Saturday, September 30, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Life Family

സ്‌നേഹിക്കൂ, പരിമിതിയില്ലാതെ

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
24/10/2018
in Family
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രം തന്റെ ജീവിതപങ്കാളിയോട് പറയുന്നുണ്ട്. എന്റെ ഉള്ളിലുള്ളത് രക്തവും മാംസവുമല്ല. നിങ്ങളോടുള്ള സ്‌നേഹം മാത്രമാണ്. പ്രവാചകന്‍ തന്റെ പ്രിയ പത്‌നി ആയിശയോടുള്ള ഗാഢമായ സ്‌നേഹം പ്രകടിപ്പിച്ചത് അവര്‍ കുടിച്ചതിന്റെ ബാക്കി അവര്‍ ചുണ്ടു വെച്ചിടത്തു തന്നെ ചുണ്ടുവെച്ചു കുടിച്ചും അവര്‍ കടിച്ചീമ്പിയ എല്ലിന്‍ കഷ്ണം കടിച്ചു തിന്നുമാണ്. സ്‌നേഹ പ്രകടനത്തിന് ഇസ്ലാം നല്‍കുന്ന പ്രാധാന്യവും പുണ്യവും എത്രമാത്രമാണെന്ന് തിരു നബിയുടെ ഈ മൊഴി മുത്ത് വ്യക്തമാക്കുന്നു: ഒരാള്‍ തന്റെ പ്രിയതമയെ സ്‌നേഹത്തോടെ നോക്കി. അവള്‍ അവനെയും. എങ്കില്‍ അല്ലാഹു ഇരുവരെയും കാരുണ്യത്തോടെ കടാക്ഷിക്കും. അവന്‍ അവളൂടെ ഇരു കൈകളും ചേര്‍ത്തു പിടിച്ചു. എങ്കില്‍ ഇരുവരുടെയും വിരലുകള്‍ക്കിടയിലൂടെ അവരുടെ പാപങ്ങള്‍ കൊഴിഞ്ഞു പോകും.

സ്‌നേഹം. എത്ര സുന്ദരമായ പദം. കേള്‍വിക്കാരിലത് കൗതുകമുണര്‍ത്തുന്നു. കരളില്‍ കുളിരു പകരുന്നു. ഹൃദയത്തെ തരളിതമാക്കുന്നു. മനസ്സിനെ ഹര്‍ഷ പുളകിതമാക്കുന്നു. ഏവരും കിട്ടാന്‍ കൊതിക്കുന്നു. കൊടുക്കുന്നവര്‍ക്ക് നിര്‍വൃതി. കിട്ടുന്നവര്‍ക്ക് ആനന്ദം. കൊടുക്കുന്നതിനനുസരിച്ച് കൂടിക്കൊണ്ടിരിക്കുന്നു.കൂടുതലായി തിരിച്ച് കിട്ടുന്നു.സ്‌നേഹത്തെ വെറുക്കുന്ന ആരുമില്ല.
സ്‌നേഹം ജൈവികമാണ്. പ്രകൃതിപരമാണ്. എല്ലാ ജീവികളും സഹജീവികളെ സ്‌നേഹിക്കുന്നു. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരിലൊഴിച്ചെല്ലാം അത് നിര്‍വഹിക്കപ്പെടുന്നത് ജന്മവാസനയിലൂടെ യാണ്. സ്‌നേഹത്തെ കുടഞ്ഞു മാറ്റാന്‍ അവയ്ക്ക് സാധ്യമല്ല. അഥവാ സ്‌നേഹിക്കാതിരിക്കാന്‍ കഴിയില്ല. മനുഷ്യന്റെ സ്ഥിതി മറിച്ചാണ്. അവരില്‍ ചിലരെങ്കിലും വിദ്വേഷം വളര്‍ത്തി സ്‌നേഹത്തെ തളര്‍ത്തുന്നു, കോപം കത്തിച്ച് സ്‌നേഹത്തെ കരിച്ചു കളയുന്നു.
സ്‌നേഹമൊഴിഞ്ഞ മനസ്സ് മരുഭൂമി പോലെയാണ്. അവിടെ നന്മയുടെ നാമ്പുകള്‍ കിളിര്‍ക്കുകയില്ല. സ്‌നേഹമണിഞ്ഞ മനസ്സ് നനഞ്ഞ് കുതിര്‍ന്ന മണ്ണ് പോലെയും. അവിടെ മനുഷ്യ ബന്ധങ്ങള്‍ തഴച്ചു വളരും. അത് അതിവേഗം കതിരിടും.

You might also like

ജോലി നേടിയ സ്ത്രീ പുരുഷന്റെ എതിരാളിയല്ല

സ്ത്രീകളുടെ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍

ദമ്പതികള്‍ പരസ്പരം ഇണകളാണ്. തുണകളാണ് . അവരെ കൂട്ടിയിണക്കുന്ന കണ്ണി സ്‌നേഹവും കാരുണ്യവുമാണ്. അങ്ങനെയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്‌നേഹം ഗാഢമാകുമ്പോള്‍ സ്‌നേഹിക്കുന്നവരും സ്‌നേഹിക്കപ്പെടുന്നവരും ഒന്നായി മാറുന്നു . അതിനാലാണ് ഒന്നും ഒന്നും ചേര്‍ന്നാല്‍ എത്ര എന്ന ചോദ്യത്തിന് ബഷീര്‍ തന്റെ പ്രിയപ്പെട്ട കഥാ പാത്രത്തെക്കൊണ്ട് ഇമ്മിണി വലിയ ഒന്ന് എന്ന് പറയിപ്പിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് നയിക്കുന്ന ഒരു ജീവിതമാണ് ദാമ്പത്യം. വിവാഹിതരാകുന്നതോടെ അവര്‍ക്കിടയില്‍ ഞാനും നീയുമില്ലാതാകുന്നു. പകരം ഉണ്ടാകുന്നതാണ് നാം, നമ്മള്‍. വിവാഹത്തോടെ ഓരോരുത്തര്‍ക്കും ഓരോ ബാപ്പമാര്‍ക്ക് പകരം രണ്ട് ബാപ്പമാരും ഓരോ ഉമ്മമാര്‍ക്ക് പകരം രണ്ട് ഉമ്മമാരും ഉണ്ടാവുന്നു. രണ്ട് വല്യുപ്പമാര്‍ക്ക് പകരം നാല് വല്പ്യുപ്പമാരും രണ്ട് വല്ല്യുമ്മമാര്‍ക്ക് പകരം നാല് വല്യുമ്മമാരും ഉണ്ടാവുന്നു. പിന്നീട് എന്റെ ഉപ്പയും നിന്റെ ഉപ്പയും ഇല്ല. നമ്മുടെ ഉപ്പയേയുള്ളു. അപ്രകാരംതന്നെ എന്റെ ഉമ്മയും നിന്റെ ഉമ്മയുമില്ല. നമ്മുടെ ഉമ്മയേ ഉള്ളൂ. അതോടെ ഓരോരുത്തര്‍ക്കും ഒരു വീടിനു പകരം രണ്ടു വീടുണ്ടാവുന്നു. ഇതൊക്കെയും സാധ്യമാകുന്നത് അഗാധമായ സ്‌നേഹ പ്രകടനത്തിലൂടെയാണ്. അതിനാല്‍ പ്രണയം പാപമല്ല. പുണ്യമാണ്. വിവാഹിതരായ ദമ്പതികള്‍ക്കിടയിലാവണമെന്നു മാത്രം.. അപ്പോള്‍ പ്രേമ പ്രകടനം പോലും പുണ്യമാണ്. പ്രവാചക വചനമനുസരിച്ച് പാപമോചനത്തിനും ദിവ്യ കാരുണ്യത്തിനും കാരണമാകുന്ന മഹല്‍ കൃത്യം. അതിനാല്‍ സ്‌നേഹിക്കൂ ;പരിമിതിയില്ലാതെ; പങ്കാളിയെ പറ്റിക്കാതെ. സ്‌നേഹം പ്രകടിപ്പിക്കൂ.അതിരുകളില്ലാതെ.

Facebook Comments
Post Views: 49
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

Family

ജോലി നേടിയ സ്ത്രീ പുരുഷന്റെ എതിരാളിയല്ല

21/09/2023
Family

സ്ത്രീകളുടെ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍

17/09/2023
Family

ജീവിതപങ്കാളി ഏതെങ്കിലും പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍…?

09/09/2023

Recent Post

  • ഗുജറാത്തില്‍ കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനം: സംസ്ഥാന നിയമ കമ്മീഷന്‍
    By webdesk
  • അറുക്കുന്ന മൃഗത്തിന് മയക്കു മരുന്ന് കൊടുക്കല്‍
    By Islamonlive
  • കര്‍മശാസ്ത്ര മദ്ഹബുകളിലെ പ്രാമാണിക ഗ്രന്ഥങ്ങള്‍
    By Islamonlive
  • വ്യക്തിത്വ വികാസം
    By Islamonlive
  • യൂറോപ്പ് അറബികൾക്ക് കടപ്പെട്ടിരിക്കുന്നു
    By അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!