Tuesday, March 28, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Life Family

കുടുംബ ജീവിതം

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
12/08/2021
in Family
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

1991 ൽ വെള്ളിമാടുകുന്നിലെ ഓഫീസിലായിരിക്കെ പെരിങ്ങത്തൂരിലെ ഫരീദ അവിടെ കയറി വന്നു. മുറ്റത്തുള്ള കാറിനടുത്തേക്ക് കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. അവരുടെ ഭർത്താവ് ബഷീറാണ് കാറിലുണ്ടായിരുന്നത്. തലയുടെ താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട അദ്ദേഹം കാറിൽ കിടക്കുകയാണ്. ഭക്ഷണം വായിൽ വെച്ചു കൊടുക്കണം. മലമൂത്ര വിസർജനത്തിന് കൊച്ചു കുട്ടികൾക്കെന്നപോലെ എല്ലാം ചെയ്തു കൊടുക്കണം.

അന്നാരംഭിച്ച ഞങ്ങൾക്കിടയിലെ ആത്മബന്ധം 2006 ൽ അദ്ദേഹം മരണപ്പെടുന്നത് വരെ അവിരാമം തുടർന്നു.

You might also like

നമ്മുടെ വീടുകളെങ്ങനെ ഇമ്പമുള്ളതാക്കാം

അനന്തരാവകാശ നിയമത്തിലെ “ഔലും റദ്ദും”

‘ഭർത്താവിന്റെ കുടുംബം എന്നെ ഉപദ്രവിക്കുന്നു, ഞാനവരെ എങ്ങനെ കൈകാര്യം ചെയ്യും?’

യുവാക്കൾ വിവാഹജീവിതത്തിൽ നിന്ന് ഒളിച്ചോടുകയാണോ?

ബഷീർ വിവാഹം കഴിഞ്ഞ് ഇരുപത്തിയെട്ടാം ദിവസം കുവൈത്തിലേക്ക് പോയതായിരുന്നു. രണ്ടുവർഷത്തിന് ശേഷം തിരിച്ചുവരുമ്പോൾ പൂണെയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ നട്ടെല്ല് തകർന്ന് കിടപ്പിലായി.എല്ലാ ചികിത്സയും പരാജയപ്പെട്ടു.

നീണ്ട പതിനെട്ടര വർഷം ഫരീദ തന്റെ ജീവിതപങ്കാളിയെ പ്രാഥമികാവശ്യങ്ങളുൾപ്പെടെ എല്ലാം സ്വയം നിർവഹിച്ചു കൊടുത്ത് ശുശ്രൂഷിച്ചു. 2006 ഡിസംബർ 29 ന് ഫരീദ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് ടെലഫോണിൽ വിളിച്ചു. പെട്ടെന്ന് ചെല്ലാൻ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോഴേക്കും ബഷീർ മരണത്തോടടുത്തിരുന്നു. ഫരീദ പൊട്ടിക്കരയുകയായിരുന്നു. അതെന്നെ വല്ലാതെ വിസ്മയിപ്പിച്ചു. നീണ്ട പതിനെട്ടര കൊല്ലം ഒരു വിധ ഭൗതിക നേട്ടവുമില്ലാതിരുന്നിട്ടും ഒട്ടും മടുപ്പില്ലാതെ കഠിനാധ്വാനത്തിലൂടെ തന്റെ പ്രിയതമനെ പരിചരിച്ചിട്ടും മതിവരാതെ അദ്ദേഹം വേർപിരിയുകയാണെന്നറിഞ്ഞപ്പോൾ ദുഃഖം സഹിക്കാനാവാതെ തേങ്ങിക്കരയുന്നു. എങ്ങനെയെങ്കിലും ജീവൻ നീട്ടിക്കിട്ടാൻ ഡോക്ടറോട് കേഴുന്നു. ദൈവത്തോട് പ്രാർഥിക്കുന്നു. ഇതൊരു ജീവിതാനുഭവം.

ഇനി മറ്റൊരു വായനാനുഭവം. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ സ്റ്റൗ പൊട്ടിത്തെറിച്ചു. വീട്ടുകാരി ബോധരഹിതയായി നിലംപതിച്ചു. ദീർഘനാളത്തെ ചികിത്സക്കുശേഷം വീട്ടിലേക്ക് വരുമ്പോൾ ഡോക്ടർ ഭർത്താവിനോട് പറഞ്ഞു: “”ഒരു കാരണവശാലും കണ്ണാടി കാണാൻ അവസരം നൽകരുത്.”

അദ്ദേഹം തന്റെ പ്രിയതമ അവളുടെ മുഖം കാണാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഒരുദിവസം യാദൃശ്ചികമായി അവൾ തന്റെ മുഖം കണ്ണാടിയിൽ കണ്ടു. അതോടെ “അയ്യോ എന്റെ മുഖം’ എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഇരു കവിളുകളിലും ആഴത്തിലുള്ള കുഴികളുണ്ടായിരുന്നു. മുഖമാകെ വികൃതമായിരുന്നു. അടുത്തുണ്ടായിരുന്ന പ്രിയതമൻ അവരെ ചേർത്തു നിർത്തി പറഞ്ഞു: “”നീ ഒട്ടും പ്രയാസപ്പെടേണ്ട. ഞാനുണ്ട് നിനക്ക്. ഞാൻ നിന്റേതാണ്. നീ എന്റേതും.” ആ ചേർത്തു നിർത്തൽ ആ സഹോദരിക്ക് നൽകിയ ആശ്വാസം വാക്കുകൾക്ക് ഉൾക്കൊള്ളാനാവാത്തതാണ്.

ഈ രണ്ട് സംഭവങ്ങളിലും ഇണകളെ അത്ഭുതകരമാം വിധം ചേർത്തുനിർത്തിയത് ജഢികേച്ഛകളോ താൽപര്യങ്ങളോ അല്ല, മറിച്ച് അതിരുകളില്ലാത്ത സ്നേഹമാണ്. അത് ആത്മീയമാണ്, ശാരീരികമല്ല.

മനുഷ്യന്റെ കാഴ്ച പോലും ആത്മീയതയുടെ അകക്കണ്ണ് കൊണ്ടാകുമ്പോൾ മാത്രമേ തന്റെ ജീവിതപങ്കാളിയിൽ മറ്റാരിലുമില്ലാത്ത സൗന്ദര്യം കണ്ടെത്താൻ കഴിയുകയുള്ളു.

“ലൈലാ മജ്നൂനിലെ’ഖൈസിന്റെ ജീവിതം ലൈലയെ തേടിയുള്ള അലച്ചിലായിരുന്നുവല്ലോ. അങ്ങനെയാണല്ലോ അയാൾ മജ്നൂൻ(ഭ്രാന്തൻ) ആയത്. അതേക്കുറിച്ച് കേട്ടറിഞ്ഞ പേർഷ്യൻ ചക്രവർത്തി ലൈലയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. അവളെ സൂക്ഷിച്ചു നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു: “”നിന്നെത്തേടി അലഞ്ഞ് നടന്നാണോ ഖൈസ് മജ്നൂനായത്? അതിനു മാത്രം എന്തു സൗന്ദര്യമാണ് നിനക്കുള്ളത്?” ലൈലല തിരിച്ചടിച്ചു: മിണ്ടാതിരിക്കൂ. നിങ്ങളതിന് ഖൈസ് അല്ലല്ലോ.

മനുഷ്യബന്ധങ്ങളെ സ്നേഹോഷ്മളമാക്കുന്ന ആത്മീയതയെ നിരാകരിച്ച ആധുനിക ജീവിതം ശരീര കേന്ദ്രീകൃതമായി മാറിയിരിക്കുന്നു. തിന്നുക, കുടിക്കുക, ഭോഗിക്കുക, സുഖിക്കുക, ഉല്ലസിക്കുക തുടങ്ങിയ ശരീര തൃഷ്ണകളെ മാത്രം തൃപ്തിപ്പെടുത്തുന്ന ഭോഗാസക്ത ജീവിതമിന്ന് ദാമ്പത്യബന്ധത്തെ പോലും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അതിനെ ദുർബലമാക്കുകയും തകർക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ കുടുംബ കലഹങ്ങളും വിവാഹമോചനങ്ങളും ഗണ്യമായി വർധിച്ചിരിക്കുന്നു.

ഗണിത ശാസ്ത്രത്തിന്റെ ഭൗതിക ലോകത്ത് നിന്ന് വ്യത്യസ്തമായി ദാമ്പത്യത്തിന്റെ ലോകത്ത് ഒന്നും ഒന്നും ചേർന്നാൽ രണ്ടിന് പകരം വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം പറഞ്ഞ പോലെ ഇമ്മിണി വലിയ ഒന്നാണ്, ആവണം. രണ്ട് നദികൾ ചേർന്ന് ഒരു മഹാനദിയാവുന്ന പോലെ രണ്ട് ജീവിതം ചേർന്ന് ഒരു ജീവിതമാവുക. ഒരാളുടെ സന്തോഷം രണ്ടാളുടെയും സന്തോഷവും ദുഃഖം രണ്ടാളുടെയും ദുഃഖവുമാവുക. ഇങ്ങനെ എല്ലാ വികാരങ്ങളുടെയും പങ്കുവെപ്പ് സാധ്യമാകണം. ജീവിത പങ്കാളിക്ക് വേണ്ടിയുള്ള സമർപ്പണവും ത്യാഗവും മധുരോദാരമായ ആത്മീയാനുഭവമായി മാറുമ്പോൾ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.

എല്ലാവരും സ്വന്തം താൽപര്യങ്ങൾക്ക് മാത്രം പ്രാമുഖ്യം കൽപിക്കുന്ന ഭോഗാസക്ത സമൂഹത്തിന് ഇത് സാധ്യമല്ല. മനുഷ്യരെ സ്വാർഥമൂർത്തികളാക്കുന്ന ആധുനിക ഭൗതിക നാഗരികതയുടെ അതിരുകളില്ലാത്ത സ്വാധീനമാണിന്ന് ദാമ്പത്യത്തെയും കുടുംബ ഘടനയെയും ദുർബലവും ശിഥിലവുമാക്കിയത്.

മനുഷ്യന്റെ മഹത്ത്വം മനസ്സിലാക്കി പരസ്പരം ആദരിക്കാനും അംഗീകരിക്കാനും കഴിയുമ്പോൾ മാത്രമേ ദാമ്പത്യം ഭദ്രവും സംതൃപ്തവുമാവുകയുള്ളു. തന്റേത് പോലുള്ള വ്യക്തിത്വവും അന്തസ്സും അഭിമാനവും തന്റെ ജീവിതപങ്കാളിക്കുമുണ്ടെന്ന് ഇരുവരും അംഗീകരിക്കണം. മനുഷ്യനെ കേവലം ഒരു ജന്തുവായി കാണുന്ന ഭൗതിക നാഗരികത ഇതിനും തടസ്സം സൃഷ്ടിച്ചിരിക്കുന്നു.
വ്യത്യസ്ത പ്രകൃതവും താൽപര്യങ്ങളുമുള്ള രണ്ടു വ്യക്തികൾ ഒരുമിച്ച് ജീവിക്കുമ്പോൾ പരസ്പരം ഉൾക്കൊള്ളാനും സഹകരിക്കാനും സഹവർത്തിക്കാനും സാധിക്കേണ്ടതുണ്ട്. അഹംബോധത്തെ നിയന്ത്രിച്ചുകൊണ്ട് മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ജീവിതത്തെക്കുറിച്ച കേവല ഭൗതിക കാഴ്ചപ്പാട് ഇതും അസാധ്യമാക്കിയിരിക്കുന്നു. തദ്ഫലമായി ഇൗഗോ സംഘർഷം ദാമ്പത്യത്തിന്റെ സൗന്ദര്യം കെടുത്തിയിരിക്കുന്നു.

അവഗണിക്കപ്പെടുന്ന മാതാപിതാക്കൾ
ഇതര ജീവജാലങ്ങൾ പരിണമിച്ചുണ്ടായ, അവയുടെ തുടർച്ചയാണ് മനുഷ്യനെന്ന കാഴ്ചപ്പാട് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത് കുടുംബ ഘടനയെയാണ്. അതിന്റെ ഏറ്റവും പ്രധാന ഇരകൾ മാതാപിതാക്കളും. മാതൃത്വത്തെ പോലും കേവലം ജൈവികമായ ബാധ്യതാ നിർവഹണമായേ പലർക്കും കാണാൻ കഴിയുന്നുള്ളൂ.

യഥാർഥത്തിൽ മാതൃത്വം എല്ലാ വിവരണങ്ങൾക്കും വിശേഷണങ്ങൾക്കും അതീതമാണ്. മറ്റെല്ലാ ജീവികളും മക്കൾ സ്വയംപര്യാപ്തമാകുന്നതോടെ എല്ലാ ബാധ്യതകളിൽ നിന്നും മുക്തമാകുന്നു. എന്നാൽ മാതാപിതാക്കൾ മരണം വരെ മക്കളുമായുള്ള ബന്ധം അവിരാമം തുടരുന്നു.പല മാതാക്കളും മക്കൾക്കുവേണ്ടി സർവതും സമർപ്പിക്കാൻ സന്നദ്ധരായിരിക്കും.

മക്കളെ പോറ്റി വളർത്താനായി പത്ത് ഫ്രാങ്കിന് തലമുടി മുറിച്ചു വിൽക്കുകയും മതിയാകാതെ വന്നപ്പോൾ നാല്പത് ഫ്രാങ്കിന് പല്ല് പറിച്ചു വിൽക്കുകയും ചെയ്ത ഒരമ്മയെക്കുറിച്ച് വിക്ടർയൂഗോ തന്റെ “പാവങ്ങൾ’ എന്ന വിഖ്യാത കൃതിയിൽ പറയുന്നുണ്ട്. നാടുവിട്ടു പോയ മകനെ പ്രതീക്ഷിച്ച് എട്ടൊമ്പത് കൊല്ലം എല്ലാദിവസവും രാത്രി ഭക്ഷണം വിളമ്പി വെച്ച് കാത്തിരുന്ന ഉമ്മയെക്കുറിച്ചാണല്ലോ വൈക്കം മുഹമ്മദ് ബഷീർ പറയുന്നത്. മാതാവിന് തന്റെ കുഞ്ഞിനോടുള്ള മുറിച്ചു മാറ്റാനാവാത്ത ബന്ധം അനാവരണം ചെയ്യുന്നതാണല്ലോ ഒ.എൻ.വി. കുറുപ്പിന്റെ അമ്മ. മാധവിക്കുട്ടിയുടെ “നെയ്പായസവും’ “വൃദ്ധയും’ “കോലാടും’ മാതാക്കളുടെ മക്കളോടുള്ള സ്നേഹബന്ധത്തിന്റെയും അവർക്കു വേണ്ടി സഹിക്കുന്ന ത്യാഗത്തിന്റെയും അതിമനോഹരമായ ആവിഷ്കാരമാണല്ലോ.

റഫീഖ് അഹമ്മദിന്റെ “ഉമ്മയും’ കൽപ്പറ്റ നാരായണന്റെ “ഒരു മുടന്തന്റെ സുവിശേഷവും’ നമ്മോട് പറയുന്നതും മറ്റൊന്നല്ല.

മക്കളുടെ പരിരക്ഷണത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്കും പറഞ്ഞറിയിക്കേണ്ടതില്ലാത്ത വിധം വ്യക്തമാണ്. ഒരു ജീവിതം മുഴുവൻ മക്കൾക്കുവേണ്ടി ത്യജിക്കുന്നവരാണവർ. മക്കൾ വയറു നിറയ്ക്കാനായി വിശക്കുന്നവരും സൈ്വരമായുറങ്ങാൻ ഉറക്കമൊഴിക്കുന്നവരും.

മക്കൾ തങ്ങളേക്കാൾ മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കാത്ത പിതാക്കന്മാർ വളരെ വിരളമായിരിക്കും. അവർ അധ്വാനിക്കുന്നതൊക്കെയും മക്കൾക്ക് വേണ്ടിയാണ്. തങ്ങൾക്ക് ലഭിച്ചതിനേക്കാൾ മികച്ച വിദ്യാഭ്യാസം മക്കൾക്ക് നൽകാൻ അവർ പാടു പാടുന്നു. തങ്ങൾ കഴിച്ചതിനേക്കാൾ നല്ല ആഹാരം കൊടുക്കാനും ധരിച്ചതിനേക്കാൾ മെച്ചപ്പെട്ട വസ്ത്രം നൽകാനും തിടുക്കം കാണിക്കുന്നു.

പ്രമുഖ തമിഴ്-മലയാളം എഴുത്തുകാരൻ ജയമോഹന്റെ വിഖ്യാത കൃതിയാണ് “ഉറവിടങ്ങൾ.’ അതിൽ അമ്മ അച്ഛനെക്കുറിച്ച് പറഞ്ഞ ഏതാനും വാക്കുകൾ ഉദ്ധരിക്കുന്നുണ്ട്. മത്സ്യമില്ലാതെ ഒരു നേരവും ആഹാരം കഴിക്കാത്ത അച്ഛനെ ജയമോഹൻ പരിഹസിച്ചപ്പോൾ അമ്മ പറഞ്ഞു: “”മത്സ്യമില്ലാതെ ഒരു നേരവും ആഹാരം കഴിക്കാത്ത നിന്റെ അച്ഛൻ പിള്ളവാതം കാരണം നീ മുരിങ്ങയിലയും ചോറും മാത്രം കഴിച്ചിരുന്ന കാലത്ത് ഒരു തുണ്ട് മീൻ പോലും കഴിക്കാതെയാണ് ഭക്ഷണം കഴിച്ചിരുന്നത്. അതൊക്കെ നിനക്കറിയാമോ?” അതാണ് പിതാവ്. മക്കൾക്ക് വേണ്ടി, അവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ജീവിക്കുന്ന പാവം മനുഷ്യൻ!
ഇങ്ങനെയെല്ലാമായിരുന്നിട്ടും മാതാപിതാക്കളിന്ന് കടുത്ത അവഗണനക്കിരയാകുന്നു.

“സ്വന്തം മാതാപിതാക്കൾ മരിക്കണമെന്നാഗ്രഹിക്കുന്നവരാണ് എല്ലാ മക്കളു’മെന്ന് ദസ്തവെസ്കി തന്റെ വിഖ്യാതമായ “കരമസോവ് സഹോദരന്മാർ’ എന്ന പുസ്തകത്തിലെ കഥാ പാത്രം ലിസ്സോയെക്കൊണ്ട് പറയിപ്പിച്ചപ്പോൾ അതൊരു അരാജകവാദിയുടെ പുലമ്പലായേ കണക്കാക്കിയിരുന്നുള്ളൂ. എന്നാലിന്ന് സ്വന്തം മാതാപിതാക്കളെ ക്രൂരമായി കൊല്ലുന്ന മക്കളെ കേരളത്തിന് പോലും കാണേണ്ടി വന്നിരിക്കുന്നു.

മാതാപിതാക്കളിൽ ചിലരെങ്കിലുമിന്ന് വൃദ്ധസദനങ്ങളിലും അഗതി മന്ദിരങ്ങളിലും തെരുവ് തിണ്ണകളിലും പീടികക്കോലായികളിലും എത്തിപ്പെടുന്നു. പലരും സ്വന്തം വീടുകളിൽ തനിച്ച് കഴിയുന്നവരാണ്. മാധവിക്കുട്ടിയുടെ “വൃദ്ധ’യിലും “കീറിപ്പറിഞ്ഞ ചക്ലാസിലും’ അവതരിപ്പിച്ച അമ്മമാരെപ്പോലെ മക്കളെയും പേരക്കുട്ടികളെയും ഒന്ന് കാണാൻ പോലും കിട്ടാത്തവരാണ്. അങ്ങനെ വീട് തടവറകളായി മാറിയവരാണ്.

മക്കളോടൊപ്പം കഴിയുന്നവരിൽ പോലും പലരും മക്കളുടെയും മരുമക്കളുടെയും ആട്ടും തൊഴിയും സഹിച്ച് ആത്മനിന്ദയും അപകർഷ ബോധവും ഒറ്റപ്പെടലും അനുഭവിച്ച് കഴിയുന്നവരാണ്. ആക്ഷേപശകാരങ്ങൾ കേട്ട് മടുത്തിട്ടും മറ്റു വഴികളില്ലാത്തതിനാൽ അടിമ സമാനമായ ജീവിതം നയിക്കുന്നവരാണ്.

ഇങ്ങനെ സ്നേഹ, കാരുണ്യ, വാത്സല്യ വികാരങ്ങൾ വിടപറഞ്ഞ് കുടുംബഘടനയാകെ ശിഥിലമായ ഇൗ കെട്ട കാലത്തും സ്നേഹോഷ്മളവും സന്തുഷ്ടവും സംതൃപ്തവും ഭദ്രവുമായ ദാമ്പത്യ ജീവിതം നയിക്കുന്നവരുണ്ട്. മാതാപിതാക്കളെ സ്നേഹ, കാരുണ്യ, വാത്സല്യ, ആദര വികാരങ്ങളോടെ നന്നായി പരിരക്ഷിക്കുന്നവരുണ്ട്. മക്കളെ മാതൃകായോഗ്യരാക്കി വളർത്തുന്ന മാതാപിതാക്കളുമുണ്ട്. അടുത്തതും അകന്നതുമായ ബന്ധുക്കളോടുള്ള ബാധ്യതകളെല്ലാം ഭംഗിയായി പൂർത്തീകരിക്കുന്നവരുണ്ട്.

ഇവ്വിധം സ്നേഹോഷ്മളവും സന്തോഷകരവും സംതൃപ്തവും ഭദ്രവുമായ കുടുംബജീവിതം നയിക്കണമെന്നും അതിലൂടെ ഐഹികജീവിതവും മരണാനന്തര ജീവിതവും വിജയകരമാകണമെന്നുമാഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള ദൈവിക നിർദേശങ്ങളും പ്രവാചകാധ്യാപനങ്ങളും ജീവിത മാതൃകകളും തുടർന്നുള്ള ഏതാനും കുറിപ്പുകളിലൂടെ വായിക്കാം. ( തുടരും )

Facebook Comments
Tags: FamilyFamily life
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

Family

നമ്മുടെ വീടുകളെങ്ങനെ ഇമ്പമുള്ളതാക്കാം

by ഡോ. യഹ്‌യ ഉസ്മാന്‍
18/03/2023
Family

അനന്തരാവകാശ നിയമത്തിലെ “ഔലും റദ്ദും”

by അബ്ദുസ്സലാം അഹ്മദ് നീര്‍ക്കുന്നം
16/03/2023
Family

‘ഭർത്താവിന്റെ കുടുംബം എന്നെ ഉപദ്രവിക്കുന്നു, ഞാനവരെ എങ്ങനെ കൈകാര്യം ചെയ്യും?’

by ഡോ. ജാസിം മുതവ്വ
19/01/2023
Counselling

യുവാക്കൾ വിവാഹജീവിതത്തിൽ നിന്ന് ഒളിച്ചോടുകയാണോ?

by ഡോ. ജാസിം മുതവ്വ
11/01/2023
Family

വൈവാഹിക ജീവിതം ആസ്വാദ്യകരമാക്കാൻ പത്ത് കാര്യങ്ങൾ

by ഇബ്‌റാഹിം ശംനാട്
30/12/2022

Don't miss it

Technology

അറബ് വസന്തം: ഫേസ് ബുക്കില്‍ നിന്നും പാര്‍ലമെന്റിലേക്ക്

28/04/2012
Middle East

തുർക്കിയുടെ പുതിയ ആണവ തീരുമാനവും ഇസ്രായേലും

19/11/2019
Counter Punch

ഇസ്‌ലാം പേടിയുടെയും മാവോ പേടിയുടെയും കൂട്ടുകൃഷി

27/02/2013
Columns

സി.പി.എമ്മിൻറെ എതിർപ്പ് ഇസ്ലാമിനോടാണ്

24/02/2021
Quardawi.jpg
Tharbiyya

ലഖ്‌നോ സന്ദര്‍ശനത്തിന്റെ മായാത്ത ഓര്‍മകള്‍

26/03/2018
Columns

പറയാനുള്ളത് സിപിഎമ്മിനോടും പിണറായി ഭരണകൂടത്തോടും തന്നെയാണ്

20/09/2021
Columns

മക്രോണിനെ കോടതി തിരുത്തുമ്പോൾ

27/04/2022
Editors Desk

കണ്ണില്ലാത്ത ക്രൂരതയും ‘സെലക്ടീവ്’ പ്രതിഷേധങ്ങളും

09/09/2021

Recent Post

ശത്രുവിന്റെ ശത്രു മിത്രമാണെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണം

27/03/2023

ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ കൂറ്റന്‍ റാലി; തീയാളുന്ന തെരുവുകളുടെ ചിത്രങ്ങളിലൂടെ

27/03/2023

റൂഹ് അഫ്സ’: ഡൽഹിയുടെ സ്വന്തം റമദാൻ വിഭവം

27/03/2023

നരേന്ദ്ര മോദി, ഗുജറാത്ത്, രാഹുല്‍ ഗാന്ധി: പ്രഭാഷണങ്ങളിലെ അശ്ലീലത

25/03/2023

കശ്മീര്‍ ആക്റ്റിവിസ്റ്റുകള്‍ക്കെതിരായ നടപടി ഇന്ത്യ അവസാനിപ്പിക്കണമെന്ന് യു.എന്‍

25/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!