Saturday, April 17, 2021
islamonlive.in
ramadan.islamonlive.in/
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Jumu'a Khutba Speeches

വൈവിധ്യങ്ങളുടെ മഴവിൽ കൂടാരം

ബശീര്‍ മുഹ്‌യിദ്ദീന്‍ by ബശീര്‍ മുഹ്‌യിദ്ദീന്‍
04/09/2020
in Speeches
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

താങ്കൾക്ക് ഏത് നിറമാണ് ഇഷ്ടം? ഏത് രുചിയാണ്? ഏത് സ്വരമാണ്? നിറങ്ങളിൽ ഏതോ ഒന്ന് താങ്കളുടെ മനസ്സിൽ ഉണ്ട്, ഒരു ഇഷ്ടനിറം. വെളുപ്പോ, കറുപ്പോ, ചുവപ്പോ, നീലയോ. എങ്കിൽ മറ്റു നിറങ്ങളെ താങ്കൾ എന്ത് ചെയ്യും? മായ്ച്ചു കളയാനാവുമോ? എല്ലാത്തിനും ഒരേ നിറമാണെങ്കിൽ ഈ ലോകം എത്ര വിരസമായിരിക്കും! മഞ്ഞക്കണ്ണട വെച്ച പോലെ എല്ലാം മഞ്ഞിച്ചിരിക്കും. ഏഴു നിറങ്ങൾ, ഏഴു സ്വരങ്ങൾ, ഏഴു സമുദ്രങ്ങൾ,ഏഴ് ആകാശങ്ങൾ- എല്ലാം വൈവിധ്യപൂര്ണമാണ്.

ഇവിടെയാണ് ഖുർആനിന്റെ പ്രപഞ്ച നിരീക്ഷണം പ്രസക്തമാവുന്നത്. നിറങ്ങളുടെ വൈവിധ്യങ്ങളെ പറ്റി പലയിടത്തും ഖുർആൻ വാചാലമാവുന്നത് കാണാം. മനുഷ്യരിലേയും കന്നുകാലികളിലെയും ഇതരജീവികളിലെയും കായ്കനികളിലെയും വർണ വൈവിധ്യങ്ങൾ ഖുർആൻ എത്ര സുന്ദരമായാണ് ആവിഷ്കരിക്കുന്നത്!. വീടുകൾ അലങ്കരിക്കാനായി നാം ഉപയോഗിക്കുന്ന ഗ്രാനൈറ്റിനിന്റെയും മാർബിളിന്റെയും പല നിറങ്ങളെ ഖുർആൻ തൊട്ടു കാട്ടുന്നുണ്ട്. തൂവെള്ളയും ചുവപ്പും കാക്കക്കറുപ്പും കലർന്ന വർണ വിസ്മയങ്ങൾ.തേനീച്ച തേൻ ശേഖരിക്കുന്ന പൂക്കളുടെ നിറങ്ങൾക്കനുസരിച്ചു തേനിനുമുണ്ട് പല നിറങ്ങൾ. പടരുന്നതും അല്ലാത്തതുമായ കായ്കനികൾ, ഈത്തപ്പഴങ്ങൾ, കാർഷിക വിളകൾ, ഓരോന്നിന്റെയും പേര് കേൾക്കുമ്പോഴേക്കും നമ്മുടെ നാവിൻ തുമ്പിലെ രസമുകുളങ്ങൾ ഉണരുന്നു.

You might also like

പരീക്ഷണങ്ങളിലെ ആത്മീയതയും ഇസ്‌ലാമും

ദേശീയ വിദ്യാഭ്യാസനയം എന്ത്?

അറഫയുടെ മഹത്വം

റമദാന് ശേഷം പതിവാക്കേണ്ട പത്ത് കാര്യങ്ങള്‍

രുചി വൈവിധ്യങ്ങളോടൊപ്പം മനുഷ്യരിലെ ഭാഷാവൈവിധ്യങ്ങളും ഖുർആനിലെ പഠന വിഷയമാണ്. ‘ആറു നാട്ടിൽ നൂറു ഭാഷ’ എന്നൊരു ചൊല്ലുണ്ടല്ലോ. കേരളത്തിൽ തന്നെ മലയാള ഭാഷക്ക് എത്രയെത്ര ശൈലി ഭേദങ്ങളാണുള്ളത്. ഒമ്പത് ഇടങ്ങളിൽ ആവർത്തിക്കുന്ന ഈ ഖുർആനിക വിശകലനങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന സന്ദേശമെന്താണ്? ബഹുസ്വരത ഈ പ്രപഞ്ചത്തിന്റെ പ്രകൃതിയാണ്, വൈവിധ്യങ്ങൾ ഒരു പ്രകൃതി സത്യവും.

Also read: ഹൃദയ നൈര്‍മല്യമുള്ളവരാകാന്‍ പത്ത് വഴികള്‍

വിശ്വാസ സാംസ്കാരിക വൈവിധ്യങ്ങളെ കുറിച്ചും ഖുർആൻ ഇങ്ങനെ പരാമർശിക്കുന്നുണ്ട്. “നിന്റെ നാഥൻ ഇച്ഛിച്ചിരുന്നുവെങ്കിൽ അവൻ മുഴുവൻ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാൽ അവർ വൈവിധ്യങ്ങൾ ഉള്ളവരായി തന്നെ തുടരും. നിന്റെ നാഥൻ അനുഗ്രഹിച്ചവരൊഴികെ.”(ഹൂദ് 118 ) അല്ലലാഹു മുഴുവൻ മനുഷ്യർക്കും നൽകിയ സ്വാതന്ത്ര്യത്തെയും വിവേചന ബോധത്തെയും പ്രയോജനപ്പെടുത്തി ദൈവിക ദീനിന്റെ ശുദ്ധ പ്രകൃതം സ്വീകരിച്ചവരാണ് നാഥൻ അനുഗ്രഹിച്ചവർ. അല്ലാത്തവരോ? ഇഹ- പര ലോകങ്ങളിൽ നഷ്ടം സഹിക്കേണ്ടിവരും എന്ന് ഖുർആൻ ഉണർത്തുന്നു.

ബഹുമത സമൂഹത്തിലെ മുസ്ലിം എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്? സാഹചര്യങ്ങളിൽ പെട്ട് പോവുമ്പോൾ എന്ത് ചെയ്യണമെന്ന അടവ് നയമല്ല ഈ വിഷയത്തിൽ ഇസ്ലാമിനുള്ളത്. മറിച്ചു കൃത്യവും പ്രമാണബദ്ധവുമായ നിലപാട് തന്നെയാണ്. ഇസ്ലാം ചടുലവും സങ്കീർണവുമായ ബഹുസ്വര സമൂഹത്തെ നയിച്ചു വിജയം വരിച്ച ഒരു ആദർശ പ്രസ്ഥാനമാണല്ലോ. മദീനയിലെത്തിയ നബി (സ) അവിടുത്തെ ഇതര മത-മതേതര വിഭാഗങ്ങളെയെല്ലാം ചേർത്ത് പിടിച്ചു. ഇസ്ലാമിക രാഷ്ട്രത്തോട് അവരെ കോർത്തിണക്കിക്കൊണ്ട് ഒരു കരാറുണ്ടാക്കി. ആ കരാറിലെ ആദ്യവാചകം എന്താണെന്നറിയാമോ? -“നാം ഒരൊറ്റ ജനതയാണ്” എന്നതായിരുന്നു.

ബഹുസ്വരതയെ ഉൾക്കൊള്ളുക എന്നാൽ എന്താണ്? സ്വന്തം ആദർശവും അസ്തിത്വവും തനിമയും നിലനിർത്തിക്കൊണ്ട് തന്നെ അവരെയും അംഗീകരിക്കാനുള്ള വിശാല മനസ്സാണത്. മതസൗഹാർദ്ദം പറഞ്ഞു ഇതര മതസ്ഥരുടെ വേഷം കെട്ടി സെൽഫിയെടുക്കാൻ അല്ല. അവരുടെ സംസ്കാരം, കടമെടുത്തു സ്വന്തം, സാംസ്കാരിക തനിമയെ വലിച്ചെറിയലുമല്ല. പകരം വൈവിധ്യങ്ങൾ നിലനിൽക്കെ തന്നെ പരസ്പരം മാനുഷിക ബന്ധങ്ങൾ കാത്തു സൂക്ഷിക്കാനുള്ള കവാടങ്ങൾ മുട്ടിത്തുറക്കലാണത്. അതിര്വരമ്പുകൾക്കപ്പുറത്തു മനുഷ്യന്റെ സുഖദുഃഖങ്ങളിൽ, സന്തോഷ സങ്കടവേളകളിൽ ചേർന്ന് നിൽക്കലാണത്. വിശേഷ വേളകൾക്ക് ആരാധനയുടെയും ആഘോഷത്തിന്റെയും മാനങ്ങളുണ്ടല്ലോ. ആരാധനകൾ വിശ്വാസികൾ നിർവഹിക്കട്ടെ. സന്തോഷ വേളകൾ എല്ലാവരുടേതുമാവട്ടെ.

Also read: ദുരിതാശ്വാസം ഇടക്കാലാശ്വാസമാവരുത്

ഇതര മതസ്തരോടുള്ള സമീപനങ്ങളിൽ ഇസ്ലാമിക ശരീഅത്തിന്റെ കാഴ്ചപ്പാടുകൾ കൃത്യമായി പഠിച്ചാൽ മാത്രമേ ഈ വിഷയത്തിലെ അവ്യക്തതകളും സംശയങ്ങളും ദൂരീകരിക്കപ്പെടുകയുള്ളൂ. അവരോടുള്ള അഭിസംബോധന ശൈലി, അഭിവാദ്യം, ആരാധനാലയങ്ങളിൽ പ്രവേശിക്കൽ, ആഘോഷ വേളകളിൽ ഇടപെടലുകൾ എന്നതെല്ലാം നാം നിരൂപണ മനസ്സോടു കൂടി പഠന വിധേയമാക്കേണ്ടതുണ്ട്. ലോകം ഏറ്റുമുട്ടൽ ശൈലിയിൽ നിന്ന് സംവാദ ശൈലിയിലേക്ക് മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുകയാണ്. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകൾ അടഞ്ഞു പോയ മനസ്സുകളുടെ വാതിലുകൾ തള്ളി തുറന്നു കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും എല്ലാവരും ഇട കലർന്ന ഒരു പൂവാടിയിലെ വർണ വൈവിധ്യമുള്ള പൂക്കൾ പോലെ പരസ്പരം സുഗന്ധവും ഫലങ്ങളും പങ്കുവെക്കുന്ന ഒരു ലോകക്രമം നമുക്കും സ്വപ്നം കണ്ടുകൂടെ? ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സഹിഷ്ണുതയും നില നിൽക്കുന്ന ഒരു ലോകം. തുറന്നുവെക്കൂ കിളിവാതിലുകൾ, ശുദ്ധ പ്രകൃതിയുടെ കാറ്റും വെളിച്ചവും മനസ്സകങ്ങളിൽ കയറിയിറങ്ങട്ടെ.

Facebook Comments
ബശീര്‍ മുഹ്‌യിദ്ദീന്‍

ബശീര്‍ മുഹ്‌യിദ്ദീന്‍

1970 ഫെബ്രുവരി 28-ന് കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ ചീയൂരില്‍ ജനിച്ച ബശീര്‍ മുഹിയിദ്ധീന്‍ പ്രമുഖ പണ്ഡിതന്‍ കെ. മൊയ്തു മൗലവിയുടെ മകനാണ്. വാദിഹുദ സ്‌കൂള്‍ പഴയങ്ങാടി, കുറ്റിയാടി ഇസ്‌ലാമിയ കോളേജ്, കോഴിക്കോട് ദഅ്‌വ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. പിതാവ് മൊയ്തു മൗലവി തന്നെയായിരുന്നു പ്രധാന ഗുരുനാഥന്‍. 1995 മുതല്‍ 2007 വരെ എറണാകുളത്തെ മദീന മസ്ജിദില്‍ ഇമാമായി സേവനം ചെയ്തു. 2008 മുതല്‍ എറണാകുളം ജില്ലയിലെ കലൂര്‍ ദഅ്‌വാ മസ്ജിദില്‍ ഇമാമായി സേവനം ചെയ്യുന്നു. ഖുര്‍ആനിക വിഷയങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള ബശീര്‍ സാഹിബ് എറണാകുളത്തെ ശ്രദ്ധേയമായ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ അധ്യാപകന്‍ കൂടിയാണ്. ഇസ്‌ലാമിക വിഷയങ്ങളെ ആസ്പദമാക്കി മീഡിയവണ്‍ ചാനലിലെ വഴിവിളക്ക് എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയായ അദ്ദേഹം നല്ല ഒരു പ്രഭാഷകനുമാണ്.

Related Posts

Speeches

പരീക്ഷണങ്ങളിലെ ആത്മീയതയും ഇസ്‌ലാമും

by മുഷ്താഖ് ഫസൽ
09/11/2020
Onlive Talk

ദേശീയ വിദ്യാഭ്യാസനയം എന്ത്?

by ഡോ. മുഹമ്മദ് ബദീഉസ്സമാന്‍
17/08/2020
Speeches

അറഫയുടെ മഹത്വം

by ഡോ. മുഹമ്മദ്‌ ഹസ്സാൻ
30/07/2020
Speeches

റമദാന് ശേഷം പതിവാക്കേണ്ട പത്ത് കാര്യങ്ങള്‍

by ഇബ്‌റാഹിം ശംനാട്
23/05/2020
Speeches

നിങ്ങൾക്ക് തെറ്റി; ഈ ഉമ്മത്ത് മരിക്കുകയില്ല

by ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി
10/01/2020

Don't miss it

Faith

ഇ എ ജബ്ബാറിന്റെ പെരുംനുണകള്‍-1

13/10/2019
Gujrath.jpg
Politics

2002 ഗുജറാത്ത് കലാപം ; ഭയമൊഴിയാത്ത 16 വര്‍ഷങ്ങള്‍

01/03/2018
indian-mus.jpg
Onlive Talk

ഒരു ഇന്ത്യന്‍ മുസ്‌ലിമിന്റെ ഭയാശങ്കകള്‍

21/04/2016
shakehand.jpg
Tharbiyya

അഭിപ്രായ വ്യത്യാസങ്ങള്‍ ഹനിക്കാത്ത പരസ്പര ആദരവ്‌

18/05/2013
Your Voice

ഭരണകൂട വേട്ടക്കിരയാകുന്ന പണ്ഡിതര്‍

14/12/2018
ibn-fadlan-stat.jpg
Travel

ഇബ്‌നു ഫദ്‌ലാന്‍ എന്ന യാത്രികന്‍

07/12/2016
Palestine

എന്തുകൊണ്ട് ഫലസ്തീൻ സംഘടനകൾ ഹമാസിനെ പിന്തുണക്കുന്നു?

15/10/2019
Views

ഇസ്‌ലാമിനെ കുറിച്ച് മിഷേല്‍ ഫൂക്കോ

14/05/2014

Recent Post

റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ നേരമായി: ഓസില്‍

17/04/2021

ലിബിയ: വെടിനിര്‍ത്തല്‍ നിരീക്ഷണ സംവിധാനത്തിന് യു.എന്‍ അംഗീകാരം

17/04/2021

ഫിക്ഷനുകളിലൂടെ ഞാൻ എന്നെ സുഖപ്പെടുത്തിയ വിധം

17/04/2021

ഹിജാബ് കേവലമൊരു തുണിക്കഷ്ണമല്ല

17/04/2021

ഖുർആൻ മഴ – 5

17/04/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!