Monday, June 27, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Interview

“ദേശീയ പൗരത്വ രജിസ്റ്റർ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള രാഷ്ട്രീയ തന്ത്രം”: സി.പി.എം മുൻ എം.പി മുഹമ്മദ് സലീം

ടീസ്റ്റാ സെറ്റല്‍വാദ് by ടീസ്റ്റാ സെറ്റല്‍വാദ്
23/11/2019
in Interview
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മുതിർന്ന സി.പി.എം നേതാവും മുൻ എം.പിയുമായ മുഹമ്മദ് സലീമുമായി പ്രമുഖ സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ. പശ്ചിമ ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതുമായി ബന്ധപെട്ട ആശങ്കകളും ആർ എസ് എസിന്റെ വളർച്ച ശക്തിപ്രാപിക്കുന്ന ഘട്ടത്തിൽ ബംഗാളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കശ്മീർ, ബാബരി വിഷയങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്യുന്നു. സബ് റംഗ് ഇന്ത്യ (Sab Rang India) എന്ന വെബ്സൈറ്റാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്.

ഒരു മുസ്ലിമെന്ന നിലയിലും ഒരു മുതിർന്ന കമ്യൂണിസ്റ്റുകാരനെന്ന നിലയിലും ബാബരി വിധിക്ക് ശേഷമുള്ള രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

You might also like

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്: നയന്‍താര സൈഗാള്‍

‘ലോകം ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണ്’

യുക്രേനിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്പിന്റെ പ്രതികരണം ?

ഈ വിധിയെ നിരൂപണാത്മകമായി ചർച്ച ചെയ്യുമ്പോൾ, പ്രാരംഭ ഘട്ടത്തിൽ തന്നെ ഇതൊരു വിധി മാത്രമാണ്, നീതി പുലർന്നിട്ടില്ല എന്നതായിരുന്നു ഞങ്ങളുടെ നിരീക്ഷണം. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്നതാണ് ഭരണഘടനാനുസൃതമായ വസ്തുത. ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഈ വസ്തുതയെ മാനിച്ചു കൊണ്ടാണ് പ്രവർത്തിക്കേണ്ടതും. അതുകൊണ്ട്, ഇതൊരു മതവിഷയം മാത്രമല്ല, ആരാദ്യം വന്നു, ആര് ശേഷം വന്നു, ജനങ്ങളുടെ പൊതുവികാരം എന്താണ് എന്നീ ചർച്ചകൾക്കും അപ്പുറം നീതിയുടെ പക്ഷം മനസ്സിലാക്കി വിധി പറയേണ്ട കേസ് ആയിരുന്നു. വിധിയിൽ തന്നെ ബാബരി മസ്ജിദ് തകർത്തത് ക്രിമിനൽ പ്രവർത്തനമാണെന്നും വിഗ്രഹം കടത്തിയത് അനധികൃതമാണെന്നും സ്ഥാപിക്കപ്പെട്ടുവെന്നിരിക്കെ എന്തുകൊണ്ട് ക്ഷേത്രനിർമാണത്തിന് അനുകൂലമായി അന്തിമ വിധി പ്രസ്താവിക്കപ്പെട്ടു എന്നത് ചിന്തനീയമാണ്.

 വിധി വന്നതിന് ശേഷം രാജ്യത്തെ മുസ്ലിംകൾ മാനസിക പ്രക്ഷുബ്ദത അനുഭവിക്കുന്നു. സ്വന്തം അഭിപ്രായങ്ങൾ രേഖപെടുത്താനോ അതിന് വേണ്ടി നിലകൊള്ളുവാനോ പറ്റാത്ത സാഹചര്യമാണ് എന്ന തോന്നൽ അവരിൽ ഉളവാകുന്നു. ഇത് ഒരു ജനാധിപത്യ രാജ്യത്തിന്റെയും ആരോഗ്യകരമായ മുന്നോട്ടു പോക്കിന് ഗുണം ചെയ്യില്ലല്ലോ?

രാജ്യത്തെ 99 ശതമാനം ജനങ്ങളും നിസ്സഹായരാണ്. ഒരു ചെറിയ ശതമാനമാണ് എല്ലാ അധികാരങ്ങൾ കൈയ്യാളുന്നതും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് പാത്രമാവുന്നതും. അവർ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് മുതലെടുപ്പ് നടത്തുന്നുണ്ട് എന്നത് വസ്തുതയാണ്.

കശ്മീരിൽ ഒരു സംസ്ഥാനത്തെ മുഴുവനും നിശ്ചലമാക്കിയതിന് ഒരു ന്യായീകരണമില്ല. പ്രതികരിക്കാനുള്ള അവകാശം പോലും നിഷേധിച്ചു കൊണ്ട് ആളുകളെയെല്ലാം തടവിൽ പാർപ്പിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വന്തം അവകാശങ്ങൾ ഹനിക്കപെടുമ്പോഴാണ് പലപ്പോഴും ആളുകൾ ഹിംസാത്മകമായ മാർഗങ്ങൾ സ്വീകരിക്കുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്തിന് ഒരു തരത്തിലും ആരോഗ്യകരമായിരിക്കുകയില്ല.

 രാജ്യത്ത് അനീതിയുടെ ഒരു അന്തരീക്ഷം സംജാതമായിരിക്കുന്നു. ഈയൊരു സന്ദർഭത്തിൽ പ്രതിപക്ഷം അതിന്റെ ചരിത്രപരമായ കർത്തവ്യം നിർവഹിക്കുന്നുണ്ടോ?

തീർച്ചയായും പ്രതിപക്ഷ കക്ഷികൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. പക്ഷേ, ഇക്കഴിഞ്ഞ ലോക്സഭാ തിരെഞ്ഞെടുപ്പിന് ശേഷം കാണാൻ കഴിയുന്നത്, ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ട പല സന്ദർഭങ്ങളിലും പ്രതിപക്ഷം പിറകോട്ടടിക്കുന്നു എന്നതാണ്. അത് നിസ്സഹായരായ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ മനസ്സിൽ ആശങ്ക കൂടി ജനിപ്പിക്കുന്നു. എന്നാൽ സിപിഎം അതിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ആവതു ശ്രമിക്കുന്നുണ്ട്. ജെ എൻ യു വിഷയത്തിലടക്കമുള്ള അതിന്റെ ഇടപെടലുകളിൽ അത് കാണാവുന്നതുമാണ്.

ബംഗാളിലേക്ക് വരുമ്പോൾ, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിലെ അവസ്ഥകൾ കലുഷിതമാണ്. ആരും പ്രതീക്ഷിക്കാത്ത തരത്തിൽ 34 വർഷം നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് ശേഷം 18 സീറ്റ് ജയിച്ചു കൊണ്ട് ബിജെപി അധികാരത്തിൽ വരുന്ന കാഴ്ചയും കാണാനായി. ഉപതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഈ സാഹചര്യത്തിൽ ബംഗാളിലെ നിലവിലെ രാഷ്ട്രീയ-സാമൂഹ്യ അവസ്ഥ എന്താണ്?

സാധാരണക്കാരുടെയും കർഷകരുടെയും ജീവിത പ്രശ്നങ്ങൾ വിഷയമാക്കാതെ, ദാരിദ്ര്യത്തെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ സംസാരിക്കാതെ, പുൽവാമയും ബാലാക്കോട്ടും പാകിസ്താനും ഹിന്ദു-മുസ്ലിം ഭിന്നതയുമൊക്കെ കത്തിച്ചാണ് ബിജെപി ഇന്ത്യയിൽ അധികാരത്തിെലെത്തിയത്. സ്വാതന്ത്ര്യ സമര കാലത്ത് നാം നേടിയെടുത്ത സമഭാവനയുടെ ആശയത്തെ തീവ്ര ഹിന്ദുത്വ ദേശീയതാ സങ്കൽപത്തിലേക്ക് പറിച്ചു നട്ടത് നാടകീയമായാണ്.

ബംഗാൾ രാഷ്ട്രീയത്തിൽ പ്രതിപക്ഷം അപരവൽക്കരിക്കപെടുകയാണ് ചെയ്തത്. കേരളത്തിലും ശബരിമല വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടനത്തെ സാരമായി ബാധിച്ചത് നാം കണ്ടു. ത്രിപുരയിലും അവസ്ഥ സമാനമായിരുന്നു. ഇക്കാലത്ത് തെരെഞ്ഞെടുപ്പു വിജയങ്ങൾ പണക്കൊഴുപ്പിന്റെയും തന്ത്രങ്ങളുടെയും വിജയമാണ്. അതുകൂടാതെ, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ചിന്തയെ വഴി തിരിച്ചുവിട്ട് വൈകാരിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിൽ ബിജെപി കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലും വിജയിക്കുകയും ചെയ്തു. തീവ്ര വലതു പക്ഷത്തിന്റെ വളർച്ചയിൽ ഇടതുപക്ഷത്തിന് തളർച്ചയുണ്ടായി എന്നത് ശരിയാണ്. പക്ഷേ, എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ശക്തമായി തിരിച്ചു വരാനുള്ള എല്ലാവിധ ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ട്.

ആസാമിൽ NRC നടപ്പാക്കിയതിന് ശേഷം ബിജെപി പഠിച്ച പാഠം എന്നത്, ഇത്തരമൊരു നീക്കം നടത്തുന്നതിലൂടെ മുസ്ലിംകൾ മാത്രമല്ല, ഹിന്ദു-മുസ്ലിം ഭേദമന്യേ വലിയൊരു ജനവിഭാഗം കൃത്യമായ രേഖകൾ കാണിക്കാനില്ലാതെ പുറന്തള്ളപെടുമെന്നാണ്. ഈയൊരു അനുഭവം മുന്നിൽ വെച്ച്, ബംഗാളിൽ വിഎച്ച്പി വൃത്തങ്ങൾക്കിടയിൽ നിന്ന് പോലും NRC നടപ്പിലാക്കുന്നതിന് എതിരായി ശബ്ദങ്ങൾ ഉയർന്നു വരുന്നു എന്നാണ് മനസ്സിലാകുന്നത്. അതിനെ എങ്ങനെ നോക്കിക്കാണുന്നു?

അനുഭവങ്ങളിൽ നിന്നാണ് മനുഷ്യർ പാഠങ്ങൾ പഠിക്കുന്നത് എന്ന കാര്യം ഇവിടെ പ്രസ്താവ്യമാണ്. ബംഗാളി സംസാരിക്കുന്നവരെല്ലാവരും ബംഗ്ലാദേശികൾ ആണെന്നാണ് RSS കരുതുന്നത്. അതുപോലെ, ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരെല്ലാം മുസ്ലിംകളാെണെന്നും. എന്നാൽ, പാകിസ്താനും ബംഗ്ലാദേശും മുസ്ലിം രാജ്യങ്ങളാെണെന്നിരിക്കെ അവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ് എന്ന കാര്യം അവർ മനസ്സിലാക്കുന്നില്ല. NRC-ക്ക് ശേഷമുള്ള കണക്കുകളും ആസാമിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ള കണക്കുകളും ഇതേ വസ്തുത തന്നെയാണ് അടിവരയിടുന്നത്. NRC അതുകൊണ്ട് തന്നെ ബിജെപിക്ക് തിരിച്ചടിയാണ്. പശ്ചിമ ബംഗാളിൽ അത് വളരെ ലാഘവത്തോടെ നടപ്പാക്കാൻ അവർ മുതിരുമെന്ന് തോന്നുന്നില്ല.

1985-ൽ ഇന്ത്യാ ഗവൺമെന്റും ആസാം മൂവ്മെന്റ് നേതാക്കളും ഒപ്പുവെച്ച ആസാം ഉടമ്പടി (Assam Accord) പ്രകാരം 1971 മാർച്ച് 24-ന് ശേഷം ആസാമിലേക്ക് കുടിയേറിയ എല്ലാവരും വിദേശികളാണ്. അതാണ് പൗരത്വ രജിസ്റ്ററിന് ആധാരമായി വർത്തിച്ചതും. എന്നാൽ അടുത്ത വർഷത്തോടെ രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന് മുന്നോടിയായി NPR ( National Population Register) സർവേ നടത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. 1986-ന് മുമ്പ് ജനിച്ചവരും, ജനന സമയത്ത് മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരൻ/പൗര ആയ 1986-ന് ശേഷം ജനിച്ചവരും ഇന്ത്യൻ പൗരന്മാർ ആണെന്ന നിലക്ക്, എന്തടിസ്ഥാനത്തിലാണ് ഈ നീക്കം?

“നാം ഇന്ത്യയിലെ ജനങ്ങൾ” എന്നാണ് ഭരണഘടന പ്രകാരം നാം സ്വന്തത്തെ വിശേഷിപ്പിക്കുന്നത്. ഏതെങ്കിലും മതത്തിെന്റെ പേരിലോ ജാതിയുടെ പേരിലോ വംശത്തിന്റെ പേരിലോ അല്ല ഈ അഭിസംബോധന, നാം ഇന്ത്യയിൽ വസിക്കുന്ന ജനങ്ങൾ എന്ന നിലക്കാണ്. എന്നാൽ, ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത് മതത്തിന്റെ പേരിൽ ഇന്ത്യൻ ജനതയെ പുനർനിർവചിക്കാനാണ്. ഇന്ന മതക്കാർ പൗരത്വത്തിന് അർഹരാണ്, ഇന്ന മതക്കാർ അതിന് അവകാശികളല്ല എന്ന് പറയുന്നത് ജനങ്ങൾക്കിടയിൽ വിവേചനമുണ്ടാക്കി വെറുപ്പും വിദ്വേഷവും വളർത്തുന്ന രാഷ്ട്രീയതന്ത്രം മാത്രമാണ്. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ഇന്ത്യയിൽ ജനങ്ങളുടെ നിലനിൽപിനെ തന്നെ ഭീഷണിയിലാക്കി അവരെ പ്രതികരണ ശേഷിയില്ലാതെ മുട്ടിലിഴയുന്നവരാക്കി മാറ്റുക എന്നതാണ് സംഘ് ഭരണകൂടം ആഗ്രഹിക്കുന്നത്. ഗുജറാത്ത് മോഡലിനെ ഉയർത്തിക്കാട്ടി 100 സ്മാർട്ട് സിറ്റികൾ വാഗ്ദാനം ചെയ്ത സർക്കാർ ഇപ്പോൾ നൂറുകണക്കിന് സ്മാർട്ട് ജയിലറകളും അഭയാർത്ഥി ക്യാമ്പുകളുമാണ് സ്വപ്നം കാണുന്നത്.

മൊഴിമാറ്റം: അനസ് പടന്ന

Facebook Comments
ടീസ്റ്റാ സെറ്റല്‍വാദ്

ടീസ്റ്റാ സെറ്റല്‍വാദ്

Related Posts

Interview

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

by ഷഹീന്‍ അബ്ദുല്ല/അഫ്രീന്‍ ഫാത്തിമ
22/06/2022
Interview

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്: നയന്‍താര സൈഗാള്‍

by മിതാലി മുഖര്‍ജി
14/05/2022
Interview

‘ലോകം ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണ്’

by അഞ്ജുമാന്‍ റഹ്മാന്‍
24/03/2022
Interview

യുക്രേനിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്പിന്റെ പ്രതികരണം ?

by സെറീന പരീഖ്/ സൈഫ് ഖാലിദ്
12/03/2022
Interview

‘ഇത് യോഗി ആദിത്യനാഥിനെതിരെ സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടം’

by അര്‍ഷി ഖുറൈശി/ചന്ദ്രശേഖര്‍ ആസാദ്
22/02/2022

Don't miss it

Technology

ടെക്‌നോളജിയുടെ മതം

18/02/2020
twitter.jpg
Your Voice

മുസ്‌ലിം ബഹിഷ്‌കരണം എന്ന പുതിയ ആയുധം

04/05/2016
Columns

പിന്നോക്കാവസ്ഥയുടെ വേരുകള്‍ തേടുമ്പോള്‍

05/06/2013
Columns

അതാണ് ദൈവത്തിന്റെ നടപടി ക്രമം

06/09/2020
suiside.jpg
Counselling

വിഷാദരോഗവും ആത്മഹത്യയും: ലോകം നേരിടുന്ന വെല്ലുവിളി

23/11/2012
Asia

സൂര്യനെല്ലിയില്‍ വീണുടഞ്ഞ ജനാധിപത്യ വിഗ്രഹം

06/02/2013
Art & Literature

മഹ്മൂദ് ദർവീഷിനെ കല്ലെറിയുന്നവർ

08/08/2020
hajj7.jpg
Your Voice

ഹജ്ജ് നിര്‍വഹിക്കാന്‍ സകാത്ത് നല്‍കാമോ?

18/08/2017

Recent Post

‘പ്രതികരിക്കാതെ കടന്നുപോകില്ല’; എത്യോപ്യക്ക് മുന്നറിയിപ്പുമായി സുഡാന്‍

27/06/2022

അറബിയില്‍ 200 മാര്‍ക്കും നേടിയ സന്തോഷത്തിലാണ് ടി. അനുമിത്ര

26/06/2022

കുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് അതിക്രമിച്ച് കയറി; ഫലസ്തീനികളെ അറസ്റ്റ് ചെയ്തു

26/06/2022

രാജ്യം മൊത്തം ഹിന്ദുത്വയുടെ പിടിയില്‍ അകപ്പെട്ടിട്ടില്ല -സല്‍മാന്‍ ഖുര്‍ഷിദ്

26/06/2022

ഗുജറാത്ത് വംശഹത്യാ കേസ്; പൊലീസ് മര്‍ദിച്ചതായി ടീസ്റ്റ സെറ്റല്‍വാദ്

26/06/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്, മറിച്ച് ഇതിനൊക്കെ പുറമെ ആരോഗ്യകരമായ വിനോദങ്ങളും ശാരീരികമായും ബൗദ്ധികമായും ഫലം ചെയ്യുന്ന,...Read More data-src=
  • അഗ്നിപഥ്; പ്രതിഷേധിക്കുന്നവരുടെ വീട് പൊളിക്കുന്നില്ലേ ? റാണ അയ്യൂബ്
https://islamonlive.in/news/rana-ayyoob-criticise-agnipath-protest/

📲  കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ ... 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

ആള്‍ക്കൂട്ടം ട്രെയിനുകള്‍ കത്തിക്കുകയും പൊലിസിനെ ആക്രമിക്കുകയും കല്ലേറ് നടത്തുകയും സര്‍ക്കാര്‍ ഓഫീസുകളും റെയില്‍വേ സ്വത്തുക്കളും തകര്‍ക്കുകയും ചെയ്യുന്നു. യോഗി ആതിഥ്യനാഥ് താങ്കള്‍ അവരുടെ വീട് തകര്‍ക്കുന്നില്ലേ ?
#Agnipath #RSSGoons
  • ഹജ്ജിന്റെയും ഉംറയുടെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിൽ പ്രാധാന്യം കൽപിക്കപ്പെടുന്ന നിരവധി സാങ്കേതിക പദാവലികളുണ്ട്. ഹജ്ജും ഉംറയും ചെയ്യുന്നവർക്ക്(ഹാജിയും മുഅ്തമിറും) ഉപകാര പ്രദമാകുന്ന ചില പദാവലികൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ താൽപര്യം. ... 
https://hajj.islamonlive.in/fiqh/technical-terminology-of-hajj-and-umrah/
#hajj2022 #hajjguide
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!