.ജി ഭീകരരെ വധിച്ചതായി തുര്‍ക്കി സൈന്യം അറിയിച്ചു. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ തുര്‍ക്കി സൈന്യം കഴിഞ്ഞ ദിവസം ആരംഭിച്ച സൈനിക നടപടിയിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. കുര്‍ദിഷ് സൈനിക കമാന്‍ഡറാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശനിയാഴ്ചയാണ് മേഖലയില്‍ തുര്‍ക്കി സൈനിക നടപടി ആരംഭിച്ചിരുന്നത്. യു.എസ് പിന്തുണയുള്ള കുര്‍ദ് ഭീകരരെ മേഖലയില്‍ നിന്നും തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടായിരുന്നു നടപടി. ഒലീവ് ബ്രാഞ്ച് ഓപറേഷന്‍ എന്നാണ് സൈനിക നടപടിക്ക് തുര്‍ക്കി നല്‍കിയ പേര്.

ബുധനാഴ്ച രാവിലെ തുര്‍ക്കിയുടെ അറ്റാക് ഹെലികോപ്റ്ററിന്റെ നേതൃത്വത്തിലും അഫ്രിന്റെ കിഴക്കു ഭാഗത്ത് ആക്രമണം നടത്തി. ഇവിടെ വര്‍ഷങ്ങളായി ഐ.എസ്,പി.വൈ.ഡി,പി.കെ.കെ,കുര്‍ദ് തുടങ്ങിയ വിവിധ തീവ്രവാദ സംഘങ്ങളും സിറിയന്‍ സര്‍ക്കാര്‍ സൈന്യവുമായി ഏറ്റുമുട്ടലിലാണ്. മേഖല സിറിയന്‍ സൈന്യത്തിന്റെ ഉപരോധത്തിലാണ്. ഇവിടെ നിന്നും തീവ്രവാദികളെ തുരത്തുക എന്നതാണ് തുര്‍ക്കിയുടെ ലക്ഷ്യം. തുര്‍ക്കിയുടെ നടപടിക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പിന്തുണയും എതിര്‍പ്പുമുണ്ട്.  

ഫ്രീ സിറിയന്‍ ആര്‍മി (എഫ്.എസ്.എ)യുമായി ചേര്‍ന്നാണ് തുര്‍ക്കിയുടെ യുദ്ധം. അവസാന തീവ്രവാദിയെയും ഉന്മൂലനം ചെയ്യും വരെ യുദ്ധം തുടരുമെന്നും തീവ്രവാദികള്‍ക്കെതിരേ മാത്രമേ ആക്രമണങ്ങളുണ്ടാവൂ എന്നും തുര്‍ക്കി അറിയിച്ചിരുന്നു. ഫ്രീ സിറിയന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ അസാസ് ജില്ലയില്‍ നടപടിക്ക് തുടക്കമിട്ടിട്ടുണ്ട്.

 

Related Articles