Sunday, May 22, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Life Women

ഹമീദാ ഖുതുബ് : പ്രബോധനത്തിനും പ്രതിരോധത്തിനുമായി സമര്‍പ്പിച്ച ജീവിതം

മീ മഹ്മൂദ് by മീ മഹ്മൂദ്
18/05/2013
in Women
hameeda.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

1937-ല്‍ ഈജിപ്തിലെ മൂശാ ഗ്രാമത്തിലാണ് ഹമീദ ഖുതുബ് ജനിച്ചത്. മതനിഷ്ഠ പുലര്‍ത്തുന്ന കുടുംബമായിരുന്നു മഹതിയുടേത്. അല്‍ ഹാജ് ഖുത്ബ് ഇബ്രാഹീം പിതാവും സ്വാലിഹ മാതാവുമായിരുന്നു. സയ്യിദ് ഖുതുബ്, നഫീസ, ശൗഖി, മുഹമ്മദ് ഖുതുബ്, അമീന ഖുതുബ് എന്നിവര്‍ സഹോദരി സഹോദരന്മാരായിരുന്നു. സഹോദരന്‍ സയ്യിദ് കൈറോയില്‍ ഉന്നത പഠനത്തിനായി പോയ സന്ദര്‍ഭത്തിലായിരുന്നു പിതാവ് മരണപ്പെട്ടത്. അതിനെ തുടര്‍ന്ന് കുടുംബം സഈദില്‍ നിന്നും കൈറോയിലേക്ക് താമസം മാറ്റി. കുറച്ച് കാലത്തിനിടെ മാതാവും മരണപ്പെട്ടു.

ജ്യേഷ്ട സഹോദരന്‍ സയ്യിദ് ഖുതുബ് തന്റെ സാഹിതീയ പ്രതിഭ തെളിയിച്ചപ്പോള്‍ സഹോദരനായ മുഹമ്മദും സഹോദരിമാരായ ഹമീദയും അമീനയും സാഹിത്യരംഗത്തേക്ക് കടന്നുവരികയുണ്ടായി. സയ്യിദ് ഖുതുബ് ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധം സ്ഥാപിച്ചതോടെ അദ്ദേഹത്തെ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പത്രത്തിന്റെ എഡിറ്ററാക്കി. ഹമീദ ഖുതുബ് അതില്‍ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു.

You might also like

നിഖാബ് നിർബന്ധമാണോ?

സ്ത്രീ ജോലിക്കാരും അൽഷിമേഴ്സും

നേതൃനിരയിലെ പെണ്ണിടങ്ങൾ

മാതൃത്വം തിരിച്ചുപിടിക്കുക

കുടുംബം പരീക്ഷിക്കപ്പെടുന്നു
നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട കുടുംബമായിരുന്നു ഹമീദയുടേത്. 1954-ല്‍ സഹോദരന്‍ സയ്യിദ് ഖുതുബിനെ പതിനഞ്ച് വര്‍ഷത്തേക്ക് ജയിലിലടക്കപ്പെട്ടു. 1965-ല്‍ മന്‍ഷിയ്യ സംഭവത്തെ തുടര്‍ന്നു കുടുംബത്തിലെ ഓരോ അംഗങ്ങളെയും അറസ്റ്റു ചെയ്യപ്പെടുകയും കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്തു. സയ്യിദ് ഖുതുബിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഹമീദ ഖുതുബിനെ സൈനബുല്‍ ഗസ്സാലിക്കൊപ്പം പത്ത് വര്‍ഷം ജയിലിലടച്ചു. സൈനബുല്‍ ഗസ്സാലിക്കൊപ്പം സിജ്‌നുല്‍ ഹര്‍ബിയിലും സിജ്‌നുല്‍ ഖനാത്വിറിലും ഹമീദ ഉണ്ടായിരുന്നു. സയ്യിദ് ഖുതുബിനും സൈനബുല്‍ ഗസ്സാലിക്കുമിടയില്‍  വിവരങ്ങളും നിര്‍ദ്ദേശങ്ങളും എത്തിച്ചു എന്ന കുറ്റമാണ് ഹമീദയുടെ മേല്‍ ചുമത്തിയത്. സയ്യിദ് ഖുതുബിന്റെ വിഖ്യാതമായ ‘വഴിയടയാളങ്ങള്‍’ എന്ന ഗ്രന്ഥം ക്രമീകരിച്ചു എന്ന കുറ്റവും മഹതിയുടെ മേല്‍ ചുമത്തുകയുണ്ടായി. ഹര്‍ബി ജയിലിലെ ഏകാന്ത തടവറയുടെ സന്ദര്‍ഭത്തില്‍ മഹതി വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയുണ്ടായി. ശത്രുക്കളുടെ പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടു സ്വീകരിക്കുകയുണ്ടായി. ജയിലില്‍ നിന്നും ശക്തമായ രോഗങ്ങള്‍ കൊണ്ട് മഹതി പരീക്ഷിക്കപ്പെട്ടു. 1967-ല്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വന്നു.

വിട്ടുവീഴ്ചയില്ലാത്ത നിലപാട്
സയ്യിദ് ഖുതുബിന്റെ വധശിക്ഷ നടപ്പാക്കുന്ന രാത്രിയില്‍ ജയിലധികൃതര്‍ ഹമീദ ഖുതുബിനെ വിളിപ്പിച്ചു. അതിനെ കുറിച്ച് മഹതി തന്നെ വിവരിക്കുന്നു: ഹംസ അല്‍ ബൂസീനി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഉത്തരവ് എനിക്ക് കാണിച്ചു തന്നു. എന്നോട് പറഞ്ഞു: ‘അവര്‍ ആവശ്യപ്പെടുന്ന ചില കാര്യങ്ങള്‍ക്ക് എന്റെ സഹോദരന്‍ മറുപടി പറയുന്ന പക്ഷം ഈ വിധിയില്‍ ഇളവ് വരുത്താന്‍ ഭരണകൂടം തയ്യാറാണ്, നിന്റെ സഹോദരന്റെ വിയോഗം നിനക്ക് മാത്രമല്ല, ഈജിപ്തിന് മൊത്തം നഷ്ടമാണ്. ഈ വ്യക്തിത്വത്തെ മണിക്കൂറുകള്‍ കൊണ്ട് നമുക്ക് നഷ്ട്‌പ്പെടും. അതിനാല്‍ തന്നെ ഏത് മാര്‍ഗത്തിലൂടെയും അദ്ദേഹത്തെ രക്ഷപ്പെടുത്തണമെന്നാണ് നാം ഉദ്ദേശിക്കുന്നത്. പക്ഷെ, അദ്ദേഹത്തെ ഈ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നിനക്ക് മാത്രമേ കഴിയുകയുള്ളൂ… അദ്ദേഹത്തെ സ്വാധീനിക്കാനും കഴിയുന്ന ഏക വ്യക്തി നീ തന്നെ. അതിനാല്‍ ഞങ്ങള്‍ പറയുന്ന ഈ കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഏറ്റവും അര്‍ഹയായിട്ടുള്ളത് നീ മാത്രമാണ്. അദ്ദേഹത്തോട് പറയാന്‍ ഉദ്ദേശിക്കുന്നത് ഇത്ര മാത്രമാണ്: ‘ ഈ പ്രസ്ഥാനങ്ങള്‍ക്ക് പലബന്ധങ്ങളുമുണ്ട്. ഇതില്‍ നിന്ന് മോചനം തേടുന്നതിലൂടെ ആരോഗ്യത്തോടെ അദ്ദേഹത്തിന് മോചിതനാകാം’. ഉടന്‍ ഞാന്‍ അവരോട് പറഞ്ഞു: നിങ്ങള്‍ പറയുന്നത് പോലെ ഈ പ്രസ്ഥാനത്തിന് അഅത്തരത്തിലുള്ള ഒരു ബന്ധങ്ങളുമില്ല. അപ്പോള്‍ ഹംസ ബൈസൂനി എന്നോട് പറഞ്ഞു: ‘ അതെനിക്കറിയാം. മാത്രമല്ല, ഇസ്‌ലാമിക ആദര്‍ശത്തിന് വേണ്ടി ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന ഏക സംഘം നിങ്ങള്‍ മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. രാഷ്ട്രത്തിലെ ഏറ്റവും ഉത്തമരായ വ്യക്തിത്വങ്ങള്‍ നിങ്ങളാണെന്നും അറിയാം. അതിനാല്‍ സയ്യിദ് ഖുതുബിനെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്താനാണ് നാം ആഗ്രഹിക്കുന്നത്. ഇതാണ് അദ്ദേഹത്തെ അറിയിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ഒരു തടസ്സവുമില്ല എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

സഫ്‌വത്തിനെ വിളിച്ചുകൊണ്ട് പറഞ്ഞു: അവളെ അവളുടെ സഹോദരന്റെ അടുത്തേക്ക് കൊണ്ടുപോകൂ, ഞാന്‍ അപ്രകാരം സഹോദരന്‍ സയ്യിദ് ഖുതുബിന്റെ അടുത്ത് എത്തി സലാം ചൊല്ലി. അവര്‍ എന്നോട് പറയാന്‍ കല്‍പിച്ച കാര്യം ഞാന്‍ പറഞ്ഞു. ഉടന്‍ അദ്ദേഹം എന്റെ മുഖത്തേക്ക് ഒരു തീഷ്ണമായ നോട്ടം! ‘നീയാണോ എന്നോട് ഇത് ആവശ്യപ്പെട്ടത്! അതല്ല ഭരണകൂടമോ? ‘ എന്ന് ചോദിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. സൂചനകളിലൂടെ ഭരണകൂടത്തിന്റെ അഭ്യര്‍ഥനയാണിതെന്ന് ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ഹംസ എന്നെ വിളിപ്പിച്ചുകൊണ്ട് വധശിക്ഷയുടെ ഓര്‍ഡര്‍ കാണിച്ചു തന്നുകൊണ്ട് താങ്കളോട് ഇത് ആവശ്യപ്പെടാന്‍ എന്നോട് ആവശ്യപ്പെട്ടതാണെന്ന് അദ്ദേഹത്തെ ഞാന്‍ ധരിപ്പിച്ചു. ഉടന്‍ സയ്യിദ് ഖുതുബ് ഇതില്‍ നീ തൃപ്തിയടഞ്ഞോ എന്ന് എന്നോട് തിരിച്ചു ചോദിച്ചു. ഒരിക്കലുമില്ല എന്നു ഞാന്‍ പ്രതിവചിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എനിക്ക് ഒരു ഉപകാരമോ ഉപദ്രവമോ വരുത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല, തീര്‍ച്ചയായും മനുഷ്യരുടെ ആയുസ്സ് അല്ലാഹുവിന്റെ കരങ്ങളിലാണ്. എന്റെ ജീവിതത്തെ അതിനാല്‍ തന്നെ വിധിക്കുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല. എന്റെ ആയുസ്സിനെ ഒരല്‍പം നീട്ടിത്തരാനോ ചുരുക്കാനോ അവര്‍ക്ക് സാധിക്കുകയില്ല. എല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. അല്ലാഹു നാനാ ഭാഗത്തുകൂടിയും അവരെ വലയം ചെയ്യുന്നവനാണ്’.

വിവാഹം
ആറ് വര്‍ഷത്തെ ജയില്‍ വാസത്തിന് തൊട്ടുടനെ ഡോ. ഹംദി മസ്ഊദ് ഹമീദ ഖുതുബിനെ വിവാഹം ചെയ്തു. അദ്ദേഹത്തോടൊപ്പം പഠനാവശ്യാര്‍ഥം ഫ്രാന്‍സിലേക്ക് പോയി. സന്തുഷ്ടമായ ജീവിതമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. ഫ്രഞ്ച് ഭാഷ പഠിക്കാനും സര്‍വകലാശാല പഠനം പൂര്‍ത്തിയാക്കാനും അവിടെ നിന്നും സാധിച്ചു. അറബി ഭാഷയിലും ചരിത്രത്തിലും ലൈസന്‍സ് ബിരുധം നേടി. വീട്ടു ജോലികളോടൊപ്പം തന്നെ ഫ്രാന്‍സില്‍ പ്രബോധനപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയുണ്ടായി. പ്രബോധനാവശ്യാര്‍ഥം ഫ്രഞ്ച് ഭാഷയില്‍ നിരവധി ഗ്രന്ഥങ്ങള്‍ ഹമീദ രചിച്ച മഹതി 212-ജൂലൈ 13-ന് മഹതി അല്ലാഹുവിലേക്ക് യാത്രയായി.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Facebook Comments
മീ മഹ്മൂദ്

മീ മഹ്മൂദ്

Related Posts

Women

നിഖാബ് നിർബന്ധമാണോ?

by ഫഹ്മിദ സഹ്റാവിയ്യ തറയിട്ടാൽ
07/05/2022
Women

സ്ത്രീ ജോലിക്കാരും അൽഷിമേഴ്സും

by നൂറുദ്ദീൻ ഖലാല
09/04/2022
Women

നേതൃനിരയിലെ പെണ്ണിടങ്ങൾ

by ഡോ. മസ്ഊദ് സ്വബ്‌രി
23/03/2022
Women

മാതൃത്വം തിരിച്ചുപിടിക്കുക

by ജമാല്‍ കടന്നപ്പള്ളി
28/12/2021
Women

സ്ത്രീ പീഡനം: പ്രതിക്കുട്ടിൽ ആരെല്ലാം?

by ഇബ്‌റാഹിം ശംനാട്
27/11/2021

Don't miss it

shakir-t-velom.jpg
Interview

ഫാഷിസത്തിന്റെ ആക്രമണത്തിന് ജാതിയും മതവുമുണ്ട്

21/01/2016
Columns

ശത്രുവിനെ സഹായികുന്നവര്‍

11/12/2019
rose.jpg
Counselling

സ്‌നേഹം തേടുന്ന പണ്ഡിതനോടൊപ്പം

15/10/2014
Europe-America

അമേരിക്കന്‍ സാമ്രാജ്യത്വമാണ് മുര്‍സിയെ വധിച്ചത്

24/06/2019
Your Voice

വായ കൊണ്ട് ബിരിയാണി വെക്കാന്‍ മസാല വേണ്ട

19/09/2018
eid-wish.jpg
Editors Desk

നാം നേടിയ ഇച്ഛാശക്തി കൈവിടാതിരിക്കാം

04/07/2016
Vazhivilakk

മതത്തിൻറെ പേരിൽ ലൈംഗിക ചൂഷണം

07/12/2020
Vazhivilakk

ഫുട്പാത്തിലെ സ്ത്രീയും കുട്ടിയും പറഞ്ഞത്..

12/12/2013

Recent Post

ഷിരീന്റെ കൊലപാതകം അന്വേഷിക്കില്ലെന്ന് ഇസ്രായേല്‍

20/05/2022

ഗ്യാന്‍വാപി: കേസ് വിചാരണക്കോടതിയില്‍ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

20/05/2022

കര്‍ണാടക: പാഠപുസ്തകത്തില്‍ നിന്നും നാരായണ ഗുരു, പെരിയാര്‍ ഭാഗങ്ങള്‍ ഒഴിവാക്കി

20/05/2022

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

20/05/2022

ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സര്‍വകലാശാല

20/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ചുറ്റുമുള്ള പലപല കാര്യങ്ങളിലേക്കും ജനാലകള്‍ തുറന്നുവെക്കുന്ന സാധനയാണ് വായന. വിജ്ഞാനം, സ്നേഹം, ജീവിതം, അനുഭവം, വ്യക്തി, സമൂഹം, പ്രകൃതി, യാത്ര, പ്രത്യാശ, ആശയം തുടങ്ങി ചെറുതും വലുതുമായ, നാം ആസ്വദിക്കുന്നതും ആസ്വദിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍...Read More data-src=
  • അൽ-അഖ്‌സയുടെ ചരിത്രവും പ്രാധാന്യവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും പരിശോധിക്കുകയാണിവിടെ. എന്തുകൊണ്ട് അൽ അഖ്‌സ ഇത്രയേറെ ബഹുമാനിക്കപ്പെടുന്നുവെന്നതിനെക്കുറിച്ചുള്ള ചില പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവുമാണ് ഇതോടൊപ്പമുള്ളത്....Read More data-src=
  • ഈയടുത്ത ദിവസം 15 വയസ്സുകാരിയായ ഒരു മുസ്ലിം പെൺകുട്ടിയെ സമ്മാനം വാങ്ങിക്കുവാൻ സ്റ്റേജിലേക്കു ക്ഷണിച്ചപ്പോൾ സമസ്തയിലെ ഒരു ഉസ്താദ് ആ ക്ഷണിച്ച വ്യക്തിയെ സമസ്തയുടെ ഈ വിഷയത്തിലെ നിലപാട് ഉണർത്തിക്കൊണ്ട് ‘തിരുത്തി’യതും പെൺകുട്ടിയെ തിരിച്ചയച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതായി ശ്രദ്ധയിൽപെട്ടു....Read More data-src=
  • വ്യത്യസ്ത ജനങ്ങളുടെ അനേക ആവിഷ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സംസ്കാരം എന്ന് പറയാം. അത് എല്ലാവരെയും ഉൾക്കൊള്ളുകയും സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്യുന്നതാണ്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!