Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Life Counselling

സ്‌നേഹം തേടുന്ന പണ്ഡിതനോടൊപ്പം

ഡോ. ജാസിം മുതവ്വ by ഡോ. ജാസിം മുതവ്വ
15/10/2014
in Counselling
rose.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ദീനീ വിജ്ഞാനങ്ങളില്‍ അറിവുള്ള, ജനങ്ങളെ ദീനിന്റെ അധ്യാപനങ്ങള്‍ പഠിപ്പിക്കുന്ന ഒരാളുമായി കുറച്ച് സമയം ചെലവഴിക്കാന്‍ എനിക്കൊരിക്കല്‍ അവസരം ലഭിച്ചു. ഇക്കാലത്ത് വളരെ വ്യാപകമായിരിക്കുന്ന വൈകാരിക പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു ഞങ്ങള്‍ സംസാരിച്ചത്. സ്‌നേഹം തേടിയുള്ള അന്വേഷണം വാര്‍ധക്യത്തിലെത്തിയവരുടെയും കുട്ടികളുടെയും ജീവിതത്തിന്റെ അടയാളമായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയകള്‍ക്കുണ്ടായ പ്രചാരത്തോടെയാണ് ഈ പ്രതിഭാസം വളരെയധികം അധികരിച്ചത്. കുട്ടികളും പ്രായമായവരും വീടിന് പുറത്ത് സോഷ്യല്‍ മീഡിയകളില്‍ സൗഹൃദം തേടുന്നവരായി മാറി. സ്‌നേഹത്തിന്റെ നാമ്പുകള്‍ കണ്ടെത്തിയാല്‍ അത് സത്യമാണോ മിഥ്യയാണോ എന്നതൊന്നും അവരെ സംബന്ധിച്ച് പ്രശ്‌നമേയല്ല. സ്‌നേഹത്തോടൊപ്പം ജീവിക്കുകയും സ്‌നേഹവചനങ്ങള്‍ കേള്‍ക്കലുമാണ് പ്രധാനം.

ഇങ്ങനെ പല കാര്യങ്ങളും സംസാരിച്ചിരിക്കുന്നതിനിടയില്‍ ആ പ്രായം ചെന്ന വ്യക്തി എന്നോട് പറഞ്ഞു : എന്റെ മനസ്സിലുള്ള ഒരു കാര്യം ഞാന്‍ പറയാനാഗ്രഹിക്കുകയാണ്. ഞാന്‍ ഒന്നും പറയാതെ മിണ്ടാതിരുന്നപ്പോള്‍ പറയണോ വേണ്ടയോ എന്ന സംശയമായി അദ്ദേഹത്തില്‍. ഞാന്‍ പറഞ്ഞു : നിങ്ങള്‍ ശാന്തനായി നിങ്ങളുടെ ഉള്ളിലുള്ളത് പറഞ്ഞോളൂ, അത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. അദ്ദേഹം പറഞ്ഞു : പക്ഷെ, വിഷയം വളരെ വേദനാജനകവും വൈകാരികവുമാണ്. വൈകാരികമാണോ നിങ്ങളുടെ പ്രശ്‌നം എന്ന് ഞാന്‍ ചോദിച്ചു. അതെയെന്ന് മറുപടി നല്‍കിയപ്പോള്‍ ഞാന്‍ പറഞ്ഞു : എന്നാല്‍ നിങ്ങള്‍ സംസാരിക്കൂ, അതിലൂടെ ആശ്വാസം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും. സ്‌നേഹം ഒരിക്കലും ഒരു ന്യൂനതയല്ല. പ്രകൃതിപരമായ മനുഷ്യന്റെ ഉള്ളില്‍ തന്നെയുള്ള ഒരാവശ്യമാണത്. മനുഷ്യനെ പ്രവര്‍ത്തനത്തിനും വിജയത്തിനും പ്രേരിപ്പിക്കുന്ന ഒന്നാണത്. സ്‌നേഹമില്ലായിരുന്നുവെങ്കില്‍ ലോകം തന്നെ കറുത്തിരുണ്ട് ആളുകള്‍ മരിച്ചു പോകുമായിരുന്നു. ഇത് കേണ്ട് ഒരു പുഞ്ചിരിയോടെ അദ്ദേഹമെന്നെ നോക്കി. എന്നിട്ട് പറഞ്ഞു : താങ്കള്‍ പറഞ്ഞത് സത്യമാണ്.

You might also like

ഭർത്താവ് പിണങ്ങിയാൽ

സ്ത്രീ കുരുക്കഴിയാത്ത ചോദ്യമാകുമ്പോൾ

കുഞ്ഞുങ്ങൾ അമാനത്താണ്

എന്റെ കുട്ടി പറഞ്ഞതനുസരിക്കുന്നില്ലല്ലോ

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു : നിങ്ങള്‍ സമൂഹത്തില്‍ അറിയപ്പെടുന്ന ഉയര്‍ന്ന സ്ഥാനമുള്ള വ്യക്തിയായി നിങ്ങളെ കാണുന്നതിന് പകരം താങ്കളൊരു മനുഷ്യനാണെന്ന അര്‍ത്ഥത്തില്‍ സ്വന്തത്തിലേക്ക് നോക്കുക. അദ്ദേഹം പറഞ്ഞു : വിവാഹിതനും പിതാവുമായ ഞാന്‍ ദീനിലെ നിര്‍ബന്ധവും ഐശ്ചികവുമായ കര്‍മങ്ങളൊക്കെ നിര്‍വഹിക്കുന്നതില്‍ ജാഗ്രത കാണിക്കുന്ന ഒരാളാണ്. ജനങ്ങളെ ഞാന്‍ ദീന്‍ പഠിപ്പിക്കുന്നുമുണ്ട്… ഇത്രയും പറഞ്ഞ് അദ്ദേഹം നിശ്ശബ്ദനായി. ഞാന്‍ അദ്ദേഹത്തിന്റെ നിശ്ശബ്ദതയില്‍ പങ്കാളിയായി. പിന്നെ അല്‍പം ആശങ്കയോടെ അദ്ദേഹം തുടര്‍ന്നു : എനിക്ക് സ്‌നേഹം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. പുഞ്ചിരിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു : അതിനെന്തിനാണിത്ര ആശങ്കപ്പെടുന്നത്? നിങ്ങളുടേത് ന്യായമായ ഒരാവശ്യമാണ്, അതൊരു തെറ്റല്ല. പ്രകൃതിപരമായ ആവശ്യം മാത്രമാണത്. എന്നെ നോക്കി ഒന്നു നിശ്വസിച്ചു കൊണ്ട് തലയുയര്‍ത്തി അദ്ദേഹം തുടര്‍ന്നു : അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും സ്‌നേഹം മറ്റെല്ലാം സ്‌നേഹത്തിനും മുന്നില്‍ അപ്രസക്തമാണെന്നിരിക്കെ എന്റെ ഈ ആവശ്യം എങ്ങനെ ചോദിക്കുമെന്നത് എന്നെ ലജ്ജിപ്പിക്കുന്നു.

ഞാന്‍ പറഞ്ഞു : നിങ്ങള്‍ പറഞ്ഞത് ശരിയാണ്. സ്‌നേഹത്തിന്റെ അടിസ്ഥാനം അല്ലാഹുവോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹമാണ്. എന്നാല്‍ അതൊരിക്കലും  മറ്റുള്ളവരില്‍ നിന്നും ലഭിക്കേണ്ട സ്‌നേഹമെന്ന ആവശ്യത്തെ ഇല്ലാതാക്കുന്നില്ല. നിങ്ങളുടെ സ്‌നേഹം അല്ലാഹുവിന്റെയും പ്രവാചകന്റെയും സ്‌നേഹത്തില്‍ നിന്നും ഉറവയെടുക്കുന്നതായിരിക്കെ പിന്നെ സ്‌നേഹം ആസ്വദിക്കുന്നതിന് എന്താണ് തടസ്സം. നാടിന്റെയും നാട്ടുകാരുടെയും മാതാപിതാക്കളുടെയും ഭാര്യാ സന്താനങ്ങളുടെയും സ്‌നേഹം മനുഷ്യന് ആവശ്യമാണ്. കളികളോടും വിനോദങ്ങളോടും ഭക്ഷണ വിഭവങ്ങളോടുമെല്ലാമുള്ള സ്‌നേഹം അവന്റെ ആവശ്യങ്ങളില്‍ പെട്ടതാണ്. ഇതൊന്നും മനുഷ്യന് ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളാണ്. അല്ലാഹുവിന്റെയും പ്രവാചകന്റെയും സ്‌നേഹത്തിന് ഇവയൊന്നും വൈരുദ്ധ്യമാകുന്നുമില്ല.

താങ്കള്‍ സ്‌നേഹത്തെ തെറ്റായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്. മനുഷ്യസ്‌നേഹത്തെയും വിശ്വാസത്തിന്റെ പേരിലുള്ള സ്‌നേഹത്തെയും കൂട്ടികലര്‍ത്തിയിരിക്കുകയാണ് താങ്കള്‍. പ്രവാചക ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അല്ലാഹുവെയും അവന്റെ ദീനിനെയും അങ്ങേയറ്റം സ്‌നേഹിച്ചിരുന്നതോടൊപ്പം തന്നെ ഐഹിക വിഭവങ്ങളില്‍ സ്ത്രീയും സുഗന്ധവും തനിക്ക് ഏറെ പ്രിയപ്പെട്ടവയാണെന്ന് നബി(സ) പറഞ്ഞതായി നമുക്ക് കാണാം. തന്റെ പ്രിയ പത്‌നി ഖദീജ(റ)വിന്റെ വേര്‍പാടില്‍ അദ്ദേഹം വളരെയധികം ദുഖിച്ചിരുന്നു. കാരണം വലിയ വലിയ പ്രയാസങ്ങള്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന തുണയെയാണ് നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ രണ്ട് തരത്തിലുള്ള സ്‌നേഹവും ഉണ്ടാകുന്നതില്‍ എന്ത് പ്രശ്‌നമാണുള്ളത്? പിന്നെ എന്തിന് താങ്കളുടെ വികാരം പ്രകടിപ്പിക്കുന്നതിന് അസ്വസ്ഥപ്പെടണം? പ്രകൃതിക്ക് വിരുദ്ധമായ ഒരു തെറ്റല്ല താങ്കള്‍ ആവശ്യപ്പെടുന്നത്. അല്ലാഹു താങ്കളില്‍ സൃഷ്ടിച്ച പ്രകൃതിപരമായ ആവശ്യത്തെയാണ് താങ്കള്‍ തേടുന്നത്.

അദ്ദേഹം എന്നിലേക്ക് തിരിഞ്ഞ് പറഞ്ഞു : സ്‌നേഹത്തെ കുറിച്ച് ഞാന്‍ വളരെയേറെ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വാസ സ്‌നേഹം മാനുഷിക സ്‌നേഹം എന്ന തരത്തിലുള്ള വേര്‍തിരിവിനെ കുറിച്ച് ഇതുവരെ ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാന്‍ തമാശയായി ചോദിച്ചു : ജീവിതത്തില്‍ ദീനീ നിഷ്ഠ പുലര്‍ത്തുന്നവര്‍ക്ക് സ്‌നേഹം ആവശ്യമില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ദീനിനോട് പ്രതിപത്തിയില്ലാത്തവര്‍ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ഒന്നാണോ സ്‌നേഹം? അല്ലെങ്കില്‍ അനിസ്‌ലാമികമായ ഒന്നാണോ സ്‌നേഹം? അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു : നിങ്ങള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. ഞാനതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടേയില്ല. ഞാന്‍ പറഞ്ഞു: അതുകൊണ്ട് നിങ്ങള്‍ സ്‌നേഹിക്കുന്നവരോട് നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കണം. നിങ്ങള്‍ക്ക് സ്‌നേഹം ലഭിക്കുന്നില്ലെങ്കില്‍ നിങ്ങളെ സ്‌നേഹിക്കുന്നവരെ അന്വേഷിക്കണം, അവര്‍ നിങ്ങള്‍ക്ക് സ്‌നേഹം തരും. നിങ്ങളുടെ സ്‌നേഹം നിര്‍ജ്ജീവമാണെങ്കില്‍ അതിനെ ജീവിപ്പിക്കാന്‍ ശ്രമിക്കുക. സ്‌നേഹമില്ലാത്ത ജീവിതം വെള്ളമില്ലാത്ത അരുവി പോലെയാണ്. സ്‌നേഹത്തെ കുറിച്ചുള്ള സംസാരവും സ്‌നേഹം തേടലും അല്ലാഹുവും അവന്റെ ദൂതനും കല്‍പിച്ച പ്രകാരമാണെങ്കില്‍ അതൊരിക്കലും തെറ്റാകുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ശൈഖ് അലി തന്‍ത്വാവിയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഞാന്‍ ഓര്‍ക്കുന്നത്. അദ്ദേഹം ഒരിക്കല്‍ സ്‌നേഹത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ പണ്ഡിതനും ഖാദിയുമായ താങ്കള്‍ എങ്ങനെയാണ് സ്‌നേഹത്തെ കുറിച്ച് സംസാരിക്കുകയെന്ന് അദ്ദേഹത്തിന് നേരെ ആരോ വിമര്‍ശനമുന്നയിച്ചു. ‘മിന്‍ ഗസലില്‍ ഫുഖഹാഹ്’ എന്ന പുസ്തകമെഴുതിയാണ് അദ്ദേഹം അതിന് മറുപടി നല്‍കിയത്. അനുവദനീയമായ സ്‌നേഹം തേടുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണിത് വ്യക്തമാക്കുന്നത്.

വിവ : നസീഫ്‌

Facebook Comments
ഡോ. ജാസിം മുതവ്വ

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Related Posts

Counselling

ഭർത്താവ് പിണങ്ങിയാൽ

by ഡോ. മസ്ഊദ് സ്വബ്‌രി
10/06/2022
Counselling

സ്ത്രീ കുരുക്കഴിയാത്ത ചോദ്യമാകുമ്പോൾ

by ഡോ. ജാസിം മുതവ്വ
14/05/2022
Counselling

കുഞ്ഞുങ്ങൾ അമാനത്താണ്

by ഡോ. ജാസിം മുതവ്വ
05/05/2022
Counselling

എന്റെ കുട്ടി പറഞ്ഞതനുസരിക്കുന്നില്ലല്ലോ

by ഡോ. ജാസിം മുതവ്വ
28/04/2022
Counselling

പ്രവാസികളുടെ മാനസിക സംഘര്‍ഷവും പ്രതിവിധികളും

by ഇബ്‌റാഹിം ശംനാട്
07/03/2022

Don't miss it

Onlive Talk

ബ്‌ളോഗെഴുത്തിലെ സാധ്യതകള്‍ സോഷ്യല്‍ മീഡിയകളിലേയും

05/10/2018
Views

നമ്മെ ഭരിക്കാന്‍ 186 ക്രിമിനലുകളും 442 കോടിപതികളും

19/05/2014
Art & Literature

സൂര്യോദയവും കാത്ത്..

13/01/2020
Middle East

ഗസ്സക്കാര്‍ ആഹ്ലാദിക്കട്ടെ, അവര്‍ക്കതിന് അര്‍ഹതയുണ്ട്

27/08/2014
Series

വിധിവിശ്വാസം ഭൗതികവാദത്തിലും ഇസ്‌ലാമിലും

31/08/2021
family.jpg
Family

ഭാര്യമാരെ ആദരിച്ച പ്രവാചക മാതൃക

06/12/2012
Views

ഈര്‍ക്കിലി കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ അവസാനത്തെ തലമുറ..

23/07/2013
Onlive Talk

നുസ്ഹ ഇബ്രാഹീം – സഫലമായൊരു ഹ്രസ്വജീവിതം

19/03/2019

Recent Post

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

ലിബിയ: പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍

02/07/2022

ഉദയ്പൂര്‍ കൊലക്ക് പിന്നിലും ബി.ജെ.പി; പ്രതികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!