Saturday, September 30, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Columns

ഭര്‍ത്താവിന്റെ മറവിയും കോപവും

ഇ.കെ.എം പന്നൂര്‍ by ഇ.കെ.എം പന്നൂര്‍
28/01/2014
in Columns, Family
angry-man.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ജോലിത്തിരക്കിന്റെയും ഉത്തരവാദിത്വ ബാഹുല്യത്തിന്റെയും സൃഷ്ടിയാണ് മറവി. മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നാല്‍ ചിലരെ സംബന്ധിച്ചിടത്തോളം അന്നത്തെ ജോലിയെ തന്നെ ബാധിക്കും. പത്രാധിപരോ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനോ പത്രറിപോര്‍ട്ടറോ ആണ് ഭര്‍ത്താവെങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഭാര്യ ഒരു ചോദ്യം ചോദിക്കണം; മൊബൈല്‍ എടുത്തോ?

ആ പതിവ് തെറ്റിക്കരുത്. മൊബൈല്‍ ഫോണ്‍ ഇന്ന് എല്ലാവര്‍ക്കും അനിവാര്യമാണ്. പിന്നെയെന്തിന് സാധാരണ ജോലിക്കാരായ ഭര്‍ത്താക്കന്‍മാരോട് അതിനെ കുറിച്ച് ചോദിക്കുന്ന കാര്യം പറയാത്തത് എന്ന ചോദ്യം വായനക്കാര്‍ക്കുണ്ടായേക്കാം. ഏതുതരം ഭര്‍ത്താവിനോടും ചോദിക്കേണ്ടതു തന്നെയാണത്. പക്ഷേ, അധ്യാപകനോ ഓഫീസ് ക്ലാര്‍ക്കോ കൂലിപ്പണിക്കാരനോ അത് മറക്കാന്‍ സാധ്യത കുറവാണ്. മറന്നാല്‍ വലിയ പ്രശ്‌നമില്ല താനും. അവര്‍ക്ക് അധികം കാളുകള്‍ വരാനിടയില്ല. എന്നാല്‍ ആദ്യം പറഞ്ഞവരുടെ ജോലിയുടെ നല്ലൊരു ഭാഗം ഫോണിലൂടെയായിരിക്കും. ഒരു ദിവസം ഭര്‍ത്താവ് ഫോണെടുക്കാന്‍ മറക്കുകയും ഭാര്യ ചോദിക്കാന്‍ മറക്കുകയും ചെയ്തു എന്ന് സങ്കല്‍പിക്കുക. ഇരുവരും അന്ന് അനുഭവിക്കുന്ന മാനസിക പ്രയാസം വലുതായിരിക്കും. ഭര്‍ത്താവ് പോയി അരമണിക്കൂര്‍ കഴിഞ്ഞ് മറന്നു വെച്ച ഫോണ്‍ റിംഗ് ചെയ്യുന്നത് ഭാര്യ കേള്‍ക്കുന്നു. ആ ദിവസം മുഴുവന്‍ ഭാര്യ അസ്വസ്ഥയായിരിക്കും. എന്നും ചോദിക്കാറുള്ള ഞാന്‍ ഇന്ന് ചോദിക്കാന്‍ മറന്നല്ലോ. അദ്ദേഹം ഇന്ന് എത്രമാത്രം ബുദ്ധിമുട്ടും. വൈകുന്നേരം വരുമ്പോള്‍ എങ്ങനെയാണ് മുഖത്തു നോക്കുക? ഭാര്യ ഈ ചിന്തയുമായി കഴിയുമ്പോള്‍ ഭര്‍ത്താവ് ജോലിസ്ഥലത്തുവെച്ച് മനസ്സില്‍ അവളെ ശകാരിക്കുന്നുണ്ടാവും. അയ്യേ അവളിത് ഓര്‍മിപ്പിച്ചില്ലല്ലോ. എന്റെ ബദ്ധപ്പാടും ഉത്തരവാദിത്വവും അറിയാവുന്നവളല്ലേ അവള്‍? ഇതായിരിക്കും അന്നുമുഴുവന്‍ അയാളുടെ മനസ്സില്‍.

You might also like

പ്രമുഖ ചാനലുകളുടെ 14 അവതാരകർ

ജോലി നേടിയ സ്ത്രീ പുരുഷന്റെ എതിരാളിയല്ല

ഭാര്യ മറവിക്കാരിയാണെങ്കില്‍ ഭര്‍ത്താവിനും ചില ബാധ്യതകളുണ്ട്. മറക്കാതെ മരുന്നു കഴിക്കേണ്ടവളായിരിക്കാം അവള്‍. ഓഫീസില്‍ വെച്ചോ ജോലിസ്ഥലത്തു വെച്ചോ ഒരു വിളി; അല്ലാ നീ മരുന്നു കഴിച്ചോ?  ഈ ചോദ്യം ഭാര്യക്കുണ്ടാക്കുന്ന സന്തോഷത്തിന് അളവുണ്ടായിരിക്കില്ല. ഈ ജോലിത്തിരക്കിനിടയിലും അദ്ദേഹം എന്നെ ഓര്‍ത്തല്ലോ!

ഈയിടെ ഞാന്‍ ഒരു ഭാര്യയെയും ഭര്‍ത്താവിനെയും പരിചയപ്പെട്ടു. ഉച്ചഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടതായിരുന്നു ഞാന്‍. ഭാര്യക്ക് നാല്‍പത് നാല്‍പ്പത്തഞ്ച് വയസ്സു കാണും. ഭര്‍ത്താവിന്റേത് കൃത്യമായി അറിയാം. എണ്‍പത്. ഭക്ഷണം കഴിച്ച ശേഷം വീട്ടുകാരിയോട് കുശലാന്വേഷണം നടത്തിയപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെ, ‘ഈ മനുഷ്യന്റെ ഭാര്യയാകാന്‍ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.’ പ്രായത്തില്‍ വലിയ അന്തരമുണ്ടായിട്ടും അവള്‍ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നു. അയാളുടെ ആദ്യ ഭാര്യ മരിച്ച ശേഷം കല്ല്യാണം കഴിച്ചതിനാലാണ് ഈ അന്തരം. മറക്കാനിടയുള്ളത് പരസ്പരം ഓര്‍മിപ്പിച്ച് തെറ്റുകള്‍ സംഭവിച്ചാല്‍ അത് വിട്ടുവീഴ്ച്ച ചെയ്ത് മറക്കേണ്ടതു മറന്ന് ജീവിതം മുന്നോട്ടു നീക്കുന്നവരാണവര്‍. സ്‌നേഹം, കരുണ, വാത്സല്യം എന്നിവ പോലെ മനുഷ്യനുണ്ടാകുന്ന വികാരമാണ് കോപമെന്നും നാം ഓര്‍ക്കണം. ഭര്‍ത്താവ് കോപിച്ചാല്‍ അദ്ദേഹം മനുഷ്യനാണല്ലോ, കോപം മനുഷ്യസഹജമാണ് എന്ന് ഭാര്യ ചിന്തിക്കണം. ഭര്‍ത്താവോ? എന്റെ ഇണ എന്റെ വര്‍ഗക്കാരിയാണ്. എനിക്കുണ്ടാകുന്ന എല്ലാ വികാരങ്ങളും അവള്‍ക്കുമുണ്ടാകും. ഇതായിരിക്കണം അയാള്‍ ചിന്തിക്കേണ്ടത്. എങ്കില്‍ ദാമ്പത്യം നല്ല നിലയില്‍ മുന്നോട്ടു പോകും.

കോപവും മറവിയും പ്രവാചകന്‍മാര്‍ക്കും ഉണ്ടായിരുന്നു. അവര്‍ കോപത്തെ നിയന്ത്രിക്കും. കോപിച്ചുപോയതില്‍ പശ്ചാത്തപിക്കും. യൂനുസ് നബി(അ)നെ കുറിച്ച് ‘അദ്ദേഹം കുപിതനായി പോയ്ക്കളഞ്ഞ സന്ദര്‍ഭം, നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം വിചാരിച്ചു.’ (21 : 87) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. കോപം നിയന്ത്രിക്കുന്നവരെ ഖുര്‍ആന്‍ പുകഴ്ത്തിയിട്ടുണ്ട്. അതു നിയന്ത്രിച്ചാല്‍ അല്ലാഹുവിങ്കിലും ജനങ്ങള്‍ക്കു മുമ്പിലും മാന്യന്മാരാകാന്‍ നമുക്കു കഴിയും. ദാമ്പന്ത്യ ജീവിതത്തിലാണ് ഇതേറ്റവുമധികം അനിവാര്യമാവുക. കാരണം ദമ്പതിമാരാണല്ലോ എല്ലാ സ്വകാര്യങ്ങളും പങ്കുവെച്ച് അടുത്തിടപഴകി ജീവിക്കുക. അതിനാല്‍ അവര്‍ക്കിടയിലാണ് സ്‌നേഹം എന്ന പോലെ കോപവും അധികമുണ്ടാവുക. ഈ സത്യം ഗ്രഹിച്ചാല്‍ തന്നെ കോപം നീണ്ടു നില്‍ക്കാതെ കഴിക്കാം. പല വിവാഹ മോചനങ്ങളിലും കോപത്തിന് വലിയ പങ്കുണ്ട്.

Facebook Comments
Post Views: 13
ഇ.കെ.എം പന്നൂര്‍

ഇ.കെ.എം പന്നൂര്‍

എഴുത്തുകാരനും ചിന്തകനുമായ ഇ.കെ.എം പന്നൂര്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത പന്നൂരിലാണ് ജനിച്ചത്. പൂര്‍ണമായ പേര് ഇ കെ മായിന്‍ പന്നൂര്. കൊടുവള്ളി ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കി. മീഞ്ചന്ത കോളേജില്‍ നിന്ന് ഹിന്ദി പ്രവീണ്‍, തിരുവന്തപുരം ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ഹിന്ദി ടീച്ചിംഗ് ഡിപ്ലോമ, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദം, പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം, കൊച്ചിന്‍ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജിംഗില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമ എന്നിവ കരസ്ഥമാക്കി. സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. 2002 മുതല്‍ വിചിന്തനം വാരികയുടെ ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥന പ്രവര്‍ത്തക സമിതിയംഗവും, വിദ്യാഭ്യാസ ബോര്‍ഡംഗവുമാണ്. എഴുത്തുകാരനും ചിന്തകനുമായ അദ്ദേഹം 22-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഖാദിയാനിസം, സ്വര്‍ഗവും സ്വര്‍ഗപാതകളും, ദൈവം ഖുര്‍ആനിലും പുരാണങ്ങളിലും, വിചാരണയുടെ മാനദണ്ഡങ്ങള്‍ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. പൊന്നുമക്കളേ, അജ്മലും കുഞ്ഞുപെങ്ങളും, ഉമ്മാ.. ഞാന്‍ ജയിച്ചു എന്നീ ബാലസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. അരീക്കോടിനടുത്ത പത്തനാപുരത്താണ് ഇപ്പോള്‍ താമസം.

Related Posts

Columns

പ്രമുഖ ചാനലുകളുടെ 14 അവതാരകർ

22/09/2023
Family

ജോലി നേടിയ സ്ത്രീ പുരുഷന്റെ എതിരാളിയല്ല

21/09/2023
Columns

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് …

17/09/2023

Recent Post

  • ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തി തുറക്കല്‍; ഖത്തറിന്റെ മധ്യസ്ഥതയില്‍ പരിഹാരമായി
    By webdesk
  • റാഷിദ് ഗനൂഷി ജയിലില്‍ നിരാഹാരം ആരംഭിച്ചു
    By webdesk
  • ഗുജറാത്തില്‍ കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനം: സംസ്ഥാന നിയമ കമ്മീഷന്‍
    By webdesk
  • അറുക്കുന്ന മൃഗത്തിന് മയക്കു മരുന്ന് കൊടുക്കല്‍
    By Islamonlive
  • കര്‍മശാസ്ത്ര മദ്ഹബുകളിലെ പ്രാമാണിക ഗ്രന്ഥങ്ങള്‍
    By Islamonlive

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!