Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Life Counselling

പ്രവാസികളുടെ മാനസിക സംഘര്‍ഷവും പ്രതിവിധികളും

ഇബ്‌റാഹിം ശംനാട് by ഇബ്‌റാഹിം ശംനാട്
07/03/2022
in Counselling, Family
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

എല്ലാ മനുഷ്യരും അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് മാനസിക സംഘര്‍ഷമെങ്കിലും പ്രവാസികള്‍ അത് അല്‍പം കൂടുതലായി അനുഭവിക്കുന്നുണ്ടൊ എന്ന സംശയം അസ്ഥാനത്തല്ല. പ്രായ ലിംഗ ഭേദമന്യേ എല്ലാവരെയും പിടികൂടുന്ന രോഗമാണത്. ഒരു കൈകുഞ്ഞ് പിറന്ന് വീഴുന്ന ആദ്യ നിമിഷം മുതല്‍ ആരംഭിക്കുന്ന, ഏതെങ്കിലും തരത്തിലുള്ള, ഏറിയൊ കുറഞ്ഞോ അളവിലുള്ള, മാനസിക സംഘര്‍ഷം മരണംവരേയും നമ്മെ പിടികൂടുന്നു.

കുടുംബാംഗങ്ങളില്‍ നിന്നും വിട്ട്നില്‍ക്കല്‍,അടുത്തവരുമായുള്ള അകല്‍ച്ച, സാമ്പത്തിക പ്രാരാബ്ദങ്ങള്‍, തൊഴിലില്‍ മേഖലയില്‍ നിന്നുണ്ടാവുന്ന സമ്മര്‍ദ്ദങ്ങള്‍,ഏകാന്തത, ഭക്ഷണത്തിന്‍റെ ലഭ്യത, ഉറക്കം, വിശ്രമം തുടങ്ങിയവ പ്രവാസികളുടെ മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്ന ഘടകങ്ങളാണു. സാമൂഹ്യ ജീവിയായ മനുഷ്യരെ സംബന്ധിച്ചേടുത്തോളം പ്രവാസ ലോകത്ത് ജീവിക്കുക എന്നതുതന്നെ മാനസിക സംഘര്‍ഷാവസ്ഥയാണ്.

You might also like

വൈവാഹിക ബലാത്സംഗം

ഭർത്താവ് പിണങ്ങിയാൽ

ഉത്തമ ജീവിത പങ്കാളിയാവാന്‍ പത്ത് കാര്യങ്ങള്‍

ഭർത്താവിന്റെ രണ്ടാം വിവാഹത്തെ നിങ്ങൾ അം​ഗീകരിക്കുന്നുണ്ടോ ?

രണ്ട്തരം മാനസി സംഘര്‍ഷം

മാനസിക സംഘര്‍ഷത്തെ പോസിറ്റിവ് സ്ട്രെസ്സ് എന്നും നെഗറ്റിവ് സ്ട്രെസ്സ് എന്നും രണ്ടായി വിഭജിക്കാം. പോസിറ്റിവ് സ്ട്രെസ്സ് നൈസര്‍ഗ്ഗികവും ജന്മസിദ്ധവുമായ ഗുണവും നമ്മില്‍ ഉണ്ടാവേണ്ടതുമാണ്. നാം ചെയ്യുന്ന ഉദാത്ത· കര്‍മ്മങ്ങള്‍ക്ക് പിന്നില്‍ പോസിറ്റിവ് സ്ട്രെസ്സ് ഉണ്ട്. കുട്ടികളെ വളര്‍ത്തുന്നതു മുതല്‍, സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍, സമയ ബന്ധിതമായി കമ്പനികളുടെ ചുമതലകള്‍ നിര്‍വ്വഹിക്കുമ്പോള്‍ തുടങ്ങിയ അനേകം മേഖലകളില്‍ പോസിറ്റിവ് സ്ട്രെസ്സിന്‍റെ അനുഭൂതി നുകരാന്‍ സാധിക്കും.

എന്നാല്‍ നെഗറ്റിവ് സ്ട്രെസ് തീര്‍ത്തും ഫലശൂന്യവും വ്യഥാ സൃഷ്ടിക്കുന്നതുമായ മനോസംഘര്‍ഷമാണ്. അതിലുടെ ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന് മാത്രമല്ല, നീറുന്ന അനേകം പ്രശ്നങ്ങളില്‍ അത് മനസ്സിനെ കുരുക്കി ഇടുകയും ചെയ്യുന്നു. കുടുംബ വഴക്ക് മൂലം ഉണ്ടാവുന്ന മാനസിക അസ്വസ്ഥത, സന്താനങ്ങളുടെ അപഥസഞ്ചാരം രക്ഷിതാക്കളില്‍ സൃഷ്ടിക്കുന്ന മാനസിക വ്യഥ തടുങ്ങിയ ഒരു പ്രയോജനവും ചെയ്യാത്ത നെഗറ്റിവ് സ്ട്രെസ്സിന് ഉദാഹരണങ്ങളാണ്.

ആദ്യം വിവരിച്ച പോസിറ്റിവ് സ്ട്രെസ്സ് മനുഷ്യനെ എണ്ണയിട്ട യന്ത്രം കണക്കെ കര്‍മ്മ നിരതനാവാന്‍ പ്രേരിപ്പിക്കുമ്പോള്‍, രണ്ടാമത് പറഞ്ഞ നെഗറ്റിവ് സ്ട്രെസ്സ്, നമ്മെ നിഷ്ക്രിയനാക്കുകയും പ്രതിസന്ധികളില്‍ അകപ്പെടുത്തുകയും ചെയ്യുന്നു. പോസിറ്റിവ് സ്ട്രെസ്സ് അനുഭവിച്ചതിന്‍റെ സായൂജ്യം ജീവിതത്തിലുടനീളം ആസ്വദിക്കാന്‍ കഴിയുമ്പോള്‍, നെഗറ്റിവ് സ്ട്രെസ് ഒരാളെ വിഷാദനും ഖിന്നനുമാക്കുന്നു. അതിനാല്‍ മാനസിക സംഘര്‍ഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ഏത്തരം സ്ട്രെസ്സാണ് താന്‍ അനുഭവക്കുന്നത് എന്നറിയുക പ്രധാനമാണ്.

ലക്ഷണങ്ങള്‍

മുഖം മനസ്സിന്‍റെ കണ്ണാടി എന്ന് പറയാറുള്ളതു പോലെ മനോസംഘര്‍ഷം അനുഭവിക്കുന്നവരുടെ മുഖഭാവത്തില്‍ നിന്ന് തന്നെ അതിന്‍റെ ലക്ഷണങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും. സ്വന്തം ജീവിതത്തോട് തികഞ്ഞ വിരക്തി, മുഷിഞ്ഞ വസ്ത്രധാരണം, അടുക്കും ചിട്ടയുമില്ലാത്ത· ജീവിതം തുടങ്ങിയവ അയാളെ ചൂഴ്ന്ന് നില്‍ക്കുന്നത് കാണാം. മദ്യപാനം,പുകവലി,അമിതമായ കോഫി,ചായ ഉപയോഗം എന്നിവ ഇത്തരക്കാരുടെ ലക്ഷണങ്ങളാണ്. അത്തരക്കാരുടെ മനസ്സ് കോപത്തിന്‍റെ അഗ്നിയില്‍ ആളിക്കത്തുന്നു. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പഴഞ്ചൊല്ല് പോലെ,ഒരാളെ കണ്ടാല്‍ തന്നെ അയാളടെ മാനസികാവസ്ഥ വായിച്ചെടുക്കാം.

പ്രത്യാഘാതങ്ങള്‍
മാനസിക സംഘര്‍ഷത്തിന്‍റെ ലക്ഷണങ്ങള്‍ മുകളില്‍ വിവരിച്ചതില്‍ നിന്ന് വ്യക്തമാണ്. അത് സൃഷ്ടിക്കുന്ന സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരങ്ങളാണു. ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും ഒരുപോലെ പ്രധാനമാണ്. ഒന്നിനെ അവഗണിച്ച് മറ്റൊന്നിന് നിലനില്‍പ്പില്ല. മനോസംഘര്‍ഷം സൃഷ്ടിക്കുന്ന അശ്വസ്ഥതകള്‍ ജീവിതത്തിന്‍റെ രുചിയെ എടുത്തുകളയും. ഉല്‍കണഠ, ഉറക്കില്ലായ്മ, ഭയം, വെറുപ്പു തുടങ്ങിയവക്ക് പുറമെ, ഗുരുതരമായ മാനസിക രോഗങ്ങള്‍ക്കിടയാക്കുന്നു.

മാനസിക സംഘര്‍ഷത്തിന്‍റെ പ്രത്യാഘാതങ്ങള്‍, നമ്മുടെ ശാരീരിക ആരോഗ്യത്തേയും ബാധിക്കുന്നുണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമില്ല. പ്രവാസികളുടെ ശാരീരിക രോഗങ്ങളുടെ മുഖ്യ ഘടകം അവരുടെ മാനസികമായ സംഘര്‍ഷാവസ്ഥയാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, തലവേദന, ഉദര സംബന്ധമായ രോഗങ്ങള്‍, തുടങ്ങിയവ മനോസംഘര്‍ഷം മൂലം ഉണ്ടാകാവുന്നതാണ്.

മനോസംഘര്‍ഷ‍ത്തിൻെറ പ്രത്യാഘാതങ്ങള്‍ സ്വന്തത്തില്‍ മാത്രം ഒതുങ്ങുമെന്നും വിചാരിക്കേണ്ടതില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഭംഗം വരുകയൊ പിന്നോട്ട് പോവുകയൊ ചെയ്യല്‍,ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍,തൊഴില്‍ നഷ്ടപ്പെടല്‍ തുടങ്ങിയവ പ്രവാസികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്‍റെ പാര്‍ശ്വഫലങ്ങളായേക്കാം. ഇതിനെകുറിച്ചൊക്കെയുള്ള അവബോധത്തോടെ ജീവിച്ചാല്‍ ഒരുപരധിവരെ നമുക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും.

സ്രോതസ്സുകള്‍
ഒരാള്‍ അനുഭവിക്കുന്ന മന:സ്സംഘര്‍ഷത്തിന്‍റെ സ്രോതസ്സുകള്‍ അയാള്‍ക്ക് മാത്രമേ നിര്‍ണ്ണയിക്കാന്‍ കഴിയുകയുള്ളൂ. സ്വന്തം അഭിരുചിക്കനുസരിച്ച തൊഴില്‍ ലഭിക്കാതിരിക്കുക,ചെയ്യുന്ന ജോലിക്കനുസരിച്ച്സരിച്ച വേതനം ലഭിക്കാതരിക്കുക ഇതെല്ലാം തൊഴില്‍ മേഖലയില്‍ നിന്നുള്ള സ്ട്രെസ്സിന് കാരണമാവാം. കുടുംബപരമായ പ്രശ്നങ്ങളും ഭാര്യ-ഭതൃ ബന്ധത്തിലെ വിള്ളലുകളും മാനസിക സംഘര്‍ഷത്തിന്‍റെ ഉറവിടമായേക്കാം. സാമ്പത്തികമായ കാരണങ്ങളാലും മനോസംഘര്‍ഷം ഉണ്ടാവാം.

മറ്റുള്ളവരുടെ ജീവിതരീതിയില്‍ കണ്ട് വരുന്ന ആഘര്‍ഷണീയതയും ഒരാളുടെ മനോസംഘര്‍ഷത്തിന് നിമിത്തമായേക്കാം. ദൈവത്തിലുള്ള വിശ്വാസത്തിലൂടെയും തന്‍റെ ഭാവിഭാഗഥേയത്തെ കുറിച്ച സംതൃപ്തിയിലൂടെയും വിധിവിശ്വാസത്തിലൂടെയും പരിഹരിക്കാന്‍ കഴിയുന്നതാണ് ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍. കുടത്തില്‍ നിന്ന് പുറത്തുവരുന്ന ജിന്നിനെ അവിടെവെച്ച് തന്നെ അമര്‍ത്തുന്നത് പോലെ, ഏത് സ്രോതസ്സില്‍ നിന്നാണൊ മന:സ്സംഘര്‍ഷത്തിന്‍റെ ലാവ പുറപ്പെടുന്നത് അവിടെ വെച്ച് തന്നെ അതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.

പ്രതിവിധികള്‍
ലളിതമായ പ്രതിവിധികളിലൂടെ മാനസിക സംഘര്‍ഷത്തെ ഒരു പരിധി വരെ നമുക്ക് തന്നെ നിയന്ത്രിക്കാന്‍ കഴിയും. അഥവാ അതിന് സാധിച്ചില്ലങ്കില്‍ മാത്രമെ കൗണ്‍സിലര്‍മാരെയൊ വിദഗ്ധ ഡോക്ടര്‍മാരെയൊ സമീപിക്കേണ്ടതുള്ളൂ. റിലാകസ് ചെയ്യാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് ശ്വസന വ്യായാമം. അതിലൂടെ ശരീരത്തിന് ഒരു നവോന്മേഷം ലഭിക്കുകയും നമ്മെ അലട്ടികൊണ്ടിരിക്കുന്ന ചിന്തയെ മറികടക്കാനും സാധിക്കുന്നു. ഒരു ദിവസത്തില്‍ ചുരുങ്ങിയത് അഞ്ച് പ്രാവിശ്യമെങ്കിലും ഡീപ് ബ്രീത്ത് എടുക്കുക.

ശരീരവും മനസ്സും രണ്ടും വേറിട്ട അസ്ഥിത്വങ്ങളല്ലാത്തതിനാല്‍ മനസ്സിന് ഉണര്‍വ്വും ഉന്മേശവും നല്‍കുന്ന വേറേയും ശാരീരിക കര്‍മ്മങ്ങളുണ്ട്. യോഗാഭ്യാസം,സൈകിള്‍ സവാരി,പര്‍വ്വതാരോഹണം,നടത്തം,മറ്റ് കായിക വ്യായാമങ്ങള്‍ എല്ലാം ശാരീരിക ആരോഗ്യം പുഷ്ടിപ്പെടുത്തുന്നതോടൊപ്പം മനസ്സിന് ആഹ്ലാദവും ഉന്മേഷവും പകരുന്നു. യാത്ര,അംഗസ്നാനം, ശരീര ശുദ്ധി,ദന്ത ശുദ്ധി,നീന്തല്‍, സുഗന്ധ വസ്തുക്കളുടെ ഉപയോഗം,തുടങ്ങിയവയും മാനസിക സംഘര്‍ഷത്തെ ഇല്ലാതാക്കാന്‍ ഉപകരിക്കും.

ഇതിനൊക്കെ പുറമെ, താല്‍പര്യമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുക. ഗാര്‍ഹിക ലൈബ്രറി പരിപാലിക്കുന്നത് മുതല്‍ പച്ചകൃഷി വരേയുള്ള എന്തുമാകാം. ഇത്തരം വ്യായാമങ്ങളിലൂടെ ഓക്സിജന്‍ ധാരാളമായി ലഭിക്കുന്നതിനാല്‍ ശരീരത്തിലെ രക്തചംക്രമണത്തിന് ആക്കം വര്‍ധിക്കുന്നു. ലഘുവായ ശാരീരിക അധ്വാനമെ ആവശ്യമുള്ളൂ എന്നതും ഇതിന്‍റെ പ്രത്യേകതയത്രെ. ആത്മീയമായ ആരാധനകളും പ്രാര്‍ത്ഥനകളും മാനസിക സംഘര്‍ഷം കുറക്കാന്‍ ഉപകരിക്കും.

Facebook Comments
Tags: Mental healthWELLNESS
ഇബ്‌റാഹിം ശംനാട്

ഇബ്‌റാഹിം ശംനാട്

പത്രപ്രവര്‍ത്തകനും എഴുത്തുകാരനും. 1960 ല്‍ കാസര്‍കോഡ് ജില്ലയില്‍ ചെംനാട് ജനിച്ചു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ് ബി.എം.ഖദീജബി. പ്രാഥമിക വിദ്യാഭ്യാസാനന്തരം ശാന്തപുരം അല്‍ ജാമിഅ, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് എന്നിവിടങ്ങളില്‍ തുടര്‍ പഠനം. അറബി, ഇസ്ലാമിക് പഠനത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം. ഇഗ്നൊയില്‍ നിന്ന് പി.ജി.ഡിപ്ളോമ ഇന്‍ ജര്‍ണലിസം. ഇസ്ലാമിക് ഡവലപ്മെന്‍്റെ ബാങ്ക് സംഘടിപ്പിച്ച കമ്മ്യുണിറ്റി ഡവലപ്മെന്‍്റെ് വര്‍ക്കഷോപ്പ്, ടോസ്റ്റ്മാസ്റ്റേര്‍സ് ഇന്‍്റെര്‍നാഷണല്‍ ജിദ്ദ ചാപ്റ്ററില്‍ നിന്ന് പ്രസംഗ പരിശീലനം, വിവിധ മന:ശ്ശാസ്ത്ര വിഷയങ്ങളില്‍ പരിശീനം. 1986 മുതല്‍ 1990 വരെ കുവൈറ്റ് യുനിവേര്‍സിറ്റിയില്‍ വിവിധ വകുപ്പുകളില്‍ ജോലി, അഞ്ച് വര്‍ഷം സീമെന്‍സ് സൗദി അറേബ്യയിലും കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ദബ്ബാഗ് ഗ്രൂപ്പിലും ജോലിചെയ്തുവരുന്നു. ഗള്‍ഫ് മാധ്യമം ആരംഭിച്ചത് മുതല്‍ ജിദ്ദ ലേഖകന്‍. പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, എന്ത്കൊണ്ട് ഇസ്ലാം, സന്തോഷം ലഭിക്കാന്‍ മുപ്പത് മാര്‍ഗങ്ങള്‍ എന്നിവ വിവര്‍ത്തന കൃതികള്‍. പ്രവാസികളുടെ മാര്‍ഗദര്‍ശി എന്ന സ്വതന്ത്ര രചനയും പ്രസിദ്ധീകൃതമായി. ഗള്‍ഫ് മാധ്യമം, പ്രബോധനം വാരിക, മലര്‍വാടി, ആരാമം, ശബാബ്, ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. www.islamonlive.in എന്ന വെബ്പോര്‍ട്ടലിലും എഴുതിവരുന്നു. ദബ്ബാഗ് ഗ്രൂപ്പ് കമ്പനി ലോങ്ങ് സര്‍വീസ് അവാര്‍ഡ്, കുവൈത്തില്‍ നിന്ന് സി.എം.സ്റ്റീഫന്‍ അവാര്‍ഡ്, തനിമ സാംസ്കാരിക വേദി അവാര്‍ഡ്, ഹാമിദലി ഷംനാട് .െക.എം.സി.സി. അവാര്‍ഡ് എന്നീ പുരഷ്കാരങ്ങളും ലഭിച്ചു. കുവൈത്ത്, ഇറാഖ്,ജോര്‍ദാന്‍, സൗദി അറേബ്യ, യു.എ.ഇ, ബഹറൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. തനിമ സാംസ്കാരിക വേദി, ജിദ്ദ, സെന്‍്റെര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍്റെ് ഗൈഡന്‍സ് ഇന്ത്യ, ജിദ്ദ ഇന്ത്യ മീഡിയ ഫോറം, ഗുഡ്വില്‍ ഗ്ളോബല്‍ ഇനിഷേറ്റിവ്, ജിദ്ദ, സൗഹൃദ വിചാര വേദി, ജിദ്ദയിലെ ചെംനാട് മഹല്ല് കമ്മിറ്റി, ശാന്തപുരം അലൂംനി, ആലിയ വെല്‍ഫയര്‍ ഫോറം എന്നിവയില്‍ സജീവ സാനിധ്യം. സൗജ നൂറുദ്ദീന്‍ സഹധര്‍മ്മിണി. ഹുദ ഇബ്റാഹീം, ഇമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍ എന്നിവര്‍ മക്കള്‍. മരുമക്കള്‍ കെ.എം.അബ്ദുല്‍ മജീദ്, അബ്ദുല്‍ നാഫി മാട്ടില്‍. വിലാസം: ഹിറ മന്‍സില്‍, മണല്‍, പി.ഒ.ചെംനാട്, കാസര്‍കോഡ് മൊബൈല്‍: 00966 50 25 180 18

Related Posts

Family

വൈവാഹിക ബലാത്സംഗം

by ഡോ. ജാസിം മുതവ്വ
22/06/2022
Counselling

ഭർത്താവ് പിണങ്ങിയാൽ

by ഡോ. മസ്ഊദ് സ്വബ്‌രി
10/06/2022
Family

ഉത്തമ ജീവിത പങ്കാളിയാവാന്‍ പത്ത് കാര്യങ്ങള്‍

by ഇബ്‌റാഹിം ശംനാട്
09/06/2022
Family

ഭർത്താവിന്റെ രണ്ടാം വിവാഹത്തെ നിങ്ങൾ അം​ഗീകരിക്കുന്നുണ്ടോ ?

by ഡോ. ജാസിം മുതവ്വ
24/05/2022
Family

വിവാഹിതരാവാൻ പോകുന്നവരോട് ?

by ഡോ. ജാസിം മുതവ്വ
19/05/2022

Don't miss it

Institutions

ജാമിഅ നദ്‌വിയ്യ എടവണ്ണ

07/05/2012
Onlive Talk

ഇറാഖ് രാഷ്ട്രീയത്തിലെ അലയൊലികള്‍

07/08/2018
Irom-Sharmila.jpg
Onlive Talk

ഇറോം ശര്‍മിള അവര്‍ക്കൊരു ഭീഷണിയേയല്ല

15/03/2016
Studies

മാറ്റങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ?

30/01/2020

നമസ്‌കാരം അള്‍ഷിമേഴ്‌സ് കുറക്കുമെന്ന് പഠനം

04/08/2012
life-couple.jpg
Family

സ്ത്രീകളുടെ കുറവുകളെ ബുദ്ധിപരമായി സമീപിക്കാം

27/07/2016
Personality

മനസ്സാക്ഷിയ്ക്കൊത്തൊരു വ്യക്തിത്വം

23/08/2020
udhiyath.jpg
Tharbiyya

പെരുന്നാളിന് ബലിയറുക്കും മുമ്പ്‌

25/09/2014

Recent Post

2002ല്‍ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസ്; ഒരാള്‍ക്ക് കൂടി ജീവപര്യന്തം

03/07/2022

ഫലസ്തീന്‍ തടവുകാരന്‍ അസ്സുബൈദി ബിരുദാനന്തര ബിരുദം നേടി

03/07/2022

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!