Tuesday, March 28, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

ഭാര്യക്കു വേണ്ടി രണ്ടു സായാഹ്നങ്ങള്‍

ഇ.കെ.എം പന്നൂര്‍ by ഇ.കെ.എം പന്നൂര്‍
03/02/2014
in Columns, Family
tea.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ജോലിയും പൊതു പ്രവര്‍ത്തനവുമുള്ള ഭര്‍ത്താക്കന്‍മാര്‍ ധാരാളമുള്ള ഒരു കാലമാണിത്. രാഷ്ട്രീയ സംഘടനകളും മതസംഘടനകളും സാംസ്‌കാരിക സംഘടനകളും സജീവമായ കാലമായതിനാല്‍ യുവാക്കള്‍ ജോലി സമയം കഴിഞ്ഞാല്‍ പൊതു പ്രവര്‍ത്തനത്തില്‍ മുഴുകും. പലരും വീട്ടിലെത്താന്‍ രാത്രി പത്തു മണിയെങ്കിലുമാകും. വൈകാതെ എന്നും ഉറങ്ങാന്‍ വീട്ടിലെത്തുന്നുണ്ടല്ലോ എന്ന ആശ്വാസമാണ് അവരുടെ വാക്കുകളിലുണ്ടാവുക. ചിലപ്പോള്‍ അവര്‍ ഭാര്യമാരോട് ഇങ്ങനെ പറയും : ‘എത്ര ഭര്‍ത്താക്കന്‍മാരുണ്ട് ആഴ്ച്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ വീട്ടില്‍ വരുന്നവരായിട്ട്. അന്യ ജില്ലകളില്‍ ജോലി ചെയ്യുന്ന അവരുടെ ഭാര്യമാര്‍ ആ അസാന്നിദ്ധ്യം സഹിക്കുന്നു. നിനക്ക് അക്കണക്കിന് വലിയ സുഖമാണ്. ഞാന്‍ എന്നും വീട്ടിലെത്തുന്നുണ്ടല്ലോ.’

അയാള്‍ പറയുന്നത് ശരിയാണ്. വീട്ടിലെത്താന്‍ വൈകുന്നതിനുമുണ്ട് ന്യായീകരണം. നേരം വൈകുന്നത് വേണ്ടാത്ത കാര്യത്തില്‍ ഏര്‍പ്പെട്ടത് കൊണ്ടല്ല. നല്ല കാര്യത്തില്‍ വിനിയോഗിച്ചതു കൊണ്ടാണ് എന്ന്. അതും ശരി തന്നെ. എന്നാല്‍ അതിന്നിടയില്‍ കാണേണ്ട മറ്റൊരു ശരിയുണ്ട്. വൈകുന്നേരങ്ങളില്‍ ഭര്‍ത്താവിനെ വീട്ടില്‍ കാണല്‍ ഭാര്യയുടെ വലിയ ആഗ്രഹമാണ്. കാരണം രണ്ടാണ്. വൈകുന്നേരമാണ് മിക്ക സ്ത്രീകളും പലഹാരമുണ്ടാക്കുക. ഇളം ചൂടുള്ള നെയ്യപ്പമോ ഞെരിഞ്ഞ പരിപ്പു വടയോ മയമുള്ള ഒരു കഷ്ണം കുക്കറപ്പമോ ഭര്‍ത്താവിന്റെ മുന്നില്‍ കൊണ്ടു വെക്കാന്‍ ഭാര്യക്ക് കൊതിയുണ്ടാവും. എന്നും രാത്രി പത്തുമണിക്കെത്തുന്നയാള്‍ക്ക് ചൂടുള്ള പലഹാരം നല്‍കാന്‍ അവള്‍ക്ക് കഴിയില്ലല്ലോ.

You might also like

വായനയുടെ മാസമാണ് വിശുദ്ധ റമദാന്‍

എന്തുെകാണ്ടായിരിക്കും ദലിതര്‍ കൂട്ടമായി ഹിന്ദുത്വയിലേക്ക് ചേക്കേറുന്നത് ?

നമ്മുടെ വീടുകളെങ്ങനെ ഇമ്പമുള്ളതാക്കാം

ഉർദുഗാന്റെ എതിരാളി കമാൽ കിലിഷ്ദാർ ഒഗലു തന്നെ

രണ്ടാമത്തെ കാരണം വൈകുന്നേരത്തെ ചായയും പലഹാരവും വിളമ്പിക്കഴിഞ്ഞാല്‍ ഭാര്യ സന്ധ്യവരെ സ്വതന്ത്രയാണ്. അപ്പോള്‍ കൂട്ടിനൊരു ഇണ എന്ന മോഹം അവള്‍ക്കുണ്ടാവും.

ഇതു കണക്കിലെടുത്ത് മാസത്തില്‍ രണ്ടു വൈകുന്നേരങ്ങള്‍ ഭാര്യക്കു വേണ്ടി മാറ്റി വെക്കുക. സന്ധ്യയാകുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ വീട്ടിലെത്തണം. പിന്നെ നമസ്‌കരിക്കാനല്ലാതെ പുറത്തു പോകരുത്. ഇങ്ങനെ വീട്ടിലുണ്ടാകുന്ന ദിവസം ഭാര്യയെ അറിയിക്കണം. എങ്കിലേ അവള്‍ക്ക് ആ സായാഹ്നം ഭംഗിയുള്ളതാക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ഈ വരവ് ഭാര്യക്കു മാത്രമല്ല സന്തോഷമുണ്ടാക്കുക. മാതാപിതാക്കളോടൊപ്പമാണ് താമസമെങ്കില്‍ അവര്‍ക്കും ഇത് വിലപ്പെട്ട അനുഭവമാകും. പ്രത്യേകിച്ചും അവര്‍ പ്രായം കൂടിയവരാണെങ്കില്‍. സമയത്തിന്റെ ഒരു ഭാഗം അവര്‍ക്കു വേണ്ടിയും നീക്കിവെക്കണം. അവരുടെ അടുത്തിരുന്ന് ശരീരം സ്പര്‍ശിച്ചു കൊണ്ട് സംസാരിക്കുക. ഉമ്മ കിടക്കുകയാണെങ്കില്‍ തലതടവി കൊണ്ടോ കാല്‍ തിരുമ്മി കൊണ്ടോ കൈ ഉഴിഞ്ഞു കൊണ്ടോ ആകണമത്. അപ്പോള്‍ ഉമ്മയനുഭവിക്കുന്ന നിര്‍വൃതിക്ക് അതിരുണ്ടാവുകയില്ല. ചെറുപ്പത്തില്‍ നിങ്ങളെ തലോടിയതും ലാളിച്ചതും കൊഞ്ചിച്ചതുമെല്ലാം ഉമ്മയുടെ മനസ്സില്‍ ടി.വി സ്‌ക്രീനിലെന്ന പോലെ ഉയര്‍ന്നു വരും. പിതാവിന് ഈ സ്പര്‍ശനം വേണ്ടി വരില്ല. പ്രായം വളരെ കൂടുമ്പോഴേ അവര്‍ക്കത് വേണ്ടി വരികയുള്ളൂ. ഉമ്മാക്കാകട്ടെ ഇത് ഏത് പ്രായത്തിലും ആവശ്യമായിരിക്കും.

ഭാര്യക്കുവേണ്ടി രണ്ടു സായാഹ്നങ്ങള്‍ എന്ന് പറയുമ്പോള്‍ അത് നിങ്ങള്‍ക്കു കൂടിയുള്ളതാണെന്ന് ഭര്‍ത്താക്കന്‍മാര്‍ മനസ്സിലാക്കണം. ഇതുവരെ ആ ക്രമീകരണം. ശീലിച്ചിട്ടില്ലാത്തവര്‍ ഒന്നു പരിശോധിച്ചു നോക്കൂ. ടെന്‍ഷന്‍ മാറാനും പുതിയ ഉന്മേഷം കൈവരാനും ഈ സായാഹ്നങ്ങള്‍ ഉപകരിക്കും. ഇതെന്തു കൊണ്ട് മുമ്പേ തുടങ്ങിയില്ല എന്ന തോന്നലാകും പിന്നെയുണ്ടാവുക.

ഇതൊന്നും ശ്രദ്ധിക്കാതെ നിങ്ങള്‍ എഴുപതു വയസ്സിലെത്തി എന്നു സങ്കല്‍പിക്കുക. അന്ന് സങ്കടം തീര്‍ത്താല്‍ തീരില്ല. ജീവിതത്തില്‍ കുടുംബ ജീവിതം മധുരിപ്പിക്കാനായി സമയത്തിന്റെ ഒരു ചെറിയ ഭാഗം നീക്കിവെച്ചിരുന്നെങ്കില്‍ എന്ന നഷ്ടചിന്ത നമ്മെ പിടികൂടിയെന്നു വരും. അതിനാല്‍ ഞങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നുവോ എന്ന് ഭാര്യയും ഭര്‍ത്താവും ചിന്തിക്കണം. നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ ഏതെല്ലാം തരത്തില്‍ അത് പ്രയോഗത്തില്‍ വരുത്താം എന്ന് ചര്‍ച്ച ചെയ്യുക. ഇതില്‍ വലിയ റോള്‍ വഹിക്കാനുള്ളത് പുരുഷനാണ്. അധികം കാത്തു നില്‍ക്കേണ്ട. ഈ ആഴ്ച്ച തന്നെ ഒരു സായാഹ്നം അവള്‍ക്കു വേണ്ടി മാറ്റി വെക്കുക. അത് തനിക്കു കൂടിയാണെന്ന് മറക്കാതിരിക്കുകയും ചെയ്യുക. ജീവിതത്തെ മധുരിപ്പിക്കാന്‍ ഇതുപോലെ പല വഴികളും സ്വയം കണ്ടെത്താന്‍ കഴിയും.

Facebook Comments
ഇ.കെ.എം പന്നൂര്‍

ഇ.കെ.എം പന്നൂര്‍

എഴുത്തുകാരനും ചിന്തകനുമായ ഇ.കെ.എം പന്നൂര്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത പന്നൂരിലാണ് ജനിച്ചത്. പൂര്‍ണമായ പേര് ഇ കെ മായിന്‍ പന്നൂര്. കൊടുവള്ളി ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കി. മീഞ്ചന്ത കോളേജില്‍ നിന്ന് ഹിന്ദി പ്രവീണ്‍, തിരുവന്തപുരം ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ഹിന്ദി ടീച്ചിംഗ് ഡിപ്ലോമ, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദം, പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം, കൊച്ചിന്‍ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജിംഗില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമ എന്നിവ കരസ്ഥമാക്കി. സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. 2002 മുതല്‍ വിചിന്തനം വാരികയുടെ ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥന പ്രവര്‍ത്തക സമിതിയംഗവും, വിദ്യാഭ്യാസ ബോര്‍ഡംഗവുമാണ്. എഴുത്തുകാരനും ചിന്തകനുമായ അദ്ദേഹം 22-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഖാദിയാനിസം, സ്വര്‍ഗവും സ്വര്‍ഗപാതകളും, ദൈവം ഖുര്‍ആനിലും പുരാണങ്ങളിലും, വിചാരണയുടെ മാനദണ്ഡങ്ങള്‍ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. പൊന്നുമക്കളേ, അജ്മലും കുഞ്ഞുപെങ്ങളും, ഉമ്മാ.. ഞാന്‍ ജയിച്ചു എന്നീ ബാലസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. അരീക്കോടിനടുത്ത പത്തനാപുരത്താണ് ഇപ്പോള്‍ താമസം.

Related Posts

Columns

വായനയുടെ മാസമാണ് വിശുദ്ധ റമദാന്‍

by അര്‍ശദ് കാരക്കാട്
25/03/2023
Columns

എന്തുെകാണ്ടായിരിക്കും ദലിതര്‍ കൂട്ടമായി ഹിന്ദുത്വയിലേക്ക് ചേക്കേറുന്നത് ?

by താരുഷി അശ്വനി
21/03/2023
Family

നമ്മുടെ വീടുകളെങ്ങനെ ഇമ്പമുള്ളതാക്കാം

by ഡോ. യഹ്‌യ ഉസ്മാന്‍
18/03/2023
Columns

ഉർദുഗാന്റെ എതിരാളി കമാൽ കിലിഷ്ദാർ ഒഗലു തന്നെ

by മഹ്മൂദ് അല്ലൂഷ്
16/03/2023
Family

അനന്തരാവകാശ നിയമത്തിലെ “ഔലും റദ്ദും”

by അബ്ദുസ്സലാം അഹ്മദ് നീര്‍ക്കുന്നം
16/03/2023

Don't miss it

Views

ഇന്ത്യയിലെ രാഷ്ട്രീയ നാടകങ്ങള്‍ ഇനിയും തുടരും

13/12/2014
Culture

മസ്ജിദുകളെ മ്യൂസിയങ്ങളാക്കി മാറ്റുന്നത്?

24/06/2020
asam-result.jpg
Views

അസം തെരഞ്ഞെടുപ്പ് ഫലം ചിലത് പഠിപ്പിക്കുന്നുണ്ട്

02/06/2016
mahesh-chandra-guru.jpg
Onlive Talk

അപ്രഖ്യാപിത അടിയന്തരാവസ്ഥയോട് രാജിയാവരുത്

28/06/2016
hdjh.jpg
Counselling

കുട്ടികള്‍ക്ക് വഴികാട്ടിയാവുക, സുഹൃത്തിനെ പോലെ

30/01/2018
Onlive Talk

സൗദിയും ഇറാനും തമ്മില്‍ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു പ്രശ്‌നം ?

11/03/2023
kashmiri-852.jpg
Onlive Talk

ചേതന്‍ ഭഗതിന് കാശ്മീരി യുവാവിന്റെ തുറന്ന കത്ത്

20/04/2016
Views

അടിസ്ഥാന ഗുണമാണ് നാം വീണ്ടെടുക്കേണ്ടത്‌

13/12/2014

Recent Post

സകാത്ത് സമസൃഷ്ടികളോടുള്ള ബാധ്യതയാണ്

28/03/2023

ശത്രുവിന്റെ ശത്രു മിത്രമാണെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണം

27/03/2023

ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ കൂറ്റന്‍ റാലി; തീയാളുന്ന തെരുവുകളുടെ ചിത്രങ്ങളിലൂടെ

27/03/2023

റൂഹ് അഫ്സ’: ഡൽഹിയുടെ സ്വന്തം റമദാൻ വിഭവം

27/03/2023

നരേന്ദ്ര മോദി, ഗുജറാത്ത്, രാഹുല്‍ ഗാന്ധി: പ്രഭാഷണങ്ങളിലെ അശ്ലീലത

25/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!