Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Life Family

കുടുംബം ഇസ്ലാമിൽ

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
16/08/2021
in Family
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇസ്ലാമിക വീക്ഷണത്തിൽ സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകം കുടുംബമാണ്. അത് ഭദ്രമായാലേ സമൂഹം സുരക്ഷിതവും ആരോഗ്യകരവുമാവുകയുള്ളൂ. മനുഷ്യരൊഴിച്ചുള്ള ജീവികൾക്ക് ശരീരവും ശാരീരികാവശ്യങ്ങളുമേയുള്ളു. അതിനാൽ അന്നം തേടാനും ആത്മരക്ഷക്കും ആവശ്യമായ കഴിവു നേടുന്നതോടെ അവയ്ക്ക് മാതാപിതാക്കളുടെ ആവശ്യം ഇല്ലാതാവുന്നു. എന്നാൽ മനുഷ്യന് ശരീരവും മനസ്സും ആത്മാവുമുണ്ട്, അവയുടെ തേട്ടങ്ങളും.

അതുകൊണ്ടു തന്നെ മനുഷ്യന് മാതാപിതാക്കളുടെ ദീർഘകാലത്തെ സാന്നിധ്യവും സംരക്ഷണവും ആവശ്യമാണ്. മാതാപിതാക്കൾക്ക് മാത്രമേ കുഞ്ഞുങ്ങളെ ശാരീരികവും മാനസികവും ആത്മീയവുമായി കരുത്തുറ്റവരാക്കി വളർത്താൻ കഴിയുകയുള്ളൂ.

You might also like

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

രണ്ടാം ഭാര്യയെക്കുറിച്ച് ആദ്യ ഭാര്യയുടെ വര്‍ത്തമാനം

ബഹുഭാര്യത്വത്തോടുള്ള സമീപനം

കുടുംബം ഒരു ടീമായി നിലകൊള്ളുമ്പോൾ സംഭവിക്കുന്നത്

മനുഷ്യന് എല്ലാം നൽകുന്നത് കുടുംബമാണ്. ജനനവും മരണവും കുടുംബത്തിൽ വെച്ചാണ്. സ്നേഹവും കാരുണ്യവും ലാളനയും വാത്സല്യവും കിട്ടുന്നത് അവിടെ നിന്നാണ്. തീനും കുടിയും ഉറക്കവും ഉണർച്ചയും അവിടെത്തന്നെ. വസ്ത്രം ധരിക്കുന്നതും അഴിക്കുന്നതും അവിടെ വെച്ചാണ്. ഇരിക്കാനും നടക്കാനും പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്. കുളിയും കളിയും ചിരിയും കരച്ചിലും ശീലിക്കുന്നത് അവിടെ നിന്നാണ്. ഭാഷയും സംസ്കാരവും സ്വീകരിക്കുന്നതും അങ്ങനെത്തന്നെ. അതുകൊണ്ടു തന്നെ കുടുംബം ഒരു മഹാത്ഭുതമാണ്. ഭൂമിയിലെ ഏറ്റവും മഹത്തായ അനുഗ്രഹം. ലോകത്തിലെ സമാനതകളില്ലാത്ത ആകർഷണ കേന്ദ്രം. അതിനാൽ ഏവരും എവിടെ പോയാലും അവിടെ തിരിച്ചെത്താൻ അതിയായാഗ്രഹിക്കുന്നു. എത്ര അനുഭവിച്ചാലും ആസ്വദിച്ചാലും മതിവരാത്ത ഒന്നാണത്.

അതുകൊണ്ടു തന്നെ ഇസ്ലാം കുടുംബത്തിന് വമ്പിച്ച പ്രാധാന്യം കൽപിച്ചിരിക്കുന്നു. ഇസ്ലാമിക വീക്ഷണത്തിൽ മഹത്തായ ഒരു ദൈവികസ്ഥാപനമാണത്.

അല്ലാഹു ഖുർആനിൽ പറയുന്നു: “”വെള്ളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും ദൈവമാണ്. അങ്ങനെ അവനെ രക്തബന്ധവും വിവാഹബന്ധവും ഉള്ളവനാക്കി. നിന്റെ നാഥൻ എല്ലാറ്റിനും കഴിവുള്ളവനത്രെ” (25:54)

ഖുർആനിൽ ദൈവത്തിനും കുടുംബത്തിനും ഗർഭാശയത്തിനും ഒരേപദമാണ് ഉപയോഗിച്ചത്. കാരുണ്യം എന്നർഥമുള്ള “റഹ്മ്’ എന്ന പദമാണത്. അതിന്റെ ആശയം വളരെ വ്യക്തമാണ്. അതിരുകളില്ലാത്ത ദൈവകാരുണ്യത്തിൽ നിന്ന് അമ്മയ്ക്ക് പകർന്നു കിട്ടിയ കാരുണ്യം കുടുംബത്തിൽ പരന്നൊഴുകുമ്പോഴാണ് അത് ഭദ്രവും ഇമ്പമുള്ളതുമാവുക.

ഇസ്ലാമിലെ ഏറ്റവും പ്രാധാന്യമുള്ള ആരാധന നമസ്കാരമാണ്. അതിലെ ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനം സാഷ്ടാംഗവും. എന്നിട്ടും ഇസ്ലാമിന്റെ ഒന്നാം പ്രമാണമായ ഖുർആനിൽ അതിലെ പ്രാർഥന വിശദീകരിച്ചിട്ടില്ല. രണ്ടാം പ്രമാണമായ പ്രവാചകചര്യയിലാണ് അതുള്ളത്. എന്നാൽ കുടുംബത്തിന് വേണ്ടിയുള്ള രണ്ട് പ്രാർഥനകൾ ഖുർആനിലുണ്ട്.

അതിലൊന്ന് മാതാപിതാക്കൾക്ക് വേണ്ടിയുള്ളതാണ.് അതിങ്ങനെ വായിക്കാം: “”കാരുണ്യ പൂർവം വിനയത്തിന്റെ ചിറക് മാതാപിതാക്കൾക്ക് താഴ്ത്തിക്കൊടുക്കുക. ഇങ്ങനെ പ്രാർഥിക്കുകയും ചെയ്യുക: എന്റെനാഥാ, കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളർത്തിയ പോലെ നീ അവരോട് കരുണ കാണിക്കേണമേ.”(17:24)

രണ്ടാമത്തെ പ്രാർഥന കുടുംബത്തിൽ നിന്ന് സംതൃപ്തി ലഭിക്കാനുള്ളതാണ്.

അല്ലാഹുവിന്റെ അനുസരണമുള്ള ദാസന്മാർ ഇങ്ങനെ പ്രാർഥിക്കുന്നവരുമാണ്: “”ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്കു നീ കൺകുളിർമ നല്കേണമേ. ഭക്തി
പുലർത്തുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ.”(25:74)

കുടുംബത്തിനുള്ള പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.

ഇണകൾ
വംശ വർധനവ് സാധ്യമാകും വിധം ഇണകളായാണ് മനുഷ്യരുൾപ്പെടെ പ്രപഞ്ചത്തിലെ സകല ജീവികളും സൃഷ്ടിക്കപ്പെട്ടത്. ദൈവം ഖുർആനിലൂടെ അറിയിക്കുന്നു. “”ദൈവം നിങ്ങൾക്ക് നിങ്ങളുടെ വർഗത്തിൽ നിന്നു തന്നെ ഇണകളെ ഉണ്ടാക്കിത്തന്നു. നിങ്ങൾക്ക് നിങ്ങളുടെ ഇണകളിലൂടെ പുത്രന്മാരെയും പൗത്രന്മാരെയും നൽകി. വിശിഷ്ട വസ്തുക്കൾ ആഹാരമായി തന്നു.” (16:72)

ദൈവം ചോദിക്കുന്നു: “”നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചില്ലേ?”(78:8)

ദൈവം വീണ്ടും പറയുന്നു “”മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു.”(49:13)

“”മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ നാഥനെ സൂക്ഷിച്ച് ജീവിക്കുക. ഒരൊറ്റ സത്തയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവൻ. അതിൽ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവൻ വ്യാപിപ്പിച്ചു. ഏതൊരു ദൈവത്തിന്റെ പേരിലാണോ നിങ്ങൾ പരസ്പരം അവകാശങ്ങൾ ചോദിക്കുന്നത്, ആ ദൈവത്തെ സൂക്ഷിച്ച് ജീവിക്കുക. കുടുംബ ബന്ധങ്ങളെയും സൂക്ഷിക്കുക. ഉറപ്പായും ദൈവം നിങ്ങളെ സദാ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നവനാണ്”(4:1)

“”ആകാശഭൂമികളെ സൃഷ്ടിച്ചവനാണവൻ. അവൻ നിങ്ങൾക്ക് നിങ്ങളിൽ നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു. നാൽക്കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ അവൻ നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. ദൈവത്തിന് സമാനമായി ഒന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്”(42:11)

“”നാം എല്ലാ വസ്തുക്കളിൽ നിന്നും ഇണകളെ സൃഷ്ടിച്ചു. നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കാൻ” (51:49)

“”ഭൂമിയിൽ മുളച്ചുണ്ടാകുന്ന സസ്യങ്ങൾ, മനുഷ്യവർഗം, മനുഷ്യർക്കറിയാത്ത മറ്റനേകം വസ്തുക്കൾ ; എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച ദൈവം എത്രമേൽ പരിശുദ്ധൻ!”(36:36)

സ്ത്രീപുരുഷന്മാർ ഒരുമിച്ചു ചേർന്ന് സന്തുഷ്ടമായ കുടുംബജീവിതം നയിക്കാൻ സാധിക്കുമാറ് അവർക്കിടയിൽ ദൈവം സ്നേഹവും കാരുണ്യവും അങ്കുരിപ്പിച്ചു. അതേക്കുറിച്ച് ദൈവം പറയുന്നു: “”ദൈവം നിങ്ങളുടെ വർഗത്തിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചുതന്നു, അവരിലൂടെ ശാന്തി നേടാൻ. നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവുമുണ്ടാക്കി. ഇതൊക്കെയും ദൈവികദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. സംശയമില്ല; വിചാരശീലമുള്ള ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്” (30:21)

ശാന്തികേന്ദ്രം
കുടുംബം മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. സ്ത്രീപുരുഷന്മാർ യൗവനം പ്രാപിക്കുമ്പോൾ അവരിൽ ഉയിരെടുക്കുന്ന ലൈംഗികാസക്തിയെ തൃപ്തിപ്പെടുത്താൻ ഇസ്ലാം നിശ്ചയിച്ച വിഹിതമായ മാർഗമാണ് വിവാഹവും കുടുംബജീവിതവും. ദൈവനിശ്ചിതമായ മനുഷ്യ പ്രകൃതിയുടെ ഭാഗമായാണ് ഖുർആൻ അതിനെ പരിചയപ്പെടുത്തുന്നത്. (3:14)

കുടുംബത്തിൽ നിന്നാണ് മനുഷ്യന്റെ എല്ലാ ആവശ്യവും പൂർത്തീകരിക്കപ്പെടുന്നത്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ സഹജമായ വികാരം ഏറ്റവും ഫലപ്രദമായി പൂർത്തീകരിക്കപ്പെടുന്ന ഇടവും കുടുംബം തന്നെ. കുടുംബജീവിതം സംതൃപ്തവും ഭദ്രവുമാകാനാവശ്യമായ സ്നേഹം, കാരുണ്യം, വിനയം, വിട്ടുവീഴ്ച, സഹനം, സേവനം, ഉദാരത, ത്യാഗം, സമർപ്പണം, സഹിഷ്ണുത തുടങ്ങിയ മഹത്ഗുണങ്ങൾ രൂപപ്പെടുന്നത് കുടുംബത്തിൽ നിന്നാണ്. അതുകൊണ്ടെല്ലാമാണ് കുടുംബത്തെ ഇസ്ലാം ശാന്തികേന്ദ്രമായി കാണുന്നത്. കുടുംബം വസിക്കുന്ന വീടിനെ ഖുർആൻ നിരവധി സൂക്തങ്ങളിൽ ശാന്തികേന്ദ്രമെന്നർഥം വരുന്ന “മസ്കൻ’ എന്നാണ് വിശേഷിപ്പിച്ചത്. അതുകൊണ്ടു തന്നെ മാനവസമൂഹത്തിന്റെ മാർഗദർശനത്തിനായി ദൈവിക സന്ദേശങ്ങളുമായി നിയോഗിതരായ പ്രവാചകൻമാർ വിവാഹം കഴിക്കുകയും കുടുംബജീവിതം നയിക്കുകയും ചെയ്തവരായിരുന്നു.

മുഹമ്മദ് നബിയെ സംബോധന ചെയ്ത് ദൈവം പറയുന്നു: “”നിനക്ക് മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവർക്ക് നാം ഇണകളെയും സന്താനങ്ങളെയും നൽകിയിട്ടുമുണ്ട്.”(13:38)

പൂർവപ്രവാചകന്മാരുടെ പാരമ്പര്യത്തിൽപെട്ട നാല് കാര്യങ്ങളിലൊന്ന് വിവാഹം കഴിക്കലും കുടുംബജീവിതം നയിക്കലുമാണെന്ന് മുഹമ്മദ്നബി പഠിപ്പിച്ചിട്ടുണ്ട്.

കുടുംബജീവിതം നയിക്കൽ ദൈവാനുഗ്രഹങ്ങൾ ലഭിക്കാൻ കാരണമാകുമെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ വിവാഹവും ദാമ്പത്യവും കുടുംബജീവിതവും ഇസ്ലാമിക വീക്ഷണത്തിൽ പാപമല്ലെന്ന് മാത്രമല്ല, മരണശേഷമുള്ള ജീവിതത്തിൽ പ്രതിഫലം ലഭിക്കുന്ന മഹത്തായ പുണ്യകർമം കൂടിയാണ്.

കുടുംബം ഭദ്രവും സംതൃപ്തവുമാകാനാവശ്യമായ നിയമനിർദേശങ്ങളും അധ്യാപനങ്ങളും ഇസ്ലാം നൽകുന്നു. അതിലെ ഒാരോ അംഗത്തിന്റെയും അവകാശങ്ങളും ബാധ്യതകളും സൂക്ഷ്മമായും കണിശമായും കൃത്യമായും പഠിപ്പിക്കുന്നു. വിവാഹം, അത് അനുവദിക്കപ്പെട്ടവർ, നിരോധിക്കപ്പെട്ടവർ, ദാമ്പത്യജീവിതം, അതിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ, അവയ്ക്കുള്ള പരിഹാരങ്ങൾ; വിവാഹമോചനം, അതൊഴിവാക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങൾ, അതിന്റെ ക്രമങ്ങൾ; വിവാഹമുക്തയുടെ അവകാശങ്ങൾ, മുലകുടിബന്ധം, കുട്ടികളുടെ അവകാശങ്ങൾ, അവരുടെ സംരക്ഷണം, അനന്തരാവകാശ നിയമങ്ങൾ പോലുള്ളവ വിശുദ്ധ ഖുർആൻ വിശദമായി വിവരിക്കുന്നു. ഇതൊക്കെയും പാലിച്ചു ജീവിക്കുന്ന സച്ചരിതമായ കുടുംബം മരണശേഷമുള്ള പരലോകജീവിതത്തിലും ഒരുമിച്ച് കഴിയുമെന്ന് ഖുർആൻ സൂചിപ്പിക്കുന്നു.

“”അവർ തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് ക്ഷമ പാലിക്കുന്നവരാണ്, നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുന്നവരും. നാം നൽകിയ വിഭവങ്ങളിൽ നിന്ന് രഹസ്യമായും പരസ്യമായും ദാനമായി ചെലവഴിക്കുന്നവരുമാണ്. തിന്മയെ നന്മ കൊണ്ട് തടയുന്നവരും. അവർക്കുള്ളതാണ് പരലോകനേട്ടം. അതായത്,സ്ഥിരവാസത്തിനുള്ള സ്വർഗീയാരാമങ്ങൾ. അവരും അവരുടെ പിതാക്കളിലും ഇണകളിലും മക്കളിലുമുള്ള സദ്വൃത്തരും അതിൽ പ്രവേശിക്കും. മാലാഖമാർ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തെത്തും. എന്നിട്ട് മാലാഖമാർ അവരോട് പറയും: “”നിങ്ങൾ ക്ഷമ പാലിച്ചതിനാൽ നിങ്ങൾക്ക് സമാധാനമുണ്ടാകട്ടെ. ആ പരലോക ഭവനം എത്ര മേൽ അനുഗ്രഹപൂർണം.” (13:22 – 24)

Facebook Comments
Tags: FamilyFamily life
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

Two stories of betrayal
Family

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

by ഡോ. ജാസിം മുതവ്വ
16/08/2022
Two British Muslim Women Friends Meeting Outside Office
Family

രണ്ടാം ഭാര്യയെക്കുറിച്ച് ആദ്യ ഭാര്യയുടെ വര്‍ത്തമാനം

by ഡോ. ജാസിം മുതവ്വ
10/08/2022
Family

ബഹുഭാര്യത്വത്തോടുള്ള സമീപനം

by ഡോ. മുഹമ്മദ് അലി അൽഖൂലി
30/07/2022
Family

കുടുംബം ഒരു ടീമായി നിലകൊള്ളുമ്പോൾ സംഭവിക്കുന്നത്

by ഇബ്‌റാഹിം ശംനാട്
12/07/2022
Family

വൈവാഹിക ബലാത്സംഗം

by ഡോ. ജാസിം മുതവ്വ
22/06/2022

Don't miss it

Editors Desk

ഇസ്രായേല്‍ ആക്രമണം ഫലസ്തീന്‍ കുട്ടികളുടെ മാനസികാവസ്ഥയെ തകര്‍ക്കുമ്പോള്‍

03/07/2021
Politics

‘ഇനി ഒരടി പിറകോട്ടില്ല’: ദയൂബന്ദില്‍ ശഹീന്‍ ബാഗ് മോഡല്‍ സമരം നയിച്ച് സ്ത്രീകള്‍

08/02/2020
Vazhivilakk

വേദസാരത്തിന് വിരാമം, സർവ്വാധിനാഥന് സ്തുതി!

23/05/2020
Economy

സ്വയം സംരംഭകത്വം: അതിജീവനത്തിൻറെ ബദൽ മാർഗ്ഗങ്ങൾ

09/01/2021
Tharbiyya

വിശപ്പും ദാഹവും അനുഭവിക്കലോ നോമ്പിന്റെ ലക്ഷ്യം!

16/06/2015
SADNESS.jpg
Tharbiyya

വേദനയെ വേദാന്തമാക്കുക

23/10/2012
hhkyiu.jpg
Views

ആ മെഴുകുതിരികള്‍ പ്രതീക്ഷയാണ്

13/04/2018
shake-hand.jpg
Life

വിശ്വാസികളുടെ പരസ്പരബാധ്യതകള്‍

03/04/2012

Recent Post

Two stories of betrayal

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

16/08/2022

സവര്‍ക്കറിന്റെ പോസ്റ്ററിനെച്ചൊല്ലി സംഘര്‍ഷം: ഷിവമോഗയില്‍ നിരോധനാജ്ഞ

16/08/2022

ഫാറൂഖ് ഉമർ(റ)ന്റെ മകൾ ഹഫ്സ(റ)

16/08/2022
Paleography and Epigraphy in Islamic Studies

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

16/08/2022

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

16/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!